Connect with us

More

സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചിട്ടു

Published

on

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സിറിയന്‍ യുദ്ധവിമാനത്തെ അമേരിക്കന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. വടക്കന്‍ സിറിയയില്‍ ഐ.എസുമായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരളികള്‍ക്കുനേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടതെന്ന് യു.എസ് അറിയിച്ചു. എന്നാല്‍ റാഖ നഗരത്തിനു സമീപം ഐ.എസ് വിരുദ്ധ ദൗത്യത്തിലായിരുന്നു വിമാനമെന്ന് സിറിയന്‍ സേന പറയുന്നു. സിറിയന്‍ പോര്‍വിമാനത്തിന്റെ പൈലറ്റിനെ കാണാതായിട്ടുണ്ട്. യുദ്ധവിമാനം തകര്‍ന്നു വീഴുന്നതിനുമുമ്പ് സിറിയന്‍ സൈനികരും യു.എസ് പിന്തുണയുള്ള കുര്‍ദിഷ്, അറബ് പോരാളികളും (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്്-എസ്.ഡി.എഫ്) തമ്മില്‍ ഏറ്റമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ എസ്.യു-22 പോര്‍വിമാനം എസ്.ഡി.എഫ് പോരാളികള്‍ക്ക് സമീപം ബോംബ് വര്‍ഷിച്ചതായി യു.എസ് ആരോപിച്ചു. സിറിയന്‍ വ്യോമാക്രമണത്തില്‍ നിരവധി പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും നഗരം വിടാന്‍ എസ്.ഡി.എഫ് നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടവുമായോ അവരെ സഹായിക്കുന്ന റഷ്യന്‍ സേനയുമായോ നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ആത്മപ്രതിരോധ നടപടികള്‍ക്ക് മടിക്കില്ലെന്ന് യു.എസ് സഖ്യസേന വ്യക്തമാക്കി. കഴിഞ്ഞയാഴ്ചകളില്‍ വടക്കന്‍ സിറിയയിലും റാഖ പ്രവിശ്യയിലും യു.എസ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയിരുന്നു. റാഖ വളഞ്ഞിരിക്കുന്ന എസ്.ഡി.എഫ് പോരാളികള്‍ നിരവധി ജില്ലകള്‍ ഐ.എസില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്ന ചില ഗ്രാമങ്ങളും എണ്ണപ്പാടങ്ങളും അവര്‍ തിരിച്ചുപിടിച്ചിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending