Connect with us

More

മ്യാന്മര്‍ സൈന്യം കുറ്റവാളികളെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍

Published

on

യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര്‍ സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര്‍ സെയ്ദ് റാആദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. പീഡനങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ ജനത അക്രമണങ്ങളെ ഭയന്നാണ് ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തത്. യുഎന്‍ കണക്ക് പ്രകാരം 6.26 ലക്ഷം പേര്‍ മ്യാന്മര്‍ വിട്ടു പോയി. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടതുണ്ട്.

അതേസമയം, ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതായി മ്യാന്മാര്‍ അംബാസിഡര്‍ ഹറ്റിന്‍ ലയ്ന്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ക്യാമ്പു പോലും അവശേഷിപ്പിക്കാതെ റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്മറിലെത്തിക്കുകയാണ് ലക്ഷ്യം. ഹറ്റിന്‍ ലയ്ന്‍ പറഞ്ഞു.

ജനീവയില്‍ നടന്ന യുന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം സെയ്ദ് വ്യക്തമാക്കിയത്. ക്രൂരതകളാണ് ഒരു ജനവിഭാഗം അനുഭവിച്ചത്. ഓരോ കുടുംബത്തിലും കൊലപാതകങ്ങള്‍ നടന്നു. കുട്ടികളും സ്ത്രീകളും പീഡനങ്ങള്‍ക്ക് ഇരയായി. സ്ത്രീകളും പെണ്‍കുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി റോഹിന്‍ഗ്യക്കാരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. വിദ്യാലയങ്ങളും പൊതു മാര്‍ക്കറ്റുകളും മസ്ജിദുകളും നശിപ്പിക്കപ്പെട്ടു. ആരാണ്, ഇതിന് ഉത്തരവാദി. ആരും ഈ ഹിനകൃത്യങ്ങള്‍ തടഞ്ഞില്ല. സെയ്ദ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്മറില്‍ എത്തിയാല്‍ ക്രൂരതകളുടെ ശേഷിപ്പുകള്‍ കാണാനാകും. 2011 മുതല്‍ ഒരു ജനത ക്രൂരതകള്‍ക്ക് ഇരയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള കഥകളാണ് മ്യാന്മറില്‍ നിന്നും കണ്ടെത്തിയതെന്ന് സെക്്‌സ്ഷ്യല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്‌ളിക്റ്റ് സെക്രട്ടറി ജനറല്‍ പ്രമീള പത്താന്‍ പറഞ്ഞു. മതത്തിലും ഗോത്രത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം എത്രത്തോളം ലൈംഗിക ക്രൂരതയാണ് അനുഭവിച്ചത്. പട്ടാളക്കാര്‍ കൂട്ടത്തോടെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവങ്ങള്‍ നടന്നു. ലൈംഗികമായി അടിമപ്പെടുത്താനുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending