Connect with us

Video Stories

ട്രംപ് ഭരണത്തിന് ഇനി നിയന്ത്രണം

Published

on

കെ.മൊയ്തീന്‍ കോയ

ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്ഥലകാലബോധം നഷ്ടപ്പെടുത്തുന്നു. ആവനാഴിയിലെ സര്‍വ അസ്ത്രവും പ്രയോഗിച്ചുവെങ്കിലും രാജ്യമാകെ വോട്ടു രേഖപ്പെടുത്തിയ ജനപ്രതിനിധിസഭ നഷ്ടമായി. സെനറ്റ് നേരിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസം. നവംബര്‍ 6ന് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപിനെ പക്വമതിയാക്കുമെന്നായിരുന്നു ധാരണയെങ്കില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കി. മാധ്യമങ്ങളെ ചീത്ത വിളിക്കുന്നു. എതിരാളികള്‍ക്ക്‌മേല്‍ കോപാകുലനായ ട്രംപിനെയാണ് രാഷ്ട്രാന്തരീയ സമൂഹം ആശങ്കയോടെ കാണുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുമെന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എട്ടു വര്‍ഷത്തിനു ശേഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധി സഭയില്‍ നിയന്ത്രണം നഷ്ടമാകുന്നത്. 435 അംഗ സഭയില്‍ 220 അംഗങ്ങള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍. സെനറ്റില്‍ 100ല്‍ 51ന്റെ നേരിയ മുന്‍തൂക്കം മാത്രം. 36 ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളികള്‍ ഭൂരിപക്ഷവും നേടി. ഡമോക്രാറ്റിക് ഭൂരിപക്ഷ സഭയില്‍ നേരത്തെ സ്പീക്കറായിരുന്ന നാന്‍സി പൊലോസി ആ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഉറപ്പ്. ഇനി തോന്നിയതുപോലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ട്രംപിന് കഴിയില്ല. ജനപ്രതിനിധി സഭയുടെ അംഗീകാരവും അനുമതിയും വേണ്ടിവരുന്ന വിഷയങ്ങളില്‍ മൂക്കുകയറിടും ഡമോക്രാറ്റുകള്‍. ചരിത്രം കുറിച്ച് രണ്ടു മുസ്‌ലിം വനിതകള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി വിജയിച്ചുവെന്നതും സവിശേഷത. റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. സോമാലി വംശജയായ ഇല്‍ഹാന്‍ കുട്ടിക്കാലത്ത് അമേരിക്കയിലെത്തി. അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ഇല്‍ഹാന്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗമാവും.
വംശ, വര്‍ണ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അടവുകള്‍ പയറ്റി നോക്കിയതാണ് ട്രംപ്. അമേരിക്കയുടെ ‘വെള്ള വംശീയത’യുടെ മൂര്‍ത്തീമത്ഭാവമായി ട്രംപ്. ഇതിനുപുറമെ കുടിയേറ്റ വിരുദ്ധ നിലപാട് കടുപ്പിച്ചും അമേരിക്കയിലെ വെള്ളക്കാരെ തീവ്ര ദേശീയവാദികളാക്കി, മുസ്‌ലിം നാടുകള്‍ക്കെതിരെ കടുത്ത പ്രസ്താവനകള്‍ നടത്തിയത് ജൂതരേയും വെള്ളക്കാരെയും സുഖിപ്പിക്കാന്‍. സഊദി അറേബ്യക്ക് എതിരെ ഒരിക്കലും അമേരിക്ക രംഗത്ത് വരാറില്ല. ഈ സമീപനത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ്, സഊദി വിമതനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ വധക്കേസില്‍ സഊദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ട്രംപ് രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഊദി വിരുദ്ധത മയപ്പെടുത്തി. ഇറാന് മേലുള്ള ഉപരോധം പ്രഖ്യാപിച്ചതില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ടു പ്രമുഖ രാഷ്ട്രങ്ങള്‍ക്ക് ഇളവ് നല്‍കിയതിലൂടെ നിലപാടിലെ പൊള്ളത്തരം പുറത്തുവന്നു. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അമേരിക്കയില്‍ വിവാദം സൃഷ്ടിക്കുകയും റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയുമാണല്ലോ. റഷ്യയോട് മൃദുസമീപനമാണെന്ന ഡമോക്രാറ്റിക് പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ റഷ്യക്കെതിരെ ട്രംപ് കടുത്ത വിമര്‍ശനമുയര്‍ത്തി. ഉപരോധവും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതൊക്കെ വോട്ടായി മാറുമെന്നായിരുന്നു പ്രതീക്ഷ. മതപരമായി ക്രിസ്തീയ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി വൈറ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയും വോട്ടുകള്‍ക്ക് വേണ്ടി. (ഇതിന്റെ ശബ്ദരേഖ പുറത്തുവന്നത് പിന്നീട് വിവാദമായി). ട്രംപ് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതെ പോയെന്ന് മാത്രമല്ല, ഫലം കനത്ത പ്രഹരവുമായി.
ട്രംപ് ഭയക്കുന്നത് പ്രധാനമായും ഇംപീച്ച്‌മെന്റാണ്. അതിന് പ്രധാന കാരണം റഷ്യന്‍ ഇടപെടല്‍ തന്നെ. ഈ അന്വേഷണത്തില്‍നിന്ന് വിട്ടുനിന്ന അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ ധൃതിപിടിച്ച് പുറത്താക്കിയത് ട്രംപിന്റെ ആശങ്കയാണ് സൂചിപ്പിക്കുന്നത്. സെഷന്‍സിന് പകരം സ്വന്തക്കാരെ തിരുകിക്കയറ്റി അന്വേഷണത്തെ അട്ടിമറിക്കാനാവും ഇനി നീക്കം. ‘താങ്കളുടെ ആവശ്യപ്രകാരം’ രാജി എന്ന സെഷന്‍സ് കത്ത് ട്രംപിന്റെ നീക്കത്തെ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് റോബര്‍ട്ട് മുള്ളറിന്റെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് നാന്‍സി പെലോസി വ്യക്തമാക്കി കഴിഞ്ഞു. ഇലക്ഷന്‍ സഹായി മൈക്കള്‍ കപ്യൂട്ടോവും മുന്‍ അഭിഭാഷകന്‍ മൈക്കള്‍ കോഹാനും മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെറ്റ് സമ്മതിച്ചത് ട്രംപിന് പ്രഹരമാണ്. അശ്ലീല നടിക്ക് പണം നല്‍കിയ കേസിലും ബേങ്കില്‍ വ്യാജരേഖ നല്‍കിയതിലും കുറ്റം സമ്മതിച്ചു. ഇവയൊക്കെ അമേരിക്കന്‍ രാഷ്ട്രീയത്തെ വഴിത്തിരിവില്‍ എത്തിക്കും. റോബര്‍ട്ട് മുള്ളറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇംപീച്ച് നടപടിയിലേക്ക് നീങ്ങാന്‍ ഡമോക്രാറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാവും.
റഷ്യന്‍ പ്രസിഡണ്ട് പുട്ടിനുമായുള്ള ചങ്ങാത്തം വൈകിയാണെങ്കിലും ട്രംപിന് വിനയായി. റഷ്യയുമായുള്ള ട്രംപിന്റെ സൗഹൃദം അമേരിക്കന്‍ സമൂഹം അംഗീകരിക്കില്ല. റഷ്യക്ക് എതിരെ ഉപരോധവുമായി ട്രംപ് ഇപ്പോള്‍ രംഗത്തുണ്ടെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പില്‍ വിലപോയില്ല. മാധ്യമങ്ങളുമായുള്ള ട്രംപിന്റെ ഉടക്കു തിരിച്ചടിയാണ്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വൈറ്റ്ഹൗസിലെ ഉന്നതനായ ‘പ്രതിരോധ പോരാളി’ ട്രംപിനെ കശക്കിയെറിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ടീമിലാണ് ‘പ്രതിരോധ പോരാളി’. ‘കഴിവ്‌കെട്ടവന്‍’, ‘നിന്ദ്യന്‍’, ‘എടുത്തുചാടി തീരുമാനം എടുക്കുന്നവന്‍’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ട്രംപിന്റെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞു. ഷാര്‍ലറ്റ്വില്ലില്‍ അഴിഞ്ഞാടിയ വര്‍ണവെറിയന്മാരെ ന്യായീകരിച്ച ട്രംപ് വിരുദ്ധ ഫലമാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. നെഗറ്റീവ് മാധ്യമ പ്രവര്‍ത്തനത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തി മാധ്യമ ലോകവുമായി കൊമ്പുകോര്‍ക്കാന്‍ ശ്രമിച്ച ട്രംപ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുറേക്കൂടി മാധ്യമങ്ങളോട് നിലപാട് കാര്‍ക്കശ്യമാക്കി. ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ച സി.എന്‍.എന്‍ ലേഖകന്‍ ജിം അകോസ്റ്റയ്ക്ക് വൈറ്റ്ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പോലും ട്രംപ് തയാറായത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെയാണ് തിരിച്ചറിയേണ്ടത്. റിപ്പോര്‍ട്ടറെ ‘മര്യാദകെട്ടവന്‍’, ‘നീചന്‍’ എന്നാക്ഷേപിക്കാനും ട്രംപ് തരംതാണു. അഭയാര്‍ത്ഥി പ്രവാഹത്തെയും റഷ്യന്‍ ബന്ധത്തെയും കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ അസ്വസ്ഥനാക്കിയത്. ലോകത്തിന് മുന്നില്‍ നാണംകെട്ടു ട്രംപ്. മുന്‍ഗാമികളില്‍ നിന്നൊരിക്കലും പ്രകടമായിട്ടില്ല, ഇത്രയും ധാര്‍ഷ്ട്യം. മാധ്യമങ്ങള്‍ക്കെതിരായി അനുവര്‍ത്തിക്കുന്ന നിലപാടിനെ യു.എന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ അപലപിക്കുന്നു. കൗണ്‍സിലിലെ പ്രമുഖരായ ഡേവിഡ് കെസും എഡിഷന്‍ ലാന്‍സും കടുത്ത ഭാഷയില്‍ ട്രംപിന്റെ മാധ്യമ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തു ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും മനുഷ്യാവകാശത്തിനും വിരുദ്ധമാണ് ട്രംപിന്റെ സമീപന’മെന്നാണ് അവരുടെ അഭിപ്രായം. തെറ്റ് തിരിച്ചറിഞ്ഞും തിരുത്തിയും വിവേകപൂര്‍വം ട്രംപ് മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആഗ്രഹം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending