Connect with us

More

ഉത്തരകൊറിയ മോചിപ്പിച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് വാംബിയുടെ പിതാവ് ഫ്രെഡും മാതാവ് കിന്‍ഡി വാംബിയറും അറിയിച്ചു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജൂണ്‍ 13ന് അമേരിക്കയുടെ പ്രത്യേക വിമാനത്തില്‍ ഒഹിയോയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി കോമ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമാണ് മകന്റെ ആരോഗ്യം തകര്‍ത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബിയറുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി കോശനാശം സംഭവിച്ചതായി അമേരിക്കയില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാഡീസംബന്ധമായ പരിക്കുകളോ ബോട്ടുലിസം അണുബാധയുടെ ലക്ഷണങ്ങളോ പരിശോധനയില്‍ കണ്ടിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നവിധം തലച്ചോറിന് പരിക്കേറ്റിണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2016 ജനുവരിയില്‍ വിദേശ സന്ദര്‍ശനത്തിന് ഉത്തരകൊറിയയില്‍ എത്തിയ വാംബിയറെ നിസ്സാര കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഹോട്ടലില്‍നിന്ന് പ്രചാരണ ചിഹ്നം മോഷ്ടിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 2016 മാര്‍ച്ചില്‍ ഉത്തരകൊറിയന്‍ കോടതി വാംബിയര്‍ക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ഉടനെ വാംബിയര്‍ കോമ അവസ്ഥയിലേക്ക് പോയെന്നാണ് ഉത്തരകൊറിയയുടെ വാദം. ബോട്ടിലിസം രോഗവും ഉറക്കഗുളിക നല്‍കിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തതെന്നും അവര്‍ പറയുന്നു. ഉത്തരകൊറിയയുടെ ഈ വിശദീകരണം സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തള്ളിയിട്ടുണ്ട്. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കള്‍ അറിഞ്ഞത്. ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ആരോഗ്യം തകര്‍ന്ന് കോമ അവസ്ഥയിലായ മകന് മികച്ച ചികിത്സ ലഭ്യമാക്കാത്തതും ആരോഗ്യനില രഹസ്യമാക്കിവെച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വാംബിയറുടെ പിതാവ് പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുമ്പോള്‍ വാംബിയര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാംബിയറുടെ മരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കി. മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനകം തന്നെ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. വാംബിയറെ ഉത്തരകൊറിയ അന്യമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending