Connect with us

More

യോഗിയുടെ മണ്ഡലത്തിലെ എ.ഡി.ജി.പി മുന്‍ ബി.ജെ.പി സെക്രട്ടറി

Published

on

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കാവിവല്‍ക്കരണം സര്‍വ സീമകളും ലംഘിച്ച് പൊലീസിലുമെത്തുന്നു. യോഗിയുടെ സ്വന്തം നാടായ ഗൊരക്പൂരിലേക്ക് നിയമിതനായ എ.ഡി.ജി.പി ദേവാ ഷെര്‍പയാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. 2008 മുതല്‍ 2012 വരെ നാലു വര്‍ഷം സര്‍വീസില്‍ നിന്നും അവധിയെടുത്ത് ബി.ജെ.പിക്കു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയയാളാണ് ഷെര്‍പ. ഔദ്യോഗിക സര്‍വീസ് രേഖകള്‍ അനുസരിച്ച് 2008-12വരെ അവധി എടുക്കുകയും വൊളണ്ടറി റിട്ടയര്‍മെന്റിന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തിന് വി.ആര്‍.എസ് അനുവദിച്ചിരുന്നില്ല. അവധി എടുത്ത സമയത്ത് ഷെര്‍പ സ്വന്തം നാടായ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ഗൂര്‍ഖലാന്റ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2009ല്‍ ഡാര്‍ജിലിങില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിരുന്ന െഷര്‍പയെ അവസാന നിമിഷം മാറ്റിയാണ് ജസ്വന്ത് സിങിനെ മത്സരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് അഖില്‍ ഭാരതീയ ഗൂര്‍ഖ ലീഗില്‍ ചേരുകയും ചെയ്തു. ആറ് പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന ഷെര്‍പയെ 2012ല്‍ രാജ്‌നാഥ് യു.പി പൊലീസ് സര്‍വീസിലേക്ക് തിരിച്ചു കൊണ്ടു വരികയും ഡി.ഐ.ജിയായി 2013ല്‍ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. അതേ സമയം ഷെര്‍പയെ ഗോരക്പൂര്‍ എ.ഡി.ജി.പിയായി നിയമിച്ച നടപടിയെ മുന്‍ യു.പി പൊലീസ് തലവന്‍ വിക്രം സിങ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ സജീവമായ ഒരാള്‍ക്ക് അതേ സമയം തന്നെ ഐ.പി.എസുകാരനായി തുടരാനാവില്ലെന്നും ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവായ ഒരാള്‍ക്ക് പൊലീസ് സേനയില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ആശയങ്ങളെ പിന്തുടരുന്ന ഉദ്യോഗസ്ഥന്‍മാരെ മാത്രമാണ് യു.പിയില്‍ പ്രധാന ചുമതലകളില്‍ അവരോധിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സജനും ആരോപിച്ചു. പ്രതിപക്ഷ സ്വരം അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സെക്രട്ടറിയായിരുന്ന ഒരാളെ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ പുതിയ നിയമനത്തെ കുറിച്ചും അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ വിഷയമാണെന്നും ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് വക്താവ് സീശാന്‍ ഹൈദര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending