Connect with us

Culture

ഒടുവില്‍, വടകരയില്‍ കെ മുരളീധരന്റെ’മാസ് എന്‍ട്രി’

Published

on

പി. അബ്ദുല്‍ ലത്തീഫ്

വടകര: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആവേശത്തിലാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന്റെ എല്ലാ നിരാശകളെയും തുടച്ചുമാറ്റുന്ന തീരുമാനം ആവേശത്തിമിര്‍പ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എതിരേറ്റത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പാര്‍ട്ടി പതാകകളുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. വൈകീട്ട് വടകരയില്‍ നടന്ന പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ആണ് അണിനിരന്നത്.


എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നത് മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായിരുന്നു. ജില്ലയിലെ മുസ്‌ലിംലീഗ് നേതൃത്വം വടകര നിലനിര്‍ത്താന്‍ പറ്റിയ കരുത്തനായിരിക്കണം സ്ഥാനാര്‍ത്ഥിയെന്ന് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ വിജയ സാധ്യതയെ ബാധിച്ചേക്കാമെന്ന സാഹചര്യത്തില്‍ ഏറെ അവധാനതയോടെയെടുത്ത തീരുമാനത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഒരു വേള തമ്പടിച്ച നിരാശയുടെ കാര്‍മേഘങ്ങളെല്ലാം പക്വമായ തീരുമാനത്തെ തുടര്‍ന്ന് ആവേശത്തിന് വഴിമാറിയിരിക്കുകയാണ്. എന്തു വിലകൊടുത്തും കെ മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണെന്ന വാശിയോടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.ഡി.എഫ് ഒരുങ്ങുന്നത്.

അതേസമയം കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് എതിര്‍ ക്യാമ്പായ എല്‍.ഡി.എഫിന് ക്ഷീണമായി. ഇത്തവണ മണ്ഡലം നേടിയെടുക്കണമെന്ന വാശിയിലാണ് എല്‍.ഡി.എഫ് ഇതുവരെ പ്രചാരണം നടത്തിയത്. എന്നാല്‍ വാഗ്‌വിലാസം കൊണ്ട് ജനങ്ങളെ ഇറക്കി മറിക്കുന്ന കെ മുരളീധരന്‍ എത്തിയതോടെ എല്‍.ഡി.എഫ് ക്യാമ്പ് അങ്കലാപ്പിലായിട്ടുണ്ട്.

സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയം തന്നെയാണ് യു.ഡി.എഫ് പ്രധാന വിഷയമായി തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉയര്‍ത്തി കാണിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയവും ചര്‍ച്ചയാവും. പക്ഷെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനും വിഷയം വഴി തിരിച്ചു വിടാനുമുളള ശ്രമങ്ങളാണ് എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. പക്ഷെ വടകരയിലെ തെരഞ്ഞെടുപ്പ് വിഷയം കൊലപാതക രാഷ്ട്രീയം തന്നെയാകുമെന്നാണ് പൊതുവിലയിരുത്തല്‍. എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലുണ്ടായ പല അക്രമ സംഭവങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ ആണ് ഇദ്ദേഹമെന്ന് മറ്റു പാര്‍ട്ടികള്‍ നിരന്തരം കുറ്റപ്പെടുത്താറുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധം, ടി. പി ചന്ദ്രശേഖരന്‍ വധം, തലശ്ശേരിയില്‍ ഫസല്‍ വധം, കാസര്‍കോട്ടെ ശരത്‌ലാല്‍, കൃപേഷ് വധം തുടങ്ങിയ സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിറഞ്ഞു നില്‍ക്കും. ടി.പി ചന്ദ്രശേഖരന്‍ വധം വടകരയില്‍ ഏറെ പ്രധാന്യമുള്ള വിഷയമാണ്. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലോടെ നടന്ന കൊലപാതകം പലതവണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. ടി.പിയുടെ ആര്‍.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും രക്തപുരണ്ട കൈകള്‍ പിടിച്ചു നിര്‍ത്തണം എന്ന ആഗ്രത്തിലാണ്. ടി.പി വധം ഇത്തവണയും തെരഞ്ഞെടുപ്പില്‍ നിറഞ്ഞു നില്‍ക്കുമെന്ന സൂചനകളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്.

സി.പി.എം പരിഭ്രാന്തിയില്‍

കോഴിക്കോട്: കെ. മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ സി.പി.എം കടുത്ത പരിഭ്രാന്തിയില്‍. അക്രമരാഷ്ട്രീയത്തിന്റെ അരങ്ങില്‍ പയറ്റി തെളിഞ്ഞ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സി.പി.എം നേരത്തെ മുതല്‍ പ്രതിരോധത്തിലാണ്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി 51 വെട്ടേറ്റ് രക്തസാക്ഷിയായ ടി.പി ചന്ദ്രശേഖരന്റെ മണ്ണില്‍ ജനസമ്മിതി തേടാനുള്ള പി. ജയരാജന്റെ തീരുമാനത്തിന് കടുത്ത രീതിയില്‍ തന്നെ മറുപടി നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.

ആര്‍.എം.പി മത്സരത്തിന് ഒരുങ്ങാതെ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ തന്നെ സി.പി.എം വിയര്‍ത്തിരുന്നു. ഇപ്പോള്‍ കെ. മുരളീധരന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥി യു.ഡി.എഫിന്റെ അമരക്കാരനായി എത്തുമ്പോള്‍ സി.പി.എമ്മിന്റെ മുഖം കൂടുതല്‍ വിളറുകയാണ്. വടകരയില്‍ തങ്ങളുടെ അപ്രമാദിത്വം ഇത്തവണ സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതിനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിരുന്നു. ജയരാജന്‍ നേരത്തെ തന്നെ സ്ഥലത്തെത്തി. എന്നാല്‍ യു.ഡി.എഫ് മുരളീധരനെ സ്ഥാനാര്‍ത്ഥിയായതോടെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് സി.പി.എം തിരിച്ചറിയുകയാണ്.

ഇതോടെ മുരളീധരന്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്നും മറ്റുമുളള പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് സി.പി.എം. കോ-ലീ.ബി സഖ്യം എന്നെല്ലാമുള്ള കേട്ടുപഴകിയ പ്രചാരണങ്ങളും നിരത്തുന്നുണ്ട്. ഏതായാലും വടകരയിലെ പോരാട്ടം തീ പാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending