Connect with us

Culture

പുനരധിവാസം നിലച്ചു; വയനാട്ടില്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരവുമായി ആദിവാസികള്‍

Published

on

കല്‍പ്പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ വിതരണം ചെയ്ത് നടപ്പിലാക്കിത്തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പുരധിവാസപദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വയനാട്ടില്‍ ആദിവാസികള്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍പെട്ട കാക്കത്തോട്, ചാടകപ്പുര പണിയ കോളനിവാസികളിലെ 54 കുടുംബങ്ങള്‍ സമീപത്തെ വനത്തില്‍ കയറി കുടില്‍കെട്ടി. സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ കാക്കത്തോടിലെ 32 കുടുംബങ്ങളും ചാടകപ്പുരയിലെ 22 കുടുംബങ്ങളുമാണ് വനഭൂമിയില്‍ കുടില്‍കെട്ടിയത്. ഇതോടെ ജില്ലയില്‍ വീണ്ടുമൊരു മുത്തങ്ങ മോഡല്‍ സമരമെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണ്. 2003 ജനുവരി മൂന്നിന് ആരംഭിച്ച ഒന്നാം മുത്തങ്ങ സമരത്തില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൊലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും ജോഗി എന്ന ആദിവാസിയുവാവും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അതിനിടെ വനഭൂമി കയ്യേറിയെന്ന് കാണിച്ച് 80 പേര്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടി വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്ന ആരോപണവുമുയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് 300 ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയും പാതിയില്‍ വെച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മറ്റുമാര്‍ഗമില്ലാതെ വനഭൂമി കയ്യേറിയതെന്നാണ് ആദിവാസികളുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഈ കോളനികളിലെ കുടുംബങ്ങള്‍ വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ് കുടില്‍കെട്ടിയത്. പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് രേഖമൂലം ഉറപ്പുലഭിക്കാതെ വനത്തില്‍ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്. പുരധിവാസം സംബന്ധിച്ച് തുടര്‍നടപടികളുണ്ടാവാത്തതോടെയാണ് കനത്ത മഴയിലും വന്യജീവികളുടെ ഭീഷണിക്കിടിയിലും ആദിവാസികള്‍ വനത്തില്‍ കുടില്‍കെട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് കാക്കത്തോട് കോളനിക്കാര്‍.

കാലപ്പഴക്കത്താല്‍ എപ്പോള്‍വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇവരുടെ വീടുകളും. കടുവ, കാട്ടാന തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് പതിവാണ്. സമരം ശക്തമായതോടെ സ്ഥലം സന്ദര്‍ശിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ 22ന് വിഷയം കലക്ടറുമായി ചര്‍ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുറപ്പും നല്‍കാന്‍ തയ്യാറായില്ല. വയനാട് ജില്ലയിലെ വികസനപദ്ധതികളിലെന്ന പോലെ ആദിവാസി പുനരധിവാസ പദ്ധതിയിലും സര്‍ക്കാര്‍ തുടര്‍ന്ന നിസംഗതയാണ് പുതിയസമരത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 17.8 കോടി രൂപ കൈമാറുകയും 7.4 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തിരുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 ആദിവാസികളില്‍ 300 പേര്‍ക്ക്് ഒരേക്കര്‍ ഭൂമി വീതം നല്‍കാനും ഇവര്‍ക്ക് വീട് വെക്കാന്‍ 2.5 ലക്ഷം രൂപ വീതമുള്ള ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. വിവിധ പദ്ധതികളിലൂടെ അന്നത്തെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന ആദ്യ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 9989 ഭൂരഹിത ആദിവാസികള്‍ക്ക് 13,662.377 ഏക്കര്‍ ഭൂമിയാണ് ലഭ്യമാക്കിയത്. വയനാട് ജില്ലയില്‍ 282 കുടുംബങ്ങള്‍ക്കായി 216.88 ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ ആദിവാസി പുനരധിവാസ പദ്ധതികളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരവും ഫണ്ടുമുണ്ടായിട്ടും പല പദ്ധതികളും ഫയലില്‍ തന്നെ കിടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആദിവാസികള്‍ വീണ്ടും കുടില്‍കെട്ടിസമരത്തിനിറങ്ങിയത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending