Connect with us

More

‘മോദിയും പിണറായിയും തെരഞ്ഞെുക്കപ്പെട്ടവരാണ്’; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വിമര്‍ശനത്തിനൊടുവില്‍ ഖേദപ്രകടിപ്പിച്ച് വേണു

Published

on

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചതിന് വാര്‍ത്താവതാരകന്‍ വേണുവിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ശകാരം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്നു വിളിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മേഴ്‌സിക്കുട്ടിയമ്മയുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വേണു ഖേദപ്രകടനം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തെ മുന്‍നിര്‍ത്തി വേണു നടത്തിയ ഒന്നാംവര്‍ഷം നന്നായോ എന്ന ചര്‍ച്ചയിലാണ് നാടകീയ സംഭവം.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്ന് അധിക്ഷേപിക്കരുത്. വേണുവിന് എല്ലാം പരിഹാസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ജനാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വേണു സ്വയം തിരുത്തപ്പെടേണ്ടതാണ്. ബഹുമാനമെന്ന് പറയുന്നത് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വേണം. കേരള മുഖ്യമന്ത്രിയെക്കുറിച്ച് വേണുവിന് വിയോജിപ്പുണ്ടാകാം. അത് ഞാന്‍ അംഗീകരിക്കുന്നു. അതില്‍ തര്‍ക്കമില്ല. പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നത് കൊണ്ട് വേണുവിന് ഒന്നും സംഭവിക്കുന്നില്ല. അതിനാല്‍ ആ ഭാഷ ആദ്യം പിന്‍വലിക്കുന്നതാണ് നല്ലത്. സിഇഒ പ്രയോഗം വേണ്ട. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളെ മാനിക്കണം, ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റാണ്. കേരളത്തില്‍ തെരഞ്ഞെടുത്ത പോലെ കേന്ദ്രത്തിലും. കേന്ദ്രത്തിന്റെ രാഷ്ട്രീയ നയങ്ങളോട് ഇടതുപക്ഷത്തിന് വിയോജിപ്പുണ്ട്. എങ്കിലും കേന്ദ്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ തള്ളിക്കളയാറില്ല. അദ്ദേഹത്തെ സിഇഒ ആയി പറയാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല-മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ചര്‍ച്ചയില്‍ ഇടപ്പെട്ട് ഇടവേളയിലേക്ക് പോകാന്‍ ശ്രമിച്ച വേണുവിനെ മന്ത്രി വിലക്കി. തനിക്ക് മറുപടി പറയാനുണ്ടെന്നും സമയം അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ഇതിനിടെയാണ് വേണു ഖേദപ്രകടനം നടത്തിയത്. താന്‍ ഉപയോഗിച്ച ഏതെങ്കിലും വാക്കില്‍ വിമര്‍ശനത്തേക്കാള്‍ അതിരുകടന്ന അനാദരവ് ഉണ്ടായെങ്കില്‍ അതില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും വേണു പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending