Connect with us

Video Stories

മാജിക് വിനീത് വിനീതിന്റെ അവസാന മിനുട്ട് ഗോളില്‍ സമനില

Published

on

 

ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍… ഓട്ടത്തിനിടെ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി അത്യുഗ്രന്‍ ക്രോസ്. പന്തിനെ പ്രതീക്ഷിച്ച് അതിവേഗതയില്‍ മുന്നോട്ട് കയറുന്ന സി.കെ വിനീത്. പിന്നെ കണ്ടത് മാജിക്….. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്‌ന സുന്ദരമായ ഗോളുമായി കുത്തുപറമ്പുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനം കാത്തു. മല്‍സരത്തിന്‍രെ അവസാനത്തില്‍ റഫറി അനുവദിച്ച ഇല്ലാ പെനാല്‍ട്ടിയില്‍ ചെന്നൈ മുന്നില്‍ കയറിയിരുന്നു. പക്ഷേ അര്‍ഹമായ സമനിലയുമായി വീനിതും ബ്ലാസ്റ്റേഴസും കരുത്ത് കാട്ടി. 89 ാം മിനിറ്റില്‍ ജിങ്കന്റെ ദേഹത്ത് തട്ടിയ പന്തില്‍ റഫറി അനുവദിച്ച പെനാല്‍ട്ടി, ഗോളാക്കി റെനെ മിഹെലിച്ച് ചെന്നൈയിനെ മുന്നിലെത്തിച്ചു. എന്നാല്‍ അവിശ്വസനീയമായി 94 ാം മീനിറ്റില്‍ വിനീത് നേടിയ ഗോളില്‍ കേരള ബ്ലാസറ്റേഴ്‌സ് സമനില സ്വന്തമാക്കി. ഇതോടെ കേരള ബ്ലാസറ്റേഴ്്‌സ് എഴ് പോയിന്റുമായി എഴാം സ്ഥാനത്തെത്തി. 13 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഒന്നാം സ്ഥാനത്തേക്കും മുന്നേറി. ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ് മാന്‍ ഓഫ് ദി മാച്ചായി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ ചെന്നൈയിന്‍ എഫ്.സിയുടെ മിഡ്ഫീല്‍ഡര്‍ ധന്‍പാല്‍ ഗണേഷിനു കളിക്കാന്‍ കഴിഞ്ഞില്ല. പകരം അനിരുദ്ധ് താപ്പ കളിക്കാനിറങ്ങി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ മുന്നേറ്റനിരയിലെ നൈജീരിയന്‍ താരം ജൂഡ് നെറ്റ് കുലുക്കി. പക്ഷേ ലൈന്‍സ്മാന്‍ ഓഫ് സൈഡ് വിളിച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് രക്ഷപ്പെട്ടു. 10 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. പെക്കൂസന്‍ജാക്കി ചന്ദ്‌സിംഗ് എന്നിവരിലൂടെ വന്ന പാസ് വിനീതിനു നിയന്ത്രിക്കാന്‍ കഴിയാതെ ടച്ച് ലൈന്‍ കടന്നതോടെ ആ നീക്കം പാതി വഴിയില്‍ അവസാനിച്ചു. ആദ്യ 15 മിനിറ്റ് കഴിയുമ്പോള്‍ ചെന്നൈയിന്‍ 70 ശതമാനം മുന്‍തൂക്കം നേടി.
23 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യപകുതിയില്‍ കിട്ടിയ ഏക സുവര്‍ണാവസരം. ചെന്നൈയിനു അനുകൂലമായി ലഭിച്ച രണ്ടാം കോര്‍ണറിനെ തുടര്‍ന്നു വന്ന കൗണ്ടര്‍ ആക്രമണത്തില്‍ വിനീത് ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്കു കുതിച്ചു. വിനീതിന്റെ അളന്നു കുറിച്ച പാസ് കറേജ് പെക്കൂസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദ് സിംഗിലേക്കും എത്തി. പക്ഷേ, ഗോള്‍കീപ്പര്‍ കരണ്‍ജിത് മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സില്‍ എത്തിയ ജാക്കി ചന്ദ്‌സിംഗ് പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു. 40 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ റൈറ്റ് വിംഗ് ബാക്ക് റിനോ ആന്റോയ്ക്ക് പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം സാമുവല്‍ ഷഡാപ് കളിക്കാനിറങ്ങി.ആദ്യപകുതിയില്‍ ചെന്നൈയിന്‍ 60 ശതമാനം മുന്‍തൂക്കം നേടുകയും നാല് കോര്‍ണറുകള്‍ സ്വന്തമാക്കുകയും ചെയ്തു. വെസ് ബ്രൗണിന്റെ ഉറച്ച പ്രതിരോധമാണ് ബ്ലാസറ്റേഴ്‌സിനെ പലതവണയും തുണച്ചത്. രണ്ടാം പകുതിയില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു റാഫേല്‍ അഗസ്‌തോയ്ക്ക് ആദ്യ മഞ്ഞക്കാര്‍ഡ് . 55 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു രണ്ടാം പകുതിയിലെ ആദ്യ അവസരം . വിനീത് ഡ്രിബിള്‍ ചെയ്തു ലാല്‍റുവാതരയിലേക്കു വന്ന പന്ത് ഗോള്‍മുഖം ല്ക്ഷ്യമാക്കി. മെയില്‍സണ്‍ ആല്‍വസിന്റെ കാലില്‍ തട്ടി അപകടം സൃഷ്ടിച്ചെങ്കിലും ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതി മധ്യഘട്ടത്തിലേക്കു നീങ്ങിയതോടെ ചെ്‌ന്നൈയിന്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 68 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ സിയാം ഹാങ്കലിനു മഞ്ഞക്കാര്‍ഡ്. അടുത്ത മിനറ്റില്‍ വിനീതിനു കിട്ടിയ അവസരം ലക്ഷ്യം തെറ്റി. 71 ാം മിനിറ്റില്‍ കറേജ് പെക്കുസന്റെ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി കുത്തിയകറ്റി. കളി അവസാന മിനിറ്റിലേക്കു കടന്നതോടെ ചെന്നൈയിന്‍ രണ്ടുപേരെ ഒറ്റയടിക്കു മാറ്റി. ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം റെനെ മിഹെലിച്ചിനെയും ബ്ലാസറ്റേഴ്‌സ് ജാക്കി ചാന്ദിനു പകരം ലോക്കെന്‍ മീ്‌ത്തെയും ഇറങ്ങി. . 81 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഗോളി പോള്‍ റച്ചുബ്ക്ക രക്ഷകനായി. പകരക്കാരനായി വന്ന ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ട് റച്ചുബ്ക നെഞ്ചില്‍ തടുത്തു. എന്നാല്‍ ബ്ലാസറ്റഴ്‌സിന്റെ കഠിനാധ്വാനം ഒരു നിമിഷം കൊണ്ടു തകര്‍ന്നു. ബ്ലാസറ്റേഴ്‌സിനെതിരെ 88 ാം മിനിറ്റില്‍ പെനാല്‍ട്ടി വിധിച്ചു. ജിങ്കന്റെ ദേഹത്തു തട്ടിയതിനായിരുന്നു റഫ്‌റി പ്രാഞ്ജല്‍ പെനാല്‍ട്ടി വിധിച്ചത്. ഇതോടെ റഫ്‌റിയുടെ മോശം തീരുമാനത്തിനു ബ്ലാസറ്റേഴ്‌സിനു ഇരയാകേണ്ടി വന്നു. കിക്കെടുത്ത റെനെ മിഹെലിച്ച് ഗോളാക്കി (10).
റഫറിയുടെ മോശം തീരുമാനത്തില്‍ പതറാതെ ചങ്കുറപ്പോടെ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിനു തുല്യമായ സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സന്ദേശ് ജിങ്കന്റെ ബോക്‌സിനകത്തേക്കു നല്‍കിയ പാസ് കുതിച്ചെത്തിയ വിനീത് വെടിയുണ്ടപോലെ പന്ത് നെറ്റിലാക്കി (1-1). ചെന്നൈയിനു എട്ട് കോര്‍ണറുകള്‍ ലഭിച്ചുവെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഒരു കോര്‍ണര്‍പോലും നേടുവാനായില്ല. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 28നു ചെന്നൈയിന്‍ എഫ്.സിക്ക്് ജാംഷെഡ്പുരിനെയും ഡിസംബര്‍ 31നു കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ ബെംഗഌരു എഫ്.സിയേയും നേരിടും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending