Connect with us

More

വിനോദവും നയതന്ത്രവും ഇഴചേര്‍ത്ത വിനോദ് ഖന്ന

Published

on

മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി. അഭിനയ ജീവിതത്തില്‍ തുടങ്ങി പൊതുപ്രവര്‍ത്തനകനില്‍ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനിടിയില്‍ ആത്മീയത, എഴുത്ത് എന്നീ മേഖലകളിലും അദ്ദേഹം വ്യാപരിച്ചു.
1946 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായിരുന്ന പെഷവാറില്‍ വ്യവസായിയായ കിഷന്‍ ചന്ദ് ഖന്നയുടെയും കാമ് ലയുടെയും മകനായാണ് വിനോദ് ഖന്നയുടെ ജനനം. വില്ലനില്‍ തുടങ്ങി നായകനില്‍ എത്തി നില്‍ക്കുന്നതാണ് ഖന്നയുടെ സിനിമാ ജീവീതം.
1967ല് മന്‍ കാ മീത് എന്ന ചിത്രത്തില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് കുറച്ചധികം വില്ലന്‍ വേഷങ്ങള്‍. ഖന്നയുടെ അഭിനയ തികവു കണ്ടെത്തിയത് 1971ല്‍ പുറത്തിറങ്ങിയ ഹം തും ഓര്‍ വോ ആയിരുന്നു. നായക കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഹാത് കി സഫായി, ഹേരാ ഫേരി, മുകന്തര്‍ കാ സികന്തര്‍, കുര്‍ബാനി തുടങ്ങി മികച്ച ചിത്രങ്ങള്‍. 1970കളിലും 80കളിലും നിറഞ്ഞു നിന്ന വിനോദ് ഖന്ന 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് വേഷങ്ങളിലും തിളങ്ങി. മേരെ അപ്‌നെ എന്ന സിനിമ അദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നാണ്. 1978ല്‍ ഇറങ്ങിയ മുഖാദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി ചിത്രം മാറി. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രവും ഹിറ്റായിരുന്നു. അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ തിളങ്ങി നിന്ന വേളയില്‍ സ്വയം വിരമിച്ചു ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് വീണ്ടും സിനിമയില്‍. 1997ല്‍ ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. 1998ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു പാര്‍ലമെന്റിലെത്തി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. 2002ല്‍ കേന്ദ്രമന്ത്രിസഭയില്‍ സാംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആറ് മാസങ്ങള്‍ക്കു ശേഷം 2003 ജനുവരിയില്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു പരാജയം ഏറ്റുവാങ്ങി.
വിദേശകാര്യ മന്ത്രിയായിരിക്കെ ഖന്ന നടത്തിയ ഇടപെടീലുകള്‍ അന്താരാഷ്ട്ര ശ്രദ്ധനേടി. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സിനിമാ മേഖലയിലെ വിള്ളല്‍ നികത്താന്‍ അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ കഴിഞ്ഞു. അന്നത്തെ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫ് മുന്നോട്ടുവെച്ച പരസ്പര പൂരകങ്ങളായ ബസ് നയതന്ത്രത്തിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ചുക്കാന്‍ പിടിച്ചത് വിനോദ് ഖന്നയായിരുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തിന്‍ വിദേശകാര്യ മന്ത്രി നാബില്‍ ഷാ കൊണ്ടുവന്ന തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന് ഖന്ന പിന്തുണച്ചതും ശ്രദ്ധ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending