Connect with us

Sports

വിരാത് കോലി 160, കേപ്ടൗണിലും ഇന്ത്യ

Published

on

 

കേപ്ടൗണ്‍:159 പന്തില്‍ നിന്നും പുറത്താവാതെ 160 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാത് കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റിന് 303 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന കാര്യം പതിവ് പോലെ സ്പിന്നര്‍മാര്‍ ഭംഗിയാക്കി.
ആദ്യ രണ്ട് മല്‍സരത്തിലെന്ന പോലെ ഇന്ത്യന്‍ ശക്തിയാണ് കേപ്ടൗണിലും പകല്‍ പോലെ വ്യക്തമായത്. സുന്ദരമായ ബാറ്റിംഗിലൂടെ കോലി കരുത്ത് ആവര്‍ത്തിച്ച് തെളിയിച്ചപ്പോള്‍ അത്തരത്തിലൊരു ഇന്നിംഗ്‌സ് ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായില്ല. വലിയ ബാധ്യതയുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് പതിവിലും മികച്ച തുടക്കം ലഭിച്ചിരുന്നു. ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാനായ ഹാഷിം അംല നേരിട്ട് രണ്ടാം പന്തില്‍ തന്നെ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാമും ജെ.പി ഡുമിനിയും പൊരുതി. ആദ്യ വിക്കറ്റ് കേവലം ഒരു റണ്ണില്‍ നഷ്ടമായെങ്കില്‍ രണ്ടാം വിക്കറ്റ് 79 ലാണ് നിലംപതിച്ചത്. പരമ്പരയില്‍ ആദ്യമായി താളം കണ്ടെത്തിയ ഡുമിനി പവര്‍ പ്ലേ ഓവറുകളില്‍ പലവട്ടം പന്തിനെ അതിര്‍ത്തി കടത്തി. ഡൂപ്ലസി പരുക്കില്‍ പിന്മാറിയതിന് ശേഷം നായകപ്പട്ടം ലഭിച്ച മാര്‍ക്ക്‌റാം കാര്യമായ പിന്തുണയും നല്‍കി. പക്ഷേ കോലി പത്താം ഓവറില്‍ തന്നെ സ്പിന്നര്‍മാരെ രംഗത്തിറക്കിയപ്പോള്‍ തകര്‍ച്ച തുടങ്ങി. മാര്‍ക്ക്‌റാം കുല്‍ദീപ് യാദവിന്റെ ഉഗ്രന്‍ പന്തില്‍ സ്റ്റംമ്പ് ചെയ്യപ്പെട്ടപ്പോള്‍ പകരം വന്ന കന്നിക്കാരന്‍ ക്ലാസനെ ചാഹല്‍ പറഞ്ഞ് വിട്ടു. അധികം താമസിയാതെ അര്‍ധ സെഞ്ച്വറിക്കാരന്‍ ഡുമിനിക്കും ചാഹല്‍ പവിലിയനിലേക്ക് ടിക്കറ്റ് നല്‍കി. ഡേവിഡ് മില്ലറായിരുന്നു പിന്നെ പ്രതീക്ഷ. 25 റണ്‍സ് വരെ പൊരുതി കളിച്ച മില്ലറെ ബുംറ മടക്കി. പിന്നെയെല്ലാം ചടങ്ങ് പോലെയായി.
വാലറ്റത്തില്‍ പൊരുതി നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ചാഹലും കുല്‍ദീപും ഒരുമിച്ചപ്പോള്‍ ഒരിക്കല്‍കൂടി ബാറ്റ്‌സ്മാന്മാര്‍ മാളത്തിലൊളിച്ചു.
നേരത്തെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ പുറത്തായി. പക്ഷേ ശിഖര്‍ ധവാനും വിരാത് കോലിയും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോയില്ല. 140 വരെ ഈ കൂട്ടുകെട്ട് ആക്രമിച്ചും പ്രതിരോധിച്ചും സ്‌ക്കോര്‍ബോര്‍ഡില്‍ മാറ്റങ്ങളുണ്ടാക്കി. 76 റണ്‍സ് നേടിയ ധവാന്‍ പുറത്തായ ശേഷം അജിങ്ക്യ രഹാനെ (11), ഹാര്‍ദിക് പാണ്ഡ്യ (14) മഹേന്ദ്രസിംഗ് ധോണി (10) എന്നിവരുടെ വിക്കറ്റുകള്‍ വീണെങ്കിലും കോലി സെഞ്ച്വറിയും 150 പിന്നിട്ട് കൂളായി കളിച്ചു. 12 ബൗണ്ടറിയും രണ്ട് സിക്‌സറും നേടിയാണ് കോലി 150 പിന്നിട്ടത്. വിരാത് കോലിയാണ് കളിയിലെ കേമന്‍. ആറ് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending