Connect with us

Video Stories

കൊറിയയില്‍ പടരുന്ന യുദ്ധഭീതി

Published

on

പശ്ചിമേഷ്യക്കൊപ്പം വടക്കുകിഴക്കേഷ്യയിലും യുദ്ധത്തിന്റെ ഇരുള്‍മേഘങ്ങള്‍ ഇരമ്പുകയാണിപ്പോള്‍. ഉപപ്രധാനമന്ത്രിയെ പൊതുയോഗത്തില്‍ ഉറങ്ങിപ്പോയതിന് വെടിവെച്ചുകൊന്ന കമ്യൂണിസ്റ്റു രാഷ്ട്രമായ ഉത്തരകൊറിയ, അണുബോംബ് നിര്‍മിക്കുകയും പരീക്ഷിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് യുദ്ധത്തിനുള്ള ഒരുക്കൂട്ടലുകള്‍ നടക്കുന്നത്. ദക്ഷിണ കൊറിയയുമായി അമേരിക്കക്കുള്ള ബന്ധം, അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെ അമേരിക്കയുടെ പൊലീസ് നയം, ചൈനയുമായി രാഷ്ട്രീയവും സൈനികവുമായി ഉത്തര കൊറിയക്കുള്ള അടുപ്പം തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായേക്കാവുന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടവയായി മുഴച്ചുനില്‍ക്കുന്നത്. വിടുവായക്കാരനായ എഴുപത്തൊന്നുകാരന്‍ ഡൊണാള്‍ഡ് ട്രംപ് ഒരു വശത്തും മുപ്പത്തിമൂന്നുകാരനായ കിം ജോങ് ഉന്‍ എതിര്‍ഭാഗത്തുമെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. അതിലുമേറെയാണ് അണ്വായുധം പ്രയോഗിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

‘തീര്‍ച്ചയായും വലിയ, വലിയ സംഘര്‍ഷ’മാണ് ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും വന്‍ മാരക ശേഷിയുള്ള ബോംബുകളും മിസൈലുകളും വര്‍ഷിച്ച് താന്‍ മുന്‍ഗാമികളുടേതില്‍ നിന്ന് ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചുനില്‍ക്കുന്ന ട്രംപിന്റെ വാക്കുകളെ വെറും വീരസ്യമായി മാത്രം കാണാനാവില്ല. അണ്വായുധവും ബാലിസ്റ്റിക് മിസൈലുകളും കൈവശം വെക്കുകയും യുദ്ധത്തിന് തയ്യാറാണെന്ന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ഇല്‍ജുങ്ങിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയ അമേരിക്കന്‍ ചേരിയില്‍ നിന്നുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കുമെന്നതു തീര്‍ച്ചയാണ്. ഇതൊരു ലോക യുദ്ധത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യുദ്ധമുണ്ടായാല്‍ അത് വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചൈന തുറന്നുതന്നെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. സാമ്പത്തിക ഉപരോധം വഴി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ട്രംപ് പറയുന്നതെങ്കിലും അതേ ശ്വാസത്തില്‍ തന്നെയാണ് വേണ്ടിവന്നാല്‍ സൈനിക ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെന്ന് പറയുന്നതും. ലോകത്ത് ഇപ്പോള്‍ തന്നെ സിറിയയില്‍ രണ്ടു വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന യുദ്ധം വന്‍ ശക്തി രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിപുലമാകുകയും കുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിന് നിരപരാധികളുടെ മരണത്തിലേക്കും പലായനത്തിലേക്കും വഴിവെച്ചിരിക്കെ ഇനിയൊരു യുദ്ധത്തിനുകൂടി ലോകത്തിന് സാക്ഷ്യം വഹിക്കാനാകില്ല. യുദ്ധക്കൊതിയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന അമേരിക്കന്‍രീതി ഇക്കാര്യത്തിലെങ്കിലും ഇതിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവര്‍ പിന്‍മാറേണ്ടതുണ്ട്.
ജനുവരിയില്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രസംഗത്തില്‍ അനാവശ്യമായി മറ്റു രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നു പ്രഖ്യാപിക്കുക വഴി സൈനിക കാര്യങ്ങളില്‍ ട്രംപിന്റെ വിദേശ നയം ഒട്ടെങ്കിലും പ്രശംസിക്കപ്പെടുകയുണ്ടായി. റഷ്യയുമായി അമേരിക്കക്കുണ്ടായിരുന്ന അകല്‍ച്ചയും ശീതസമരവും പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നുവെന്ന തോന്നലാണ് പുട്ടിനുമായി ട്രംപിന് പ്രത്യേകമായി ഉണ്ടായിരുന്ന ബന്ധം വെച്ച് ലോക ജനതക്കുമുമ്പാകെ ഉയര്‍ന്നത്. എന്നാല്‍ ചൈനയുമായി അത്രനല്ല ബന്ധമല്ല ട്രംപിനെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനം വടക്കന്‍ കൊറിയയുമായുള്ള ചൈനയുടെ അടുപ്പം തന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി യു.എന്നില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വടക്കന്‍ കൊറിയ പ്രശ്‌നം നിയന്ത്രണം വിടാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത്. കിം ജുങ്ങിന്റെ അണ്വായുധ പരീക്ഷണമാണ് അമേരിക്കയെ ചൊടിപ്പിച്ചതെങ്കില്‍ ചൈനയും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അമേരിക്കന്‍ ഭരണകൂടം പറയുന്നു. ഉത്തര കൊറിയയുടെ സുപ്രധാന സഖ്യരാഷ്ടമാണ് ചൈന. ഐക്യരാഷ്ട്ര സഭയും ഉപരോധമടക്കമുള്ള മുന്നറിയിപ്പുകള്‍ ഉത്തര കൊറിയക്ക് നല്‍കിയിട്ടുമുണ്ട്. യുദ്ധ സന്നാഹങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും ഇനിയൊരു ആണവ പരീക്ഷണത്തിന് കിം സാഹസപ്പെടില്ലെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അമേരിക്ക കൊറിയന്‍ ഉപദ്വീപിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) എന്ന അതിമാരകവും കൃത്യതയുള്ളതുമായ മിസൈല്‍ സാങ്കേതിക വിദ്യയാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നാണ് വിവരം. ദക്ഷിണ കൊറിയയുടെ ഭാഗത്തേക്ക് ഇതിനകം ഈ മിസൈലുകള്‍ അയച്ചുകഴിഞ്ഞു. 200 കിലോമീറ്റര്‍ ദൂരപരിധിയിലും 150 കിലോമീറ്റര്‍ ഉയരത്തിലും മിസൈലുകളെ തകര്‍ക്കാന്‍ താഡിന് കഴിയും. ഇതുകൂടാതെ 9525 കിലോ വരുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബോംബാണ് അമേരിക്കയുടെ മറ്റൊരു തുറുപ്പുചീട്ട്. മാസീവ് ഓഡ്‌നന്‍സ് എയര്‍ബസ്റ്റര്‍ ബോംബ് എന്ന ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബു കഴിഞ്ഞാല്‍ ആണവേതര ഇനത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അഫ്ഗാനിലെ നാങ്കര്‍ഹാറില്‍ ഐ.എസ് പോരാളികള്‍ക്കുനേരെ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച വര്‍ഷിച്ചതും. നൂറോളം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 1950-53 കാലത്ത് നടന്ന കുപ്രസിദ്ധമായ അമേരിക്ക-ഉത്തരകൊറിയ യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബിങ്ങില്‍ ആ രാജ്യത്തിന്റെ കാല്‍ ശതമാനത്തിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജപ്പാന്റെ നീണ്ട കാലത്തെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായ രാജ്യമാണ് കിം ഇല്‍സുങ്ങിന്റെ കൊറിയ. ലോകത്തെ വലിയ ഭീകര രാജ്യമായി പിന്നീട് ഇത് മുദ്രകുത്തപ്പെട്ടതിനു പിന്നില്‍ ശീത യുദ്ധ ശേഷമുള്ള അവരുടെ സ്വന്തമായ പ്രതിരോധ സന്നാഹങ്ങള്‍ കൊണ്ടായിരുന്നു. ഒരു സമയത്ത് കമ്യൂണിസ്റ്റ് ചേരി വിട്ട് ഇന്ത്യക്കൊപ്പം ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമായ രാജ്യം കൂടിയായിരുന്നു ഉത്തര കൊറിയ. അതേതായാലും ഇറാഖിലും ക്യൂബയിലും ലിബിയയിലും ഇപ്പോള്‍ യമനിലും സിറിയയിലും അഫ്ഗാനിലും നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ സൈനിക നടപടികള്‍ ഇനിയുമൊരു രാജ്യത്തിനുമേല്‍കൂടി ചെന്നുപതിക്കരുത്. മാത്രമല്ല, ആണവമായാലും അല്ലെങ്കിലും ഇനിയൊരു യുദ്ധമെന്നത് സര്‍വതിന്റെയും നാശത്തിനാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending