Connect with us

Culture

ഉത്തര കൊറിയക്ക് ചൈനയുടെ താക്കീത്

Published

on

ബീജിങ്: കൊറിയന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിധം പുതിയ ആണവ പരീക്ഷണം നടത്തുന്നതിനെതിരെ ഉത്തരകൊറിയക്ക് ചൈനയുടെ മുന്നറിയിപ്പ്.

പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത ഒരു സ്ഥിതിയിലേക്ക് നയതന്ത്ര ബന്ധങ്ങള്‍ തകരാന്‍ അത് കാരണമാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അങ്കക്കലി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സമാധാനപരമായ പരിഹാരമാണ് ചൈന ആഗ്രഹിക്കുന്നത്. അതോടൊപ്പം മൊത്തം സ്ഥിതിഗതികളില്‍ ചൈനക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും പത്രം വ്യക്തമാക്കി. ഉത്തരകൊറിയ ആറാമത്തെ ആണവ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ തിരിച്ചുവരവില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ ഏറ്റെടുക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ഉത്തരകൊറിയക്കായിരിക്കുമെന്ന് ഉറപ്പായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഫ്‌ളോറിഡയില്‍ ചര്‍ച്ച നടത്തിയ ശേഷം ഉത്തരകൊറിയയോടുള്ള യു.എസ് സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്.
ഉത്തരകൊറിയയുമായുള്ള സംഘര്‍ഷങ്ങള്‍ നയതന്ത്ര തലത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമം തുടരുമ്പോഴും യുദ്ധഭീതി പരത്തി അമേരിക്കയുടെ ആണവായുധ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഉത്തരകൊറിയന്‍ സേനയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് യു.എസ്.എസ് മിഷിഗനെ കൊറിയന്‍ മേഖലയിലേക്ക് അയച്ചിരിക്കുന്നത്. അമേരിക്കന്‍ വിമാന വാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണിനോടൊപ്പം മിഷിഗണ്‍ അന്തര്‍വാഹിനി ചേര്‍ന്നുകഴിഞ്ഞുവെന്നാണ് വിവരം. യു.എസ് വിമാനവാഹിനിയെ കടലില്‍ മുക്കിക്കളയുമെന്ന് ഉത്തരകൊറിയ ഭീഷണിമുഴക്കിയിരുന്നു. സൈനിക വാര്‍ഷികാഘോഷത്തടനുബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്ത് അസാധാരണ നീക്കങ്ങളൊന്നും ഇല്ലെങ്കിലും വോന്‍സാന്‍ നഗരത്തിനു ചുറ്റും വന്‍ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ സൈനിക നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഓഫീസ് അറിയിച്ചു. കൊറിയന്‍ മേഖലയില്‍ വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ഭീതി അമേരിക്കയിലും പടര്‍ന്നിട്ടുണ്ട്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യു.എസ് സെനറ്റ് അംഗങ്ങളെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. 154 തോമഹാക്ക് ക്രൂയിസ് മിസൈലുകളും മികച്ച പരിശീലനം ലഭിച്ച 60 പ്രത്യേക ദൗത്യസേനാംഗങ്ങളെയും വഹിച്ചുകൊണ്ടാണ് മിഷിഗണ്‍ അന്തര്‍വാഹിനി എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ വീണ്ടും കാറ്റില്‍ പറത്തി ഉത്തരകൊറിയ ആണവായുധമോ മിസൈലോ പരീക്ഷിച്ചാല്‍ യുദ്ധമുണ്ടാകുമെന്ന് ഊഹാപോഹമുണ്ട്. പടക്കപ്പല്‍ കൂട്ടത്തെ കൂടാതെ അമേരിക്കയുടെ അന്തര്‍വാഹിനികളെയും കൊറിയന്‍ മേഖലയിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനവാഹിനിയെക്കാള്‍ കൂടുതല്‍ ശക്തമാണ് അന്തര്‍വാഹിനിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അമേരിക്കയുടെ മുന്‍ പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി യു.എസ് കപ്പലുകള്‍ നീങ്ങിയത് ഉത്തരകൊറിയക്ക് വിപരീത ദിശയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് യു.എസ് വിമാനവാഹിനിയെന്ന വാര്‍ത്തയും ആശയക്കുഴപ്പം സൃഷ്ടിക്കുകയുണ്ടായി. നേരത്തെ ഉത്തരവിട്ടതുപ്രകാരം ശരിയായ ദിശയില്‍ തന്നെയാണ് അവ നീങ്ങുന്നതെന്നാണ് യു.എസ് നേവിയുടെ പുതിയ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending