Connect with us

More

ഈജിപ്തുകാരന്റെ കുതിപ്പ്; സ്വര്‍ണ ബൂട്ടും മുഹമ്മദ് സലാഹിന്

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനദിനത്തിലും മുഹമ്മദ് സലാഹിന്റെ കുതിപ്പ്. ബ്രൈട്ടണെ ലിവര്‍പൂള്‍ നാല് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് ഈജിപ്തുകാരന്‍. പ്രീമിയര്‍ ലീഗ് സീസമില്‍ അദ്ദേഹത്തിന്റെ 32-ാമത്തെ ഗോള്‍. ഇതോടെ സ്വര്‍ണ്ണ ബൂട്ട് അദ്ദേഹം ഉറപ്പിച്ചപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സന്‍ വെംഗറുടെ കീഴില്‍ അവസാന മത്സരത്തിനിറങ്ങിയ ആഴ്‌സണലിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ഹഡേഴ്‌സ് ഫീല്‍ഡ് ടൗണിനെയാണ് ആഴ്‌സണല്‍ കീഴടക്കിയത്. ആദ്യ പകുതിയുടെ 38-ാം മിനിറ്റില്‍ ഔബമേയങ്ങാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍ നേടിയത്. അതേ സമയം ചെല്‍സിയെ അവസാന മത്സരത്തില്‍ ന്യൂകാസില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ഇതോടെ ചെല്‍സി ടേബിളില്‍ അഞ്ചാമതായി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യൂറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടു. മിന്നും ഫോമില്‍ തുടരുന്ന മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ ഗോള്‍ വേട്ടക്കു തുടക്കമിട്ട ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രൈറ്റന്‍ ആന്റ് ഹോവിനെ തോല്‍പിച്ചു. സലാഹിനു പുറമെ ലോവ്‌റന്‍, സോളാന്‍കെ, റോബര്‍ട്‌സന്‍ എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ സതാംപ്ടണെ തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-0ന് വെസ്റ്റ് ബ്രോമിനേയും തോല്‍പിച്ചപ്പോള്‍ സ്‌റ്റോക് സിറ്റി 2-1ന് സ്വാന്‍സിയേയും വെസ്റ്റ്ഹാം 3-1ന് എവര്‍ട്ടനേയും കീഴടക്കി. ഗോളുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ ടോട്ടന്‍ഹാം 5-4ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. ബേണ്‍മൗത്ത് 2-1ന് ബേണ്‍ലിയെ തോല്‍പിച്ചു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending