Connect with us

More

ബന്ദിപ്പൂര്‍ യാത്രാനിരോധനം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

Published

on

ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്‍ഷത്തോളം ജനങ്ങള്‍ കര്‍ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള സമരം മലബാറിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ സംഗമമായി മാറുകയാണ്.

അതിനിടെ ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ ഡല്‍ഹി കൊച്ചി ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. എന്‍എച്ച് 766ലെ ഗതാഗത നിരോധനവും നിര്‍ദ്ദിഷ്ട ബദല്‍ റൂട്ട് സംബന്ധിച്ചും സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
വയനാട്ടിലെ ജനങ്ങള്‍ ആശങ്കയിലാണെന്ന കാര്യം രാഹുല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്താനും രാഹുല്‍ ആവശ്യപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുവജന കൂട്ടായ്മയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി രാഹുല്‍ഗാന്ധി എം.പി വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ്ജാവദേക്കര്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തും. രാത്രിയാത്രാ നിരോധനത്തില്‍ പരിഹാരം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 2009-ലാണ് ചാമരാജ് നഗര്‍ കലക്ടറുടെ ഉത്തരവ് പ്രകാരം കര്‍ണാടകയുടെ ഭാഗത്തുള്ള ബന്ദിപൂര്‍ വനമേഖലയിലെ 22 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയില്‍ രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തില്‍ ഇതുവരെആയിരത്തിലധികം സംഘടനകള്‍ നേരിട്ടുവന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങള്‍ പങ്കുകൊണ്ടു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തില്‍ ദിവസവും നടക്കുന്നത്.
മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായ മൂന്ന് സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആസ്പത്രികളിലേക്ക് മാറ്റി. ഇന്ന് വയനാട്ടിലെ കലാലയങ്ങള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തുന്നതോടെ ജില്ല കണ്ട ഏറ്റവും വലിയ യുവജനറാലിയായി ഇത് മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending