Connect with us

Video Stories

20 കോടി ചിലവഴിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഉപകാരപ്രദമാവാതെ ആസ്പത്രി

Published

on


സുല്‍ത്താന്‍ ബത്തേരി: കൊട്ടിഘോഷിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആസ്പത്രി ഇപ്പോഴും കിടിത്തിചികിത്സിക്കാനുള്ള സൗകര്യമില്ല. നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ അഞ്ച്‌നില കെട്ടിടമുണ്ടായിട്ടും രോഗാവസ്ഥയില്‍തന്നെ തുടരുകയാണ് ഈ ആതുരാലയം. ജില്ലാ അധികൃതരും വകുപ്പ് മേധാവികളും മനസുവെച്ചാല്‍ മാത്രമേ നിര്‍ധന രോഗികള്‍ക്കുള്ള ഈ ആതുരാലയം ഉപകാരപ്രദമാവുകയുള്ളു. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും ആസ്പത്രിയിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കാത്തതാണ് ഈ ആസ്പത്രി ഇപ്പോഴും പഴയ പടിയില്‍ തന്നെ നില്‍ക്കാന്‍ കാരണം. ആസ്പത്രി കൊട്ടിടം നിര്‍മിച്ചത് നിര്‍മിതിയാണ്. ഇതിനകം 20 കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞു. പിന്നീട് അഞ്ച് കോടി രൂപകൂടി അനുവദിച്ചു. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി മന്ദഗതിയിലാണ്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് നേരത്തെ നിര്‍മിച്ച കെട്ടിടത്തില്‍ 14 ഒപികളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി 1.38 കോടിരൂപയും അനുവദിച്ചു. ഫണ്ടുകള്‍ നിര്‍മിതിക്ക് കൃത്യമായി കിട്ടുന്നില്ല എന്ന കാരണമാണ് ആസ്പത്രികെട്ടിടത്തിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തടസമായി പറയുന്നത്. 57 കിടക്കകള്‍ക്കുള്ള ഡോക്ടര്‍മാരും സ്റ്റാഫുമാണ് താലൂക്ക് ആസ്പത്രി എന്ന നിലയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ ഇതിന്റെ മൂന്ന് ഇരട്ടി രോഗികളാണ് ചികില്‍ തേടി എത്തുന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമായതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളും ബത്തേരിയിലാണ് ചികില്‍സക്കായി എത്തുന്നത്. ഒപിയിലാണങ്കില്‍ ആയിരത്തില്‍പ്പരം രോഗികള്‍ എത്തുന്നുണ്ട്. നിലവില്‍ ഗൈനക്കോളജിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ ഒരു ഒഴിവും സീനിയര്‍ സര്‍ജന്‍, സീനിയര്‍ ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍ എന്നിവയിലെല്ലാം ഓരോ ഡോക്ടര്‍മാരുടെയും ഒഴിവാണുള്ളത്. രണ്ട് പീഡിയാട്രീഷ്യന്‍മാരുണ്ടായിരുന്നതില്‍ ഒരാള്‍ സ്ഥലം മാറിപോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട ഗൈനക്കോളജിയില്‍ രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്. ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാവുക. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഗൈനക്കിന്റെ ഒപി. രോഗികളുടെ എണ്ണവും ചിലദിവസങ്ങളില്‍ ഒപിയില്‍ നിജപ്പെടുത്തും. പുലര്‍ച്ചെ അഞ്ച്മുതല്‍ ഗൈനക്ക് ഒപിയില്‍ ക്യു തുടങ്ങും. അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡ് സ്ഥിതിചെയ്യുന്നത് ടൗണിലെ പഴയകെട്ടിടത്തിലാണ്. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം ഫെയര്‍ലാന്റ് കോളനിയിലെ ആസ്പത്രി സമുച്ചയത്തില്‍ ഒന്നിച്ചാണ്. ഇവിടെയാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ആസ്പത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ കിടക്കുന്നത്. പുതിയകെട്ടിടത്തില്‍ കിടക്കകള്‍ ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ സജ്ജീകരിച്ചിട്ടില്ല. നാല് ഓപ്പറേഷന്‍ തിയേറ്റര്‍, മോഡേണ്‍ ലേബര്‍ റും, കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള ഐസിയു എന്നിവയെല്ലാം പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ടതാണ്. ഒരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു—മുള്ള വാര്‍ഡുകള്‍ക്ക് പുറമേ 15 ഡബിള്‍ റൂം, 20 സിംഗിള്‍ റൂം എന്നിവയും പുയിയ കെട്ടിടത്തിലുണ്ട്. കെട്ടിടം പൂര്‍ണമായി സജ്ജമാകുന്നതോടെ 250-ഓളം രോഗികളെ കിടത്തി ചികില്‍സിക്കാനാവും. നിലവില്‍ പ്രവര്‍ത്തിച്ചു വന്ന ഒപി മാത്രമാണ് അഞ്ചു നിലകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നത്. പുതിയതും പഴയതുമായ കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പഴയ കെട്ടിടത്തില്‍ പതിനാല് ഒപിയും കഫ്റ്റീരിയയുമാക്കാനാണ് തീരുമാനം. അഞ്ച് നിലകളിലുള്ള പുതിയ ബ്ലോക്ക് പൂര്‍ണമായും ഐപി രോഗികള്‍ക്കുള്ളതാണ്. മാതൃശിശുസംരക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഴയ ആസ്പത്രിയും പുതിയകെട്ടിടത്തിലേക്ക് മാറ്റും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍മാണം ആരംഭിച്ചു. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റും കൂടി നിര്‍മിക്കാനുണ്ട്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആസ്പത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending