Connect with us

More

ഫിഷ് സ്പായില്‍ പതുങ്ങിയിരിക്കുന്ന അപകടം; ഹെപിറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ

Published

on

നഗരകേന്ദ്രീകൃത ജീവിതത്തില്‍ സൗന്ദര്യസംരക്ഷകരുടെ പ്രിയമേറിയ ഒന്നാണ് ഫിഷ് സ്പാ. വന്‍കിട മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമായി എല്ലാ ഇടങ്ങളിലും ഫിഷ് സ്പാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഫിഷ് സ്പാ അത്ര സുരക്ഷിതമായ സൗന്ദര്യസംരക്ഷണ സംവിധാനമല്ലെന്നാണ് പുതിയ കണ്ടെത്തല്‍.

കാലുകള്‍ വൃത്തിയാക്കാന്‍ ചെയ്യുന്ന ഈ രീതി പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ ഇതിലൂടെ പകരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരും ഈ സൗന്ദര്യസംരക്ഷണ രീതി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

അധികം വലിപ്പമില്ലാത്ത ഗ്ലാസ് കൂടിലെ വെള്ളത്തില്‍ ചെറു മീനുകളെ നിക്ഷേപിക്കും. ഇതിലേക്ക് കാലുകളിട്ട് നിശ്ചിത സമയം ഇറക്കിവെക്കുന്ന രീതിയാണ് ഫിഷ് സ്പാ. സ്പാക്കുവേണ്ടി ഉപയോഗിക്കുന്ന മീനുകളല്ല പ്രശ്‌നക്കാരന്‍. മറിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം ഉപയോഗിക്കുന്നതാണ് പ്രശ്‌നം.

രോഗമുള്ള ഒരാള്‍ സ്പാ ചെയ്താല്‍ അടുത്തതായി വരുന്ന രോഗമില്ലാത്തയാള്‍ക്കും അത് പകരാന്‍ സാധ്യതയുണ്ട്. മീനുകള്‍ക്ക് എച്ച്‌ഐവി വാഹകരാകാന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി ബാധയുള്ള ഒരാളുടെ കാലുകളില്‍ മുറിവുകളുണ്ടായാല്‍ അതുവഴി അണുക്കള്‍ പടരാന്‍ കാരണമാകും.

ഗുരുതരമായ ചര്‍മ രോഗവും ഫിഷ് സ്പായിലൂടെ ഉണ്ടാവുന്നുണ്ടെന്നാണ് വിവരം. ഫിഷ് സ്പാ ചെയ്യുന്ന നൂറില്‍ ഒരാള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. അമേരിക്ക ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ ഈ സ്പാ നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഫിഷ് സ്പാ ഇപ്പോള്‍ വന്‍ പ്രചാരമായിക്കൊണ്ടിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending