Connect with us

Video Stories

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? ആപ്പുകള്‍ ‘ആപ്പി’ലാക്കുന്ന വിധം

Published

on

രഞ്ജിത്ത് ആന്റണി

‘പതിനയ്യായിരം കൊല്ലത്തെ ഇന്‍ഡ്യയുടെ ചരിത്രമാണ് മഹാഭാരതം.’ എന്റെ ഒരു പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയില്‍ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവന്‍ ഗുഹയില്‍ നിന്നിറങ്ങി ക?ഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് 6000 9000 വര്‍ഷമെ ആയിട്ടുള്ളു എന്നും. സ്‌റ്റോണ് എയ്ജ്, ബ്രോണ്‌സ് എയ്ജ്, അയണ് ഏജ് എന്ന മൂന്ന് ചരിത്ര കാലഘട്ടങ്ങളെ കുറിച്ചുമൊക്കെ 5 ആം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫി യില്‍ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാള്‍ എങ്ങനെ വിശ്വസിച്ചു. ?

ഇതിനാണ് കോഗ്‌നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്.

മേല്‍ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയില്‍ റേഡിയൊ വെച്ചാല്‍ ഓംകാരം കേള്‍ക്കും എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ചാണകത്തിന് റേഡിയേഷന്‍ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യന്‍ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ ആയിട്ടുള്ളു എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ഈ വിശ്വസിക്കുന്നവരില്‍ ഡോക്ടര്‍മ്മാരും, ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മ്മാരുമുണ്ട്. ഇത്ര യുക്തി രഹിതമായ വാദങ്ങള്‍ എങ്ങനെ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നു ? കോഗ്‌നിറ്റീവ് കണ്ടീഷണിങ് മനുഷ്യ മസ്തിഷ്‌കത്തില്‍ ചെയ്യുന്ന പരിവര്‍ത്തനങ്ങള്‍ പ്രവചനാതീതമാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് അത്ര മോശം കാര്യമല്ല. മാര്‍ക്കെറ്റിങ്/പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എല്ലാവരും ഏറിയും കുറഞ്ഞും ഉപഭോക്താക്കളെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതരായിരിക്കുന്നവരാണ്. ഉപഭോക്താക്കളില്‍ അന്തര്‍ലീനിയമായ ഒരു വികാരത്തെ ദ്യോാതിപ്പിക്കുക എന്നതാണ് പരസ്യ ഏജന്‍സ്സികള്‍ ചെയ്യുന്ന പ്രക്രീയ. മിക്ക പരസ്യ ഏജന്‍സ്സികളും, മനുഷ്യനിലെ സഹാനുഭൂതി, സ്‌നേഹം, നൊസ്റ്റാള്‍ജിയ, ദുഖം തുടങ്ങിയ മൃദുല വികാരങ്ങളെ ഉന്നമിട്ടാണ് പരസ്യങ്ങള്‍ ഇറക്കുക. പരസ്യം എന്നെ സ്വാധീനിക്കാറില്ലെന്ന് അവകാശപ്പെടുന്ന ഏത് കഠിനഹൃദയനെയും കൃത്യമായ അളവില്‍ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന പരസ്യങ്ങളിലൂടെ സ്വാധീനിക്കാന്‍ കഴിയും. അച്ചട്ടാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് വേറൊരു രീതിയിലും സാധിക്കും. മനുഷ്യനില്‍ അന്തര്‍ലീനിയമായ പേടിയെ ദ്യോതിപ്പിക്കുക. പാമ്പ് പേടി, പൂച്ച പേടി തുടങ്ങിയ പേടികളല്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും പുറത്ത് പറയാന്‍ സാധിക്കാത്ത തരം പേടികള്‍. ‘മാപ്പിളമാര്‍ സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടുകയാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലല്ലൊ’!. ‘ക്രിസ്ത്യാനികള്‍ എല്ലാ ബി്സ്സിനസ്സുകളും കൈയ്യേറി. അരിക്കച്ചവടം, ഹാര്‍ഡവെയര്‍ ഷോപ്, സ്വര്‍ണ്ണക്കച്ചവടം എന്ന് വേണ്ട ബിസ്സിനസ്സിന്റെ എല്ലാ മേഖലയിലും ക്രിസ്ത്യാനികളാണ്’. ഇങ്ങനെ ഒക്കെ വിശ്വസിക്കുന്ന ഒരാളോട്, ‘മുസ്ലീങ്ങള്‍ 2025 ഓടെ ഭൂരിപക്ഷമാകും’. ‘മുസ്ലീങ്ങള്‍ പ്രേമിച്ച് മതംമാറ്റി, ലൌ ജിഹാദ് നടത്തുന്നു’. ‘ക്രിസ്ത്യാനികള്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണ്’ എന്നുള്ള വാദങ്ങളുമായി ഒരാള്‍ അവതരിച്ചാല്‍ ഇത്തരം പേടികളുമായി ജീവിക്കുന്ന ഒരാള്‍ക്ക് ഇയാളുമായി താദാത്മ്യപ്പെടാന്‍ സാധിക്കും. ഇത്രയുമായാല്‍ ഈ അവതാരത്തിന് ഒരു അനുയായിയെ ലഭിച്ചു എന്നര്‍ത്ഥം.

അടുത്ത സ്‌റ്റെപ്; തുടരെ തുടരെ നുണകള്‍ ഇറക്കുക. ഒരു നുണകള്‍ പോലും പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാന്‍ സമയം കൊടുക്കരുത്. ഒരു നുണ പതിനെട്ട് തവണ ആവര്‍ത്തിച്ചാല്‍ അതിന് സത്യത്തിന്റെ പരിവേഷം ലഭിക്കും. ഈ പതിനെട്ട് എന്ന കണക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പരസ്യ/മാര്‍ക്കെറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ 18 ന്റെ ഗുട്ടന്‍സ് മനസ്സിലാവും. വാട്‌സാപ്പിലൂടെയൊ, സോഷ്യല്‍ മീഡിയിലൂടെയൊ ഇത്തരം നുണകള്‍ സ്ഥിരമായി ഒരാളെ കാണിച്ചാല്‍ അവനെ പതിയെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കാം. പിന്നെ അവനോട് ഇന്‍ഡ്യയില്‍ 15000 കൊല്ലം മുന്നെ െ്രെഡവര്‍ ലെസ് കാറുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും. ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിഥിക്ക് കാരണം നെഹ? ആണെന്ന വാദവും തൊണ്ട തൊടാതെ വിഴുങ്ങും. ഇന്നലെ നടന്ന നോട്ട് ബന്ദിന്റെ ബുദ്ധിമുട്ടുകളും, ഇക്കണോമി റിസഷിനിലേയ്ക്ക് പോയത് കണക്കുകള്‍ വെച്ച് നിരത്തിയാലും ഇക്കൂട്ടര്‍ വിശ്വസിക്കില്ല. ട്രമ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊക്കെ ഫേക് ന്യുസ് ആയി തള്ളാന്‍ അവനെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്തു കഴിഞ്ഞു.

ഇങ്ങനെ മനുഷ്യനെ സ്വാധീക്കിനാകുമൊ എന്ന് അമ്പരക്കുന്നവര്‍ രണ്ട് ദിവസമായി ന്യുസ് ഒന്നും കാണുന്നില്ല എന്ന് വേണം വിശ്വസിക്കാന്‍. ഈ നുണപ്രചരണം ഒരു സയിന്‍സ് ആയി വികസിപ്പിച്ച ഒരു കമ്പനിയെ ഫേസ്ബുക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കി. കേംപ്രിഡ്ജ് അനലിറ്റിക്ക എന്നാണ് കമ്പനിയുടെ പേര്. ഒരാഴ്ച മുന്നെ ഒരു ചെറിയ കോളം വാര്‍ത്ത ആയി തുടങ്ങിയതാണ് ഈ ന്യുസ്. കഴിഞ്ഞ ആഴ്ച കൊണ്ട് കേംപ്രിഡ്ജിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ പുറത്ത് വന്നു. ഇന്നലെ ചാനല്‍ 4 എന്ന യു.കെ ആസ്ഥാനമായ ഒരു ടെലിവിഷന്‍ ചാനല്‍ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സി.ഇ.ഒ ആലെക്‌സാണ്ടര്‍ നിക്‌സ് വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയില്‍ അവര്‍ പിടിച്ചെടുത്തു. (ലിങ്ക് കമന്റില്‍)

കേംപ്രിഡ്ജ് അനലറ്റിക്ക മുന്‍പ് നിങ്ങള്‍ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇന്‍ഡ്യന്‍ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംപ്രിഡ്ജ് അനലറ്റിക്ക. ഇന്‍ഡ്യയില്‍ മാത്രമല്ല. കെനിയ, ചൈന, ഈസ്‌റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയന്‍ നേതാക്കള്‍ക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംപ്രിഡ്ജ്. ഇന്‍ഡ്യയില്‍ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.

കമ്പനിയുടെ പ്രവര്‍ത്തന രീതി രസകരമാണ്. അവര്‍ നിര്‍ദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. ‘നിങ്ങളുടെ രഹസ്യ കാമുകനാര്’. ‘നിങ്ങളുടെ പേഴ്‌സണാലിറ്റി അളക്കു’ തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകള്‍ കണ്ടിട്ടില്ലെ . അത്തരം ഒരു ആപ്പാണ് കേംപ്രിഡ്ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംപ്രിഡ്ജ് നേരിട്ട് ഇറക്കിയ ആപ്പല്ല. അവര്‍ അതിന് ഉപയോഗിച്ചത് കേംപ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ഒരു ആപ്പാണ്. ‘thissiyourdigital’ ലൈഫ് എന്ന പേഴ്‌സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്. ഈ ആപ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹ?ത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയില്‍ നിന്ന് നിങ്ങളുടെ രാഷ്ട്രീയ ചായ്വു തൊട്ട്, സെക്ഷ്വാലിറ്റി വരെ അനലറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കും. ഇങ്ങനെ 50 മില്യണ് അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിന്ബലത്തില്‍ നൂണകള്‍ അടങ്ങുന്ന പ്രൊപ്പഗണ്ട വീഢിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്ര അധികം പേരിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചു. ട്രംമ്പിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്മയില്‍ നിന്ന് ഇവര്‍ സ?ഷ്ടിച്ചെടുത്തു.

കേംപ്രിഡ്ജ് അനലറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികള്‍ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങള്‍ അനവധിയുണ്ട്. (കമന്റിലെ വീഡിയൊ കാണുക)

നമ്മള്‍ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികള്‍ക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ് എന്‌ഗേജ്ഡ് ആണ്. 30% വോട്ടുകള്‍ മാത്രം മതി ഇന്ന് പാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ ജയിക്കാന്‍. ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകള്‍ നേടാന്‍ വോട്ടര്‍മ്മാരിലെ 10% പേരെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാല്‍ മതി. അവരുടെ നെറ്റ്വര്‍ക് ഇഫക്ട് ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ വിജയം.

രാജ്യത്തെ 10% പൊട്ടമ്മാരു വിചാരിച്ചാല്‍ ഏതൊരുവനും പ്രസിഡന്റൊ പ്രധാനമന്ത്രിയൊ ആകാമെന്ന് ചുരുക്കം.

ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകള്‍ വ്യാപകമായി ആള്‍ക്കാര്‍ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകള്‍ കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷന്‍ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങള്‍ വഴി അവര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഈമെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ് എടുക്കുന്നുണ്ടെങ്കില്‍ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending