Connect with us

More

എന്തുകൊണ്ട് കൊല്‍ക്കത്ത ഗംഭീറിനെ ഒഴിവാക്കി

Published

on

 

കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന്റെ താരലേല മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്ന് നായകന്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഗംഭീറിന്റെ പ്രായവും താരത്തിനു നിശ്ചയിച്ച വിലയുമാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ കാരണം.

 

36 വയസ്സുള്ള ഗംഭീര്‍ കഴിഞ്ഞ മൂന്നു സീസണനിടെ രണ്ടുവട്ടം കൊല്‍ക്കത്തയെ കിരീടനേട്ടത്തിന് അര്‍ഹരാക്കിയിരുന്നു. ദേശീയ ടീമില്‍ അവസരം കുറഞ്ഞപ്പോയും കൊല്‍ക്കത്ത ജെഴ്‌സില്‍ മികച്ച ്പ്രകടനങ്ങള്‍ പുറത്തെടുത്ത താരം കൊല്‍ക്കത്ത ഫാന്‍സിന്റെ പ്രിയതാരം കൂടിയാണ്. നായകന്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Robin Uthappa of the Kolkata Knight Riders and Gautam Gambhir captain of the Kolkata Knight Riders celebrate thew win during the final match of the Pepsi Indian Premier League Season 2014 between the Kings Xi Punjab and the Kolkata Knight Riders held at the M. Chinnaswamy Stadium, Bangalore, India on the 1st June 2014
Photo by Ron Gaunt / IPL / SPORTZPICS
Image use subject to terms and conditions which can be found here: http://sportzpics.photoshelter.com/gallery/Pepsi-IPL-Image-terms-and-conditions/G00004VW1IVJ.gB0/C0000TScjhBM6ikg

 

പ്രായം കൂടിയത്തോടെ പഴയ ഫോമില്‍ ഗംഭീറിന് അധികനാള്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയും അതിനേക്കാളുപരിയായി തീരുമാനത്തെ സ്വാധീനിച്ചത് പണമായിരുന്നു. ഒരു ടീമിന് പരമാവധി താരങ്ങള്‍ക്കായി 80 കോടി രൂപയാണ് ചിലവിടാനാവുക. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍ (12.5 കോടി) റസല്‍ (8.5) എന്നിവരെ സ്വന്തമാക്കിയതോടെ 21 കോടി ചിലവായ സാഹചര്യത്തില്‍ ഭീമമായ തുക നല്‍കി ഗംഭീറിനെ കൂടി സ്വന്തമാക്കിയാല്‍ ബാക്കി വരുന്ന തുകയ്ക്ക് നല്ല താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിയില്ല എന്ന വിലയിരുത്തലാണ് ഗംഭീറിനെ തഴയാന്‍ കാരണം. അതേസമയം താരലേലത്തിലോ റെറ്റ് റ്റു മാച്ച് വഴിയോ ഗംഭീറിനെ ടീമിലെത്തിക്കാന്‍ ക്ലബ് ശ്രമിക്കും എന്നൊരു അഭ്യൂഹവും നിലനിര്‍ക്കുന്നുണ്ട്.

 

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending