Connect with us

More

എന്തു കൊണ്ട് ബി.ജെ.പി അണ്ണാഡി.എം.കെയ്ക്കു പിന്നാലെ

Published

on

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്‍ അണ്ണാഡി.എം.കെയുടെ പിന്തുണ ആര്‍ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്‍ശെല്‍വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ ജൂലൈയില്‍ തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളീജിയത്തില്‍ ബി.ജെ.പിയ്‌ക്കോ, എന്‍.ഡി.എയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് പാര്‍ട്ടിയെ പ്രാദേശിക രാഷ്ട്രീയ കക്ഷിക്കു പിന്നാലെ നടക്കാന്‍ പ്രേരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ഐക്യത്തിലെത്താത്ത സാഹചര്യമുണ്ടായാല്‍ എന്‍.ഡി.എ സഖ്യത്തിലില്ലാത്ത എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്‍ണായകമാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷത്തിന് 1,70,000 വോട്ടുകളുടെ കുറവാണ് ഉണ്ടാവുക. എന്‍.ഡി.എ സഖ്യത്തിന് 75,000 വോട്ടുകളുടെ കുറവും. അണ്ണാഡി.എം.കെയ്ക്ക് 58,984 വോട്ടുകളുള്ളതിനാല്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ച് ചെറുതല്ലാത്ത സഹായമാവും. ശശികലയ്‌ക്കെതിരെ പോരിനിറങ്ങും മുമ്പ് പന്നീര്‍ശെല്‍വം കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുടെ പിന്തുണ തേടിയതും ഈ സാഹചര്യത്തിലാണ്. ശശികല പക്ഷത്തെ ഇ പളനി സ്വാമി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇനി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടി ശശികല പക്ഷത്തെ ചൂണ്ടയിടാനാവും വരും ദിനങ്ങളില്‍ ബി.ജെ.പി ശ്രമിക്കുക. 2012ല്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ പി.എ സാംഗ്മയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സാംഗ്മയെ പിന്തുണക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending