Connect with us

Sports

അമീര്‍ ഇന്ന് ലോകകപ്പ് ആതിഥേയത്വം ഏറ്റുവാങ്ങും

Published

on

 

ആര്‍ റിന്‍സ്
ദോഹ

2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്‍ രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിഫ മാന്റില്‍ ഏറ്റുവാങ്ങും.
അമീര്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം അമീര്‍ വീക്ഷിക്കും. കഴിഞ്ഞദിവസം മോസ്‌കോയില്‍ സുപ്രീംകമ്മിറ്റിയുടെ മജ്‌ലിസ് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചിരുന്നു.
അവിടത്തെ ഒരുക്കങ്ങളും ക്രമീകരണങ്ങളും അമീര്‍ ചോദിച്ചറിഞ്ഞു. സംഘാടകരുമായി ആശയവിനിമയം നടത്തി. അമീര്‍ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോദൃശ്യം സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെന്നല്ല, മരുഭൂമിയിലെ തന്നെ ആദ്യലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. സമഗ്രമായ തയാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. കണ്ടെയ്‌നറുകളാല്‍ നിര്‍മിതമാകുന്ന സ്റ്റേഡിയം ഉള്‍പ്പടെ അനേകം വിസ്മയങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തിനായി നല്‍കുന്നത്. രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു.
റഷ്യന്‍ ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്‍ ഖത്തര്‍ ഒരുക്കിയ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 2022 ലോകകപ്പിന്റെ ഒരു ചെറുപതിപ്പ് മനസിലാക്കാനാകും. നാലു വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഖത്തര്‍.
ഇന്നു അമീര്‍ ലോകകപ്പിന്റെ ആതിഥേയത്വം ഏറ്റുവാങ്ങുന്നതോടെ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കു കൂടി കേന്ദ്രീകരിക്കപ്പെടും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ലോകകപ്പാണ് ഖത്തര്‍ വിഭാവനം ചെയ്യുന്നത്. 2010ല്‍ തുടങ്ങിയ തയാറെടുപ്പുകള്‍ ഇപ്പോള്‍ ഉച്ഛസ്ഥായിലാണ്.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ ഖത്തറില്‍ പുരോഗമിക്കുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. 20,000 കോടി യു.എസ് ഡോളറാണ് രാജ്യം ഇതിനായി ചെലവഴിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ നേതൃത്വത്തില്‍ വിസ്മയകരമായ കായികാനുഭവം നല്‍കുകയാണ് ലക്ഷ്യം. ആരെയും അമ്പരപ്പിക്കുന്ന, സവിശേഷമായ പ്രത്യേകതകളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഇവിടെ ഉയരുന്നത്. അറബ് ഗള്‍ഫ് മേഖലയുടേയും ഖത്തറിന്റെയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും സ്റ്റേഡിയങ്ങളെല്ലാം. ഇവയെല്ലാം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍വഖ്‌റ, അല്‍റയാന്‍, അല്‍തുമാമ, അല്‍ഖോറിലെ അല്‍ബയ്ത്ത്്, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍, റാസ് അബുഅബൗദ് എന്നീ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. ഇതില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി കായികലോകത്തിന് അമീര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എട്ടു സ്‌റ്റേഡിയങ്ങളില്‍ ആറെണ്ണവും 2019ല്‍ പൂര്‍ത്തിയാകും. എല്ലാ സ്റ്റേഡിയങ്ങളും ദോഹ ഏരിയ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഒരു സ്‌റ്റേഡിയത്തില്‍ നിന്നും മറ്റൊരു സ്‌റ്റേഡിയത്തിലെത്താം. ഫുട്‌ബോള്‍ ആസ്വദകര്‍ക്ക് ഒരു ദിവസം പരമാവധി മൂന്നു മത്സരങ്ങള്‍ വരെ നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ദോഹ മെട്രോ ലൈന്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദോഹയില്‍ നിരവധി ഫാന്‍സോണുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളെല്ലാം സാമൂഹിക കേന്ദ്രങ്ങളായിക്കൂടി മാറ്റും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായും മിഴിവോടെയും കാണാകുന്നവിധത്തില്‍ എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം. അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ക്രമീകരണങ്ങളും അത്യാധുനികസംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
സ്‌റ്റേഡിയങ്ങളുടെ ഗ്രൗണ്ടില്‍ വിരിക്കാനുള്ള പച്ചപ്പുല്‍ത്തകിടിയിനങ്ങളും ഉടന്‍ അനാവരണം ചെയ്യും. ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളായിരിക്കും സ്റ്റേഡിയങ്ങളുടെ ഗ്രൗണ്ടുകളിലുണ്ടാകുക. ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്‍ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2022നായി എല്ലാവരാലും അടയാളപ്പെടുത്തുന്ന മഹത്തരമായ ലോകകപ്പാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending