Connect with us

Culture

ചന്ദ്രിക ലോകകപ്പ് പ്രവചന മത്സരം: അരവിന്ദിന് ബുളറ്റ്, സമീമിന് ആക്ടീവ

Published

on

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ സ്‌കൂട്ടറിന് കോഴിക്കോട് കുറ്റിയാടി പൂളക്കലിലെ പി.അബ്ദുല്‍ സമീം അര്‍ഹനായി. ഇന്നലെ ചന്ദ്രികയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ഫിയാഫ് മുന്‍ വൈസ് പ്രസിഡണ്ടും ഫുട്‌ബോള്‍ സംഘാടകനുമായ പി.വി ഗംഗാധരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ്, റസിഡന്‍ഡ് മാനേജര്‍ പി.കെ ജാഫര്‍, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, ഇ.കെ അബ്ദുല്‍ ബാരി, സൈബത്ത്, ചന്ദ്രിക പരസ്യവിഭാഗം മാനേജര്‍ നബീല്‍ തങ്ങള്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ഒ.വി അഹമ്മദ് കോയ, ജുനൈദ് കാപ്പാട്, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഈവന്റ് മാനേജര്‍ എം.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് ആര് സ്വന്തമാക്കും, രണ്ടാം സ്ഥാനം ആര് നേടും എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മല്‍സരം. ഫ്രാന്‍സ് കപ്പും ക്രൊയേഷ്യ രണ്ടാം സ്ഥാനവും നേടുമെന്ന് കൃത്യമായി പ്രവചിച്ച 400 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അരവിന്ദിനെയും അബ്ദുല്‍ സമീമിനെയും വിജയികളായി തെരഞ്ഞെടുത്തത്. ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 25 പേരെ പ്രോല്‍സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. സമ്മാനദാനം ഈ മാസാവസാനം നടക്കും.

പ്രോല്‍സാഹന സമ്മാന വിജയികള്‍
കോഴിക്കോട്: റഷ്യയില്‍ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡ്ഡിംഗ്‌സിന്റെ സഹകരണത്തോടെ ‘ചന്ദ്രിക’ നടത്തിയ പ്രവചന മത്സരത്തില്‍ പ്രോത്സാഹന ഗിഫ്റ്റ് വൗച്ചറിന് അര്‍ഹരായവര്‍ ഇവരാണ്. 1) നിഹാല്‍, പാക്കത്തൊടി ഹൗസ്, മുസ്‌ലിയാരങ്ങാടി. 2) മുഹമ്മദ് അയാന്‍, നാനാക്കല്‍ ഹൗസ്, വള്ളുവമ്പ്രം. 3) ഷജീം, ചോലക്കുഴി ഹൗസ്, വാഴക്കാട്. 4) മഹറൂഫ്, ബൈത്തുല്‍ അമാന്‍, ചാല. 5) യൂസുഫ്, കോട്ടമ്മല്‍, മൊറയൂര്‍. 6) ഷാഹിന്‍ പി.പി, പി.പി ഹൗസ്, വാരം. 7) അബ്ദുല്‍ ഹമീദ്, എ.കെ ഹൗസ്, ചെമ്പ്ര. 8) ഫിസ മെഹ്‌റിന്‍, ഒതയോത്ത് കുറ്റിയില്‍, കുറ്റിയാടി. 9) ഹുനൈസ് ഹസ്സന്‍ എം.കെ, സി.എസ്.ഐ കോമ്പൗണ്ട്, ചെറുവണ്ണൂര്‍. 10) മൊയ്തീന്‍കുട്ടി സി.ഇ, ചമ്മലില്‍ ഹൗസ്, ചേലേമ്പ്ര. 11) ഫാത്തിമ, കാവുങ്ങല്‍ ഹൗസ്, എ.ആര്‍ നഗര്‍. 12) സ്വാമിനാഥന്‍ കെ, കൂര്‍ക്കപ്പറമ്പില്‍ ഹൗസ്, പന്നിയങ്കര. 13) റുഷിദ ടി.കെ, ബൈത്തുന്നൂര്‍, കക്കാട്. 14) മുഹമ്മദ് ഷാലിം സി, ചോലക്കല്‍ വീട്, നാട്ടുകല്‍, പാലക്കാട്. 15) ഹസീന, കള്ളിക്കൂടത്തില്‍, ആരാമ്പ്രം. 16) മഹമൂദ്, ദാറുല്‍ ഫലാഹ്, തലശ്ശേരി. 17) നഷീദ എം.എം, മേച്ചേരി മീത്തല്‍, വില്യാപ്പള്ളി. 18) സാറ, സി.ബി.വി ഹൗസ്, കുണ്ടുങ്ങല്‍. 19) യാസര്‍ കെ.എം, ചരുവിലകം ഹൗസ്, കുറ്റിച്ചിറ. 20) അബൂബക്കര്‍ കെ, ചെള്ളപ്പുറം ഹൗസ്, കണ്ണമംഗലം. 21) അന്‍ഷിദ് ഷാനു എം, തൃപ്പക്കുളം ഹൗസ്, പള്ളിക്കല്‍. 22) ഷമീറ കെ, കോപ ഹൗസ്, പനമരം. 23) ഷാഹിന ടി.വി, ടി.വി ഹൗസ്, കാമ്പില്‍. 24) അഫ്‌സല്‍ വി, വരിക്കോടന്‍ ഹൗസ്, വെസ്റ്റ് കോഡൂര്‍. 25) അമീന സിതാര, ജന്നത്ത് മഹല്‍, പടനിലം.

ചതിച്ചത് ബ്രസീലും അര്‍ജന്റീനയും പിന്നെ ജര്‍മനിയും

കോഴിക്കോട്:എല്ലാവരെയും ചതിച്ചത് ബ്രസീലും അര്‍ജന്റീനയും…. ഫ്രാന്‍സ് കപ്പടിക്കുമെന്നും ക്രൊയേഷ്യക്കാര്‍ രണ്ടാം സ്ഥാനം നേടുമെന്നും പക്ഷേ 400 പേര്‍ കൃത്യമായി പ്രവചിച്ചത് അല്‍ഭുതമായി. മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വില്‍പ്പന കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രവചന മല്‍സരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ബ്രസീലിന് അനുകൂലമായാണ് പ്രവചനം നടത്തിയത്. രണ്ടാം സ്ഥാനത്ത് വന്നത് അര്‍ജന്റീനക്കാരും. സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ക്കൊപ്പവുമുണ്ടായിരുന്നു കൂറെ പേര്‍. പക്ഷേ നെയ്മറുടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. ഫ്രാന്‍സിനോട് തോറ്റ് മെസിയും സംഘവും മടങ്ങിയപ്പോള്‍ ജര്‍മനിക്കൊപ്പം നിന്നവരായിരുന്നു കൂടുതല്‍ വഞ്ചിതരായത്. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജര്‍മന്‍കാര്‍ ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെക്‌സിക്കോയോട് ആദ്യ കളിയില്‍ ജര്‍മനി തോറ്റിട്ടും അവര്‍ കപ്പടിക്കുമെന്ന് പതിനായിരത്തിലധികം പേരാണ് പ്രവചിച്ചത്. സ്‌പെയിനും കൂടുതല്‍ പിന്തുണ നേടി. പക്ഷേ സെര്‍ജിയോ റാമോസ് നയിച്ച ടീം പ്രി ക്വാര്‍ട്ടറില്‍ റഷ്യക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഫ്രാന്‍സ് ആധികാരികമായി കപ്പ് സ്വന്തമാക്കിയപ്പോള്‍ അത് കൃത്യമായി മുന്നില്‍ കണ്ടു 400 പേര്‍. ലുക്കാ മോദ്രിച്ച് നയിച്ച ക്രൊയേഷ്യക്കാരുടെ റണ്ണര്‍ അപ്പ് സ്ഥാനവും ഇവര്‍ക്ക് തെറ്റിയില്ല. നറുക്കെടുപ്പില്‍ ഭാഗ്യവാനായ അരവിന്ദ് ബാംഗ്ലൂരില്‍ സി.എ വിദ്യാര്‍ത്ഥിയാണ്. വണ്ടൂരിലെ അമ്പലപ്പടിയിലെ കൂട് ഹൗസിലാണ് താമസം. ഫ്രാന്‍സിന്റെ മികവ് തന്നെയാണ് തന്റെ പ്രവചനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക മലപ്പുറം ഓഫീസില്‍ നിക്ഷേപിച്ച കൂപ്പണിനാണ് ഭാഗ്യം വന്നത്. എന്‍ഫീല്‍ഡ് ബുളറ്റിന്റെ സന്തോഷത്തില്‍ ചന്ദ്രികക്കും ഫാമിലി വെഡ്ഡിംഗ് സെന്ററിനും അരവിന്ദ് നന്ദി പറഞ്ഞു. പരപ്പനങ്ങാടി കോടതി ജീവനക്കാരനാണ് പള്ളിയത്ത് പറമ്പത്ത് ഹൗസിലെ പി. അബ്ദുല്‍ സമീം. ഫ്രാന്‍സും ക്രൊയേഷ്യയുമായിരുന്നു സമീമിന് ഇഷ്ടപ്പെട്ട ടീമുകള്‍.
വടകര, കുന്ദമംഗലം, മേപ്പാടി, മഞ്ചേരി എന്നിവിടങ്ങളിലായി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശ്വാസ്യത നേടിയ വസ്ത്ര വില്‍പ്പന സ്ഥാപനമാണ് ഫാമിലി വെഡ്ഡിംഗ് സെന്റര്‍. ലോകകപ്പിന്റെ ആവേശത്തിനൊപ്പം മല്‍സര പ്രവചനത്തിലും മലയാളികളുടെ ആവേശ മനസ്സ് സന്തോഷജനകവും അഭിനന്ദനീയവുമാണെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദും ഇ.കെ അബ്ദുല്‍ ബാരിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending