Connect with us

Culture

ഉറുഗ്വേ പൂട്ട് പൊട്ടിക്കാന്‍ ഫ്രാന്‍സിന് എംബാപ്പെ വേഗം; കവാനി കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Published

on

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

നിഷ്‌നി നോവോഗാര്‍ഡിലെ നിഷ്‌നി നോവോഗാര്‍ഡ് സ്‌റ്റേഡിയത്തിലെ അവസാന മല്‍സരത്തില്‍ ലോക ഫുട്‌ബോളിലെ അതികായരായ മുന്‍നിരക്കാരുടെ ബലാബലവും. അര്‍ജന്റീന ഇവിടെ കളിക്കുമെന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ധാരാളം. അവരില്‍ പകുതിയോളം പേര്‍ ടിക്കറ്റ് വിറ്റ് മടങ്ങിയിരിക്കുന്നു. ഫ്രാന്‍സിന് പകരം അര്‍ജന്റീന വരേണ്ടതായിരുന്നു ഇവിടെ. പക്ഷേ മെസിയും സംഘവും തോറ്റ് പുറത്തായപ്പോള്‍ തല താഴ്ത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ പക്ഷേ ഇന്ന് ഉറുഗ്വേക്കാര്‍ക്കൊപ്പമാണ്-അത് വന്‍കരാ സ്‌നേഹം.
രണ്ട് ടീമിലും ഉഗ്രരായ മുന്‍നിരക്കാരുണ്ട്. ഫ്രാന്‍സ് സംഘത്തില്‍ കൈലിയന്‍ മാപ്പെ, ഒലിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രിസ്മന്‍, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ വമ്പന്മാര്‍. ഉറുഗ്വേ സംഘത്തില്‍ മുന്‍നിരയിലെ കുന്തമുനകളായ എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും. ഇവരെ പിടിച്ചു കെട്ടാന്‍ രണ്ട് സംഘത്തിലുമുണ്ട് കനമുള്ള പിന്‍നിരക്കാര്‍. റഷ്യ ദര്‍ശിച്ച മികച്ച ഡിഫന്‍സാണ് ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വേയുടേത്. അതിനെ തുളച്ചുകയറുക എന്നത് ഒരിക്കലും എളുപ്പമായിരിക്കില്ല ഫ്രഞ്ച് ആക്രമണനിരക്ക്. ജോസ് ഗിമിനസ്, ഗുലെര്‍മോ വരേല, മാര്‍ട്ടിന്‍ കസാറസ് എന്നിവരാണ് പ്രതിരോധത്തില്‍ നായകനെ സഹായിക്കുന്നവര്‍. ഈജിപ്തുകാരും സഊദിക്കാരും റഷ്യക്കാരും നുഴഞ്ഞ് കയറാന്‍ നോക്കിയിട്ട് കുലുങ്ങിയിട്ടില്ല ഇവര്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടിച്ചുകയറ്റത്തിനും ഇവര്‍ തടയിട്ടിരുന്നു. ഈ കൂടാരത്തെ ഉലക്കാന്‍ പക്ഷേ വേഗതയില്‍ എംബാപ്പെക്ക് കഴിയും, തന്ത്രങ്ങളില്‍ ഗ്രിസ്മാന് കഴിഞ്ഞേക്കാം, വായുവില്‍ ജിറൂഡിനും.

മറുഭാഗത്ത് ഫ്രഞ്ച് ഡിഫന്‍സിലേക്് വരുക. നായകന്‍ റാഫേല്‍ വരാനെയാണ് ഒന്നാമന്‍. റയല്‍ മാഡ്രിഡിന്റെ ശക്തനായ ഡിഫന്‍ഡര്‍. അദ്ദേഹത്തിന് കൂട്ടായി കിംപെമെ, ജിബ്രില്‍ സിദിബെ, ലുക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍. ഇവരെ മറികടക്കാന്‍ ലൂയിസ് സുവാരസ്-എഡ്ഗാര്‍ കവാനി കോമ്പിനേഷന് കഴിഞ്ഞാല്‍ ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ ഹുഗോ ലോറിസിന്് പിടിപ്പത് പണിയാവും. ഈ ഡിഫന്‍സിനെ മൂന്ന് വട്ടം മറികടന്ന് അര്‍ജന്റീനക്കാര്‍ ഗോള്‍ നേടിയിരുന്നു എന്നതാണ് ഫ്രഞ്ചുകാര്‍ രഹസ്യമായി പറയുന്നത്.
മധ്യനിരയിലേക്ക് വന്നാല്‍ പക്ഷേ വ്യക്തമായ മുന്‍ത്തൂക്കം 98 ലെ ലോക ചാമ്പ്യന്മാര്‍ക്കാണ്. രണ്ട് എണ്ണം പറഞ്ഞ് മധ്യനിരക്കാരാണ് പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും. ഇവര്‍ക്കൊപ്പം കളിക്കേണ്ടിയിരുന്ന മറ്റൗഡി ഇന്ന് പുറത്തിരിക്കുന്നത് പക്ഷേ ക്ഷീണമാവും. റോഡിഗ്രോ ബെന്‍ഡാന്‍സറാണ് ഉറുഗ്വേ മധ്യനിരക്ക്് കരുത്ത് പകരുന്നത്. നഹിയാന്‍ നാന്‍ഡസ്, മത്തിയാസ് വസീനോ എന്നിവരുമുണ്ടാവും ലാറ്റിനമേരിക്കന്‍ മിഡ്ഫീല്‍ഡിന് ഊര്‍ജ്ജം പകരാന്‍.
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇന്ന് കളി തുടങ്ങുംമുമ്പ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഉറുഗ്വേ ക്യാംപിന്റെ പ്രതീക്ഷ. കവാനി ഇല്ലെങ്കിലും കളിക്കാനാവുമെന്ന് ലൂയിസ് സുവാരസ് പറയുന്നുണ്ടെങ്കിലും മത്സരത്തില്‍ സൂപ്പര്‍ താരത്തിന്റെ അസാന്നിധ്യം വ്യക്തമായും നിഴലിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.

പരിശീലകരാവട്ടെ തന്ത്രങ്ങളുടെ ഉസ്താദുമാരാണ്. ഓസ്‌ക്കാര്‍ ടബരസ്-ഈ ലോകകപ്പിലെ ഏറ്റവും സീനിയര്‍ പരിശീലകന്‍. ആവേശമല്ല-ബുദ്ധിയാണ് മൈതാനത്ത് വേണ്ടതെന്ന് വിളിച്ചു പറയുന്ന കോച്ച്. ദീദിയര്‍ ദെഷാംപ്‌സാവട്ടെ ചരിത്രത്തിനാണ് ഒരുങ്ങുന്നത്. നായകന്‍ എന്ന നിലയില്‍ ലോകകപ്പ് ഉയര്‍ത്തിയ ഫ്രഞ്ചുകാരന് പരിശീലകന്‍ എന്ന നിലയിലും ഒന്നാമനായി കൈസര്‍ ബെക്കന്‍ബോവറുടെ റെക്കോര്‍ഡിലെത്തണം. കാണാന്‍ മറക്കരുത് ഈ കിടിലനങ്കം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending