Connect with us

Sports

സന്നാഹം ഇന്നുമുണ്ട്

Published

on

 

മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര്‍ മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്‌പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ സ്പാനിഷ് സംഘത്തിന് ഇന്ന് അര്‍ജന്റീനിയന്‍ വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 2006ലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് അര്‍ജിന്റീന ഇന്നിറങ്ങുന്നത്. യോഗ്യത റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും മെസുയുടേയും അഗ്വൂറോയുടേയും അഭാവത്തില്‍ നേടിയ ജയം ടീമിന് ചെറുതല്ലാത്ത ആത്മ ബലമാണ് നല്‍കുന്നത്. അതേ സമയം സന്നാഹ മത്സരത്തില്‍ ജര്‍മ്മനിയുമായി സമനില പാലിച്ച സ്‌പെയിയിനിന് ലോകകപ്പിന് മുമ്പ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ന്. സ്‌പെയിനിനെക്കാളും രണ്ട് റാങ്ക് മുകളിലായി ഫിഫ റാങ്കിങില്‍ നാലാം സ്ഥാനത്താണ് മെസിയുടെ അര്‍ജന്റീന. എട്ടു വര്‍ഷം മുമ്പാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-1ന് വിജയിച്ചിരുന്നു. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഡേവിഡ് സില്‍വ ഇന്ന് സ്പാനിഷ് സംഘത്തോടൊപ്പമുണ്ടാകും. ജര്‍മ്മനിക്കെതിരെ സൈഡ് ബെഞ്ചിലിരുത്തിയ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലന്‍സോ എന്നിവര്‍ക്കും ഇന്ന് അവസരം ലഭിച്ചേക്കും. ഇറ്റലിക്കെതിരെ കളിക്കാതിരുന്ന ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, മഷരാനോ തുടങ്ങിയവര്‍ക്ക് ഇന്ന് അര്‍ജന്റീനിയന്‍ നിരയില്‍ അവസരം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ബെലോ ഹൊറിലോണ്ടയില്‍ നാലു വര്‍ഷം മുമ്പേറ്റ 7-1ന്റെ അപമാനകരമായ തോല്‍വിയുടെ വേട്ടയാടല്‍ മാറ്റാന്‍ ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ സന്നാഹ മത്സരത്തിനിറങ്ങുന്നു. ആളുകള്‍ ഇപ്പോഴും ജര്‍മ്മനിക്കെതിരെ എന്നു പറയുമ്പോള്‍ 7-1ന്റെ തോല്‍വിയെ കുറിച്ചാണ് പറയുക. എന്നാല്‍ സ്‌പോര്‍ട്‌സിലെ വെല്ലുവിളി എന്നതിനേക്കാളുപരി ഇത് വൈകാരികമായ വെല്ലുവിളിയാണെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെ തന്നെ പറയുന്നത്. പക്ഷേ ഇത്തവണ കളി മാറും, തങ്ങളുടെ മികച്ച പ്രകടമായിരിക്കും പുറത്തെടുക്കുക എന്ന് ടിറ്റെ ആണയിടുന്നു. ലോകകപ്പിന് ശേഷം 2016 റിയോ ഒളിംപിക്‌സില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ബ്രസീല്‍ പെനാല്‍റ്റിയില്‍ മത്സരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീനിയര്‍ തലത്തില്‍ ഇരു ടീമുകളും 2014 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഡഗ്ലസ് കോസ്റ്റക്കു പകരം ഇന്നത്തെ മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയായിരിക്കും മഞ്ഞപ്പടക്കു വേണ്ടി കളിക്കുക.
അതേ സമയം വെള്ളിയാഴ്ച സ്‌പെയിനിനെതിരെ 1-1ന് സമനില പാലിച്ച ടീമില്‍ തോമസ് മ്യൂളര്‍, മെസ്യൂട്ട് ഓസില്‍, എംറെ കാന്‍ തുടങ്ങിയവരടക്കം അഞ്ചു മാറ്റങ്ങള്‍ വരുത്തുമെന്ന് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ സൂചന നല്‍കിയിട്ടുണ്ട്. യുവ താരങ്ങളെ വെച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ജര്‍മ്മനിക്ക് ബ്രസീലിനെ മറികടക്കാന്‍ നിരവധി തന്ത്രങ്ങളുണ്ടെന്നാണ് കോച്ച് പറയുന്നത്. ഫ്രാന്‍സ് ഇന്ന് റഷ്യക്കെതിരെ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തിലവര്‍ കൊളംബിയയോട് തോറ്റിരുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending