Connect with us

More

സെല്‍ഫി പരാമര്‍ശം; യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമെന്ന് സക്കറിയ

Published

on

ഗായകന്‍ യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ പ്രതികരിച്ച് സക്കറിയ രംഗത്തെത്തിയിക്കുന്നത്.

സ്ത്രീകള്‍ അവര്‍ക്കായി ഒരു ഇരിപ്പിടം കണ്ടെത്തുന്ന കാലത്താണ് യേശുദാസിനെപ്പോലെയൊരു മഹാനായ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടാകുന്നത്. ഉള്ളിന്റെയുള്ളില്‍ ഒരു മൂല്യബോധം വേണം. ഞാന്‍ ജീവിക്കുന്ന സമൂഹം, എന്താണ് അതിന്റെ പ്രശ്‌നങ്ങള്‍ എന്നെല്ലാം അറിഞ്ഞിരിക്കണം. തന്നെ സംബന്ധിച്ച് ഇതൊരു അടിസ്ഥാന മൂല്യമാണ്. മലയാളിയെന്ന നിലക്ക് വായ് തുറക്കുമ്പോള്‍ ഈ മൂല്യം എന്റെയുള്ളില്‍ പ്രവര്‍ത്തിക്കും. അത്തരത്തിലൊരു മൂല്യഘടന യേശുദാസിന്റെ ഉള്ളില്‍ ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ഉള്ളില്‍ രാഗവും സംഗീതവും അതിന്റെ വാക്കുകളുമൊക്കെയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ ആലോചിക്കാതെ പറയുന്നതാണിത്. പക്ഷേ അതിന്റെ പ്രഹരശേഷി ഭയങ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേഹത്ത് തൊട്ടുരുമ്മി നിന്ന് സെല്‍ഫിയെടുക്കുന്നത് വിലക്കിയെന്നായിരുന്നു യേശുദാസിന്റെ പരാമര്‍ശം. എണ്‍പതുകള്‍ക്കു ശേഷമുള്ള പെണ്‍കുട്ടികളാണ് സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ച് വരാറുള്ളതെന്നും പണ്ടുള്ളവര്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഫോട്ടോ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തൊട്ടുരുമ്മിയെടുക്കുന്നത് വേണ്ടെന്നും യേശുദാസ് പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമാവുകയായിരുന്നു. നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചും യേശുദാസ് രംഗത്തെത്തിയിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending