Connect with us

Video Stories

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

Published

on

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എല്ലാവിധ മാംസ വില്‍പനയും നിരോധിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ഭരണഘടന ആണയിട്ട് അധികാരത്തിലേറിയ യോഗി ആദിത്യനാഥ് ഘോരഖ്പൂരില്‍ മാത്രമല്ല, മുസ്്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടിയിരിക്കുകയാണ്. സംഘ്പരിവാറുകാര്‍ അറവുശാലകളില്‍ അതിക്രമിച്ചുകയറി അവ തകര്‍ക്കുന്ന സംഭവവും പതിവായിരിക്കുന്നു. പ്രത്യക്ഷമായി പതിനായിരക്കണക്കിന് ആളുകളും പരോക്ഷമായി പത്തു ലക്ഷം പേരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. തലമുറകളായി ഇവിടെ അറവുശാലകള്‍ നടത്തിവരുന്നവര്‍ക്കെതിരെയാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ കിരാത നടപടിയെടുത്തിരിക്കുന്നത്.

അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതിന്റെ പേരില്‍ പലയിടത്തും അഴിഞ്ഞാടുകയാണ് ഉദ്യോഗസ്ഥരും സംഘി പ്രഭൃതികളും. അമ്പതോളം കച്ചവടക്കാരെ അറസ്റ്റുചെയ്യുകയും മുപ്പതോളം എഫ്.ഐ.എസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. എല്ലാ അറവുശാലകളും പൂട്ടാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണത്രെ. പാവപ്പെട്ട ഗ്രാമീണരാണ് ജീവിതവൃത്തിയായി ഈ തൊഴില്‍ ചെയ്തുവരുന്നത്. ഘോരഖ്പൂരിലെ എല്ലാ അറവുശാലകളും അനധികൃതമാണ് എന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവു പോലും ചോദിക്കാതെയാണ് നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലും കഴിയുകയാണ് ഈ സാധുക്കള്‍. ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെതന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അനധികൃതമായ അറവുശാലകള്‍ പൂട്ടുമെന്നത് ബി.ജെ.പിയുടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ചുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലാത്തവ പൂട്ടുന്നതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നയമാണെന്നാണ് പറയുന്നതെങ്കില്‍ ലക്ഷ്‌ക്കണക്കിന് പേരുടെ ജീവനോപാധി ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇതിനിരയായവരുടെ ജോലിയും വരുമാന മാര്‍ഗവും പുനരധിവാസവും നിവൃത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. ഇതിനായി എന്തു സമന്വയനീക്കവും തയ്യാറെടുപ്പുമാണ് ബി.ജെ. പി നടത്തിയിട്ടുള്ളത്. രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ മാംസ-തുകല്‍ വ്യവസായത്തിന് മുഖ്യ പങ്കാണുള്ളത്. ഹിന്ദുക്കളടക്കം കോടികളുടെ തുകല്‍ ബിസിനസ് ചെയ്യുന്നുമുണ്ട്. 26,685 കോടി രൂപയുടെ ബിസിനസാണിത്. ഇതില്‍ മുസ്്‌ലിംകളാണ് ഏറ്റവും താഴേക്കിടയിലെ ജോലി ചെയ്തുവരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പത്തു കൊല്ലം മുമ്പ് നിശ്ചയിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനെട്ടുകോടി വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആറു ശതമാനം മാത്രമാണ് രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. പലരുടെയും നില ആദിവാസികളുടെയും ദലിതുകളുടേതിനും തുല്യം. ദരിദ്രര്‍ ദേശീയ ശരാശരിയേക്കാളും കൂടുതലും.
ഇനി മാംസഭക്ഷണം കഴിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാലും സാമാന്യജ്ഞാനമുള്ളവരാരും പറയില്ല. കാട്ടില്‍ വളര്‍ന്ന ആദിമ മനുഷ്യന്‍ മുതലുള്ള ഭക്ഷണമാണ് മാംസം. ഇന്ത്യയില്‍ ബ്രാഹ്മണരൊഴികെയുള്ളവരെല്ലാം അത് കഴിക്കാറുണ്ട്. അപൂര്‍വമായി ബ്രാഹ്മണരും. പശ്ചിമ ബംഗാളില്‍ ബ്രാഹ്മണര്‍ മല്‍സ്യ ഭക്ഷണം കഴിക്കാറുണ്ട്. അതിഥികള്‍ക്ക് ഇളം പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നല്‍കണമെന്നാണ് ഹിന്ദു നവോത്ഥാനത്തിന്റെ വക്താവായി സംഘ്പരിവാരം ഉദ്‌ഘോഷിക്കുന്ന സ്വാമി വിവേകാനന്ദന്‍ വരെ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വൈദേശികളായ ആര്യന്മാരുടെ വക്താവായ ദനാനന്ദ സരസ്വതിയാണ് പശുവിനെ ഹിന്ദുവിശുദ്ധ ബിംബമാക്കി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേറ്റുപിടിക്കുകയായിരുന്നു ചിലര്‍. രാജ്യത്തുതന്നെ പശുമാംസം ഭക്ഷിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ബീഫ്, ആട്, കോഴി പോലുള്ളവക്കാണ് പ്രിയം കൂടുതല്‍. പല സംസ്ഥാനങ്ങളിലും പശുമാംസം നിരോധിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റെല്ലാ മാംസവും നിരോധിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതിന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം. അപ്പോള്‍ എന്താണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പൗരന്മാരെല്ലാം സസ്യഭോജനത്തിലേക്ക് മാത്രമായി മടങ്ങണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മറുപടി പറയേണ്ടത് രാജ്യം ഒന്നടങ്കമാണ്. അതോ ബ്രാഹ്മണ്യവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരലാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്.
സബ്കാ സര്‍ക്കാര്‍, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി ഇടക്കിടെ പറയാറ്. ആദിത്യനാഥും ഇതുരുവിട്ടിരുന്നു. പക്ഷേ ഇതൊന്നും പ്രയോഗത്തിലുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും മുസ്്‌ലിംകള്‍ കൂടുതലുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ തന്നെയാണ് കാല്‍ നൂറ്റാണ്ടുമുമ്പ് രാമന്റെ പേരില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് സംഘ്പരിവാറുകാര്‍ ഇതേതരത്തിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ തച്ചുതകര്‍ത്തത്. സ്വന്തമായി എന്ത് ചിന്തിക്കണം, അണിയണം, എന്തുവിശ്വസിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഭരണഘടനാപരമായി പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ നടത്തുന്ന ഇത്തരം അട്ടഹാസങ്ങള്‍ പാവപ്പെട്ട ജനതയോടുള്ള തുറന്ന യുദ്ധമാണ്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം എതിരാണ് ഈ നീക്കം. ഇതിനു മറുപടി പറയേണ്ടത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളൊന്നടങ്കമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending