Connect with us

More

39 ഭാര്യമാര്‍, 94 മക്കള്‍, ഒറ്റ മേല്‍ക്കൂരക്കു കീഴില്‍ 167 അംഗങ്ങളുമായി ചാനയുടെ കുടുംബം

Published

on

ഒന്നുകൊണ്ടേ തോറ്റൂവെന്നാണ് വിവാഹജീവിതത്തെക്കുറിച്ച് പണ്ടുമുതലേ കേള്‍ക്കുന്ന തമാശ. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നേ പറയൂ. എന്നാല്‍ ഒരു ഭാര്യയെക്കൊണ്ടല്ല, 39 ഭാര്യമാരുണ്ടായാലും തോല്‍ക്കില്ലെന്നാണ് മിസോറാമിലെ സിയോണ ചാന പറയുന്നത്. 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരൊറ്റ കൂരക്കുള്ളില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് 66കാരനായ ചാന.

മിസോറാമിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജീവിക്കുന്ന ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. അടിയും ബഹളങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കുടുംബത്തില്‍ മൊത്തം 167 അംഗങ്ങളുണ്ട്. വീട്ടിലും വീട്ടുപണികളിലും മക്കളുടെ കാര്യത്തിലും ഒരു നല്ല ഒത്തൊരുമയുള്ള മാതൃക. ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്. അവിടെ ഒരൊറ്റ അടുക്കളമാത്രം.

വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അടുക്കളയില്‍ പാചകം ചെയ്യുന്നതും ഭാര്യമാര്‍ തന്നെ. വീട് വൃത്തിയാക്കുന്ന ചുമതല മക്കളിലും. ചാനയാണെങ്കിലോ പുറംപണികളിലും കൃഷിയിലും സജീവമായിരിക്കുകയും ചെയ്യും. പരിചരിക്കാനും സ്‌നേഹിക്കാനും ചുറ്റിലുമെപ്പോഴും ചാനക്ക് ആറോ ഏഴോ ഭാര്യമാരുണ്ടായിരിക്കും. വര്‍ഷത്തില്‍ 10വിവാഹം വരെ കഴിച്ചിട്ടുള്ളയാളാണ് ചാന.

കുടുംബത്തിന്റെ വിപുലീകരണത്തിന് വേണ്ടി ഇനിയും വിവാഹമെന്നത് ചാനക്ക് ഒരുതരത്തിലും വെല്ലുവിളിയുമല്ല. ‘ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending