Connect with us

News

അയാക്‌സ് താരങ്ങൾ സെമി കളിച്ചത് റമസാൻ വ്രതമെടുത്ത്; ഗോളടിച്ച് ഹക്കീം

Published

on

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്‌. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റിൽ നിന്ന് വാങ്ങിയിട്ടുള്ള ഇരുവരും ആംസ്റ്റർഡാം അറീനയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കളിച്ചിരുന്നു. ആദ്യപകുതിയിൽ നോമ്പുമുറിക്കാനുള്ള സമയമായപ്പോൾ ഇരുവരും ടച്ച് ലൈനിൽ വന്ന് എനർജി ജെൽ കളിച്ചാണ് വ്രതം അവസാനിപ്പിച്ചത്.

പ്രാദേശിക സമയം 9 മണിക്കാണ് മത്സരം ആരംഭിച്ചത്. നെതർലന്റ്‌സിൽ മഗ്‌രിബ് ബാങ്ക് വിളിക്കുന്നതാകട്ടെ 9.17 നും. മത്സരം 23 മിനുട്ട് പിന്നിട്ടപ്പോൾ പന്ത പുറത്തുപോയ ഉടനെയാണ് ഹക്കീം നുസൈറും ടീം അധികൃതരിൽ നിന്ന് എനർജി ജെൽ വാങ്ങിക്കഴിച്ചത്. 36-ാം മിനുട്ടിൽ ഹക്കീം സിയെക്ക് ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലൂക്കാസ് മോറ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 2-3ന് ജയിച്ച് ടോട്ടനം ഹോട്‌സ്പർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

https://twitter.com/hadihassan7_/status/1126217012429115393

മൊറോക്കോ ദേശീയ ടീം താരമായ ഹക്കീം സിയെക്ക് 2016 മുതൽ അയാക്‌സ് ടീമിലെ സ്ഥിരാംഗമാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഇരുപാദങ്ങളിലും ഗോൾ നേടിയ താരം സെമി ആദ്യപാദത്തിൽ ടോട്ടനത്തിനെതിരായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെതർലാന്റ്‌സിൽ ജനിച്ചുവളർന്ന അദ്ദേഹം ഡച്ച് യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചെങ്കിലും പിന്നീട് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയുടെ സീനിയർ ടീമിലാണ് അരങ്ങേറിയത്. 21-കാരനായ നുസൈർ മസ്രോയും മൊറോക്കോ ദേശീയ താരം തന്നെ. അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. അയാക്‌സ് ഡച്ച് കിരീടം നേടിയ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.

ഇസ്ലാം മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹക്കീമും നുസൈറും റമസാൻ പകലുകളിൽ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു. ദൈനംദിന പരിശീലനത്തിൽ പങ്കെടുക്കുമെങ്കിലും മഗ്‌രിബിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് ഇരുവരും വ്യക്തമാക്കി. നെതർലന്റ്‌സിൽ പുലർച്ചെ 5.01 ന് ആരംഭിക്കുന്ന വ്രതം രാത്രി 9.17 നാണ് അവസാനിക്കുന്നത്.

പ്രൊഫഷണൽ ഫുട്‌ബോളർമാർ മത്സരങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷൗകി അല്ലം 2017-ൽ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പ് മത്സരങ്ങൾക്കിടെ ഈജിപ്ത് താരങ്ങൾക്ക് നോമ്പെടുക്കാതെ കളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending