Video Stories
ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ബംഗ്ലാദേശ് ബാറ്റ് വെച്ചു കീഴടങ്ങി
ലണ്ടന്‍: പേസര്‍മാരും ബാറ്റ്സ്മാന്മാരും മികവ് പുറത്തെടുത്തപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 240 റണ്‍സിനു തകര്‍ത്തു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 324 റണ്‍സ് അടിച്ചുകൂട്ടുകയും എതിരാളികളെ 23.5 ഓവറില്‍ 84 റണ്‍സില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു. ശിഖര്‍ ധവാന് (60), ദിനേഷ് കാര്‍ത്തിക് (94 റിട്ട. ഹര്‍ട്ട്), ഹര്‍ദിക് പാണ്ഡ്യ (80 നോട്ടൗട്ട്) എന്നിവര്‍ ബാറ്റിങിലും ഭുവനേശ്വര്‍ കുമാര്‍ (13 റണ്‍സിന് മൂന്നു വിക്കറ്റ്), ഉമേഷ് യാദവ് (16 റണ്‍സിന് മൂന്നു വിക്കറ്റ്) എന്നിവര്‍ ബൗളിങിലും തിളങ്ങി.
21 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മയെയും (1), അജിങ്ക്യ രഹാനെയെയും (11) നഷ്ടമായ ഇന്ത്യക്ക് പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം വിക്കറ്റില്‍ ധവാനും കാര്‍ത്തിക്കും ചേര്‍ന്ന് സ്കോര്‍ 121-ലെത്തിച്ചു. 67 പന്തില്‍ 60 റണ്‍സെടുത്ത ധവാന് മുന്സമുല് ഇസ്്ലാമിന്റെ പന്തില്‍ മെഹദി ഹസന് പിടികൂടിയതിനു ശേഷം കേദാര്‍ ജാദവ് (31) കാര്‍ത്തിക്കിന് പിന്തുണ നല്കി. സ്കോര്‍ 196-ലെത്തിയപ്പോള്‍ ജാദവിനെ സുന്‍സമുല്‍ ബൗള്‍ഡ് ചെയ്തപ്പോഴാണ് ഈ സഖ്യം പിരിഞ്ഞത്. വ്യക്തിഗത സ്കോര്‍ 94-ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിന് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. 77 പന്തില്‍ എട്ട് ഫഓറും ഒരു സിക്സറുമടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിങ്സ്. പിന്നീട് രവീന്ദ്ര ജഡേജയും (32) ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. ജഡേജയെ റൂബല്‍ ഹുസ്സൈന്‍ മടക്കിയതിനു ശേഷം അശ്വിന് (5), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരായിരുന്നു പാണ്ഡ്യയുടെ കൂട്ട്. 54 പന്തില്‍ ആറ് ഫോറും നാല് സിക്സറുമടിച്ച പാണ്ഡ്യ റൂബല്‍ ഹുസൈനെ സിക്സറിനു പറത്തിയാണ് ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. റൂബല്‍ ഹുസൈന് മൂന്നും സുന്‍സമുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത് ഉമേഷ് യാദവാണ്. തന്റെ രണ്ടാം ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും (2), സബ്ബിര്‍ റഹ്്മാനെയും (0) ഉമേഷ് മടക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇംറുല്‍ കയ്സിനെ (7) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഏഴാം ഓവറില്‍ ഷാകിബ് അല്‍ ഹുസൈനെയും (7) മഹ്്മൂദുല്ലയെയും (0) പുറത്താക്കി ഭുവി ആഞ്ഞടിച്ചു.തൊട്ടുപിന്നാലെ മുദസ്സക് ഹുസൈനെ (0) മടക്കി ഉമേഷ് യാദവും ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് ആറു വിക്കറ്റിന് 22 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഈ ഘട്ടത്തില്‍ മുഷ്ഫിഖുര്‍ റഹീമും (13), മെഹദി ഹസന് ഷിറാസു(24)മാണ് നേരിയ ചെറുത്തുനില്‍പ്പെങ്കിലും നടത്തിയത്. സ്കോര്‍ 47-ല്‍ നില്‍ക്കെ മുഷ്ഫിഖിനെ മുഹമ്മദ് ഷമി പുറത്താക്കി. 20-ാം ഓവറില്‍ ഷിറാസിനെ ബുംറയും മടക്കി. ഷംസുല്‍ ഇസ്ലാമിനെ (18) അശ്വിനും റൂബല്‍ ഹുസൈനെ (0) ഹര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ ദുരിതത്തിന് അറുതിയായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

