Connect with us

Video Stories

കവര്‍ച്ചക്കാരുടെ സ്വന്തം കേരളം

Published

on

മലയാളികുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കവര്‍ച്ചാ-കൊള്ളസംഘങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയിലോ പകലോ എന്നുവേണ്ട ഏതുസമയത്തും സ്വര്‍ണവും പണവും മാത്രമല്ല, ജീവനുകള്‍ തന്നെ കവര്‍ന്നെടുക്കപ്പെടുമെന്ന അവസ്ഥയാണിന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. അടുത്തിടെയായി തുടര്‍ച്ചയായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതരസംസ്ഥാനക്കാരുടെ കവര്‍ച്ചാപരമ്പരക്ക് നിരവധി കുടുംബങ്ങള്‍ ഇരയായി. മൂന്നുമാസത്തിനിടെ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വളരെ നിഷ്ഠൂരമായ രീതിയിലാണ് വന്‍കവര്‍ച്ചകള്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടതുമാത്രമല്ല, വയോധികയടക്കം പലര്‍ക്കും ജീവന്‍ സംരക്ഷിക്കാനായത് തലനാരിഴക്ക് ഭാഗ്യംകൊണ്ടുമാത്രമാണ്.
തൃപ്പൂണിത്തുറയില്‍ മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം വരുന്ന സംഘമാണ് കഴിഞ്ഞയാഴ്ച വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി അമ്പതുപവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ എസ്.എം.പി റോഡിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ആസൂത്രിതമായാണ് സംഘം വീട്ടിലെത്തിയെന്നതിന് സി.സി.ടി.വി കാമറകള്‍ സാക്ഷിയാണ്. ഇരുപതിനായിരംരൂപയുടെ കറന്‍സിയും നാല് മൊബൈല്‍ ഫോണുകളും എ.ടി.എം ,ക്രെഡിറ്റ് കാര്‍ഡുകളും കവര്‍ന്ന സംഘം പ്രദേശത്ത് മുന്‍കൂട്ടി എത്തിസമയം തള്ളിനീക്കാനായി രാത്രി സമീപത്തെ തീയേറ്ററില്‍ സിനിമക്ക് കയറിയതാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചനലഭിക്കാന്‍ സഹായകമായത്. അര്‍ധരാത്രി രണ്ടുമണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പുലര്‍ച്ചെ നാലോടെ അയല്‍വാസിയും മറ്റും ചേര്‍ന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. വീട്ടുടമ അനന്തകുമാറിന്റെ ഭാര്യ ശാരിയെയും മകനെയും മകളെയും വൃദ്ധമാതാവ് സ്വര്‍ണമ്മയെയും കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. തലക്ക് മാരകമായി അടിയേറ്റ അനന്തകുമാര്‍ സ്വകാര്യആസ്പത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതിനുരണ്ടുദിവസം മുമ്പാണ് കൊച്ചി നഗരത്തിലെ പുല്ലേപ്പടിയില്‍ പ്രമുഖവ്യവസയായി ബാബുമൂപ്പന്റെ ഭാര്യാവസതിയില്‍ വീട്ടുകാരെ കെട്ടിയിട്ട് അഞ്ചുപവന്‍ കവര്‍ന്ന ദാരുണസംഭവം. കണ്ണൂര്‍ ഇരിക്കൂറില്‍ നടന്ന മുഖംമൂടിയിട്ടുള്ള എ.ടി.എം കവര്‍ച്ചാശ്രമം ഒക്ടോബറിലായിരുന്നു. കാസര്‍കോട്ട് ക്ഷേത്രത്തിലും വീടുകളിലും നടന്ന ലക്ഷക്കണക്കിന് രൂപയുടെ കവര്‍ച്ചയും വലിയ പാഠമൊന്നും നമ്മുടെ അധികാരികളെ പഠിപ്പിച്ചില്ല എന്നാണ് കൊച്ചിസംഭവം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 130 പവന്‍ കവര്‍ന്ന സംഘത്തെയും ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
സമ്പന്നരുടെ വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയവയിലും ഇത്തരക്കാരുടെ കരവിരുത് പതിവായിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമായി ലക്ഷ്വറികാറിലെത്തി മോഷണം നടത്തിക്കടന്ന സംഭവവും വിരല്‍ചൂണ്ടുന്നതും മേല്‍ജാഗ്രതയിലേക്കുതന്നെ. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് പിടിയിലായ മംഗലാപുരത്തുകാരനില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. കേരളത്തിലെ നൂറോളം വീടുകളില്‍ കവര്‍ച്ച നടത്തിയതായാണ് ഇയാള്‍ സമ്മതിച്ചത്. തിരുവനന്തപുരത്ത് നാലുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചാസംഭവത്തില്‍ കാറുമായി കടന്നുകളഞ്ഞ ബണ്ടിചോര്‍ എന്നയാളെ പിടികൂടാന്‍ സഹായിച്ചത് പൂനെയിലെ ഹോട്ടല്‍ജീവനക്കാരനായ മലയാളിയായിരുന്നു. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം കേരളമാകുന്നതിന് കാരണം അവിടെനിന്നുള്ള യുവാക്കള്‍ യഥേഷ്ടം കേരളത്തിലെത്തുന്നതും സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള അറിവുമാണ്. മുമ്പ് തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നും മറ്റുമായിരുന്നു കവര്‍ച്ചാസംഘങ്ങളുടെ കൂട്ടവരവ്. ഇരുസംസ്ഥാനങ്ങളിലെയും പൊലീസിന്റെ ശക്തമായ നടപടിമൂലം ഇതിന് അല്‍പം ശമനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മധ്യ-വടക്കേഇന്ത്യയില്‍ നിന്നുള്ള തസ്‌കരഗണത്തിന്റെ അരങ്ങേറ്റം.പ്രധാനമായും മഹാരാഷ്ട്രയിലെ പൂനെയിലെ പ്രാന്തപ്രദേശങ്ങളില്‍ കവര്‍ച്ചാസംഘങ്ങളുടേതായ സമുദായം പോലുമുണ്ടെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചസംഘത്തിന് മനസ്സിലായിട്ടുള്ളത്.
കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നുകളും വലിയതോതില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകളും അടുത്തിടെയാണ് കൂടുതലായി പുറത്തുവരുന്നത്. ഇതില്‍ പങ്കാളികളാകുന്നതില്‍ നല്ലൊരു പങ്ക് ഇതരസംസ്ഥാനതൊഴിലാളികളാണ് എന്നത് വസ്തുതയാണ്. ദിവസേന പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും മറ്റുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിചെക്ക് പോസ്റ്റുകളില്‍ വില്‍പനനികുതിപിരിവ് സംവിധാനം നിലച്ചതോടെ എന്തും സുഗമമായി എത്തിക്കാമെന്ന അവസ്ഥയാണിപ്പോഴുണ്ടായിട്ടുള്ളത്. ഇതിനുത്തരവാദിത്തപ്പെട്ട എക്‌സൈസ് വകുപ്പിനാകട്ടെ മതിയായ സുരക്ഷാപരിശോധനാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയാണ്.
കേരളത്തില്‍ നാല്‍പതുലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശകണക്ക്. ഇതില്‍ നല്ലൊരുപങ്കും സമാധാനപ്രിയരായ തൊഴിലാളികളാണ് എന്നത് സത്യം തന്നെ. എന്നാല്‍ ഏത് സമൂഹത്തിലുമെന്നതുപോലെ ഇവര്‍ക്കിടയിലും ക്രിമിനലുകള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നത് നാം മറക്കരുത്. പ്രത്യേകിച്ചും തിരുവില്വാമലയില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെയും പെരുമ്പാവൂര്‍ ജിഷയുടെയും കിരാതസംഭവങ്ങളുടെ പശ്ചാത്തലത്തില്‍. എറണാകുളം പോലുള്ളൊരു വ്യാവസായിക-വ്യാപാര നഗരത്തിനുസമീപത്താണ് ഇത്തരം അതിക്രൂരമായ സംഭവം നടന്നതെന്നത് ചെറിയകാര്യമല്ല. പ്രതികളെ ഇനിയും പിടികൂടുന്നതിന് പൊലീസിനായിട്ടില്ലെന്നതോ പോകട്ടെ, ഇത്തരമൊരു സംഭവം നടക്കുമെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായ ഭയവും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും പരിഗണിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് വലിയ നാണക്കേടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ബാധ്യതയായിരിക്കെ കൊച്ചിപോലെ കേരളത്തിന്റെ മഹാനഗരത്തില്‍ നടന്ന ഈ സംഭവങ്ങള്‍ നമ്മുടെ പൊലീസ് സംവിധാനത്തിനും ആഭ്യന്തരവകുപ്പിനും കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിലെയും വകുപ്പിലെയും ബന്ധപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ച് മിണ്ടാട്ടമില്ലാതെ പാര്‍ട്ടിസമ്മേളനത്തിന്റെ തിരക്കുകളിലാണത്രെ അവരെല്ലാം. കേരളം ഇത്രയും സാങ്കേതികസൗകര്യങ്ങള്‍ അനുഭവിക്കുമ്പോഴും മലയാളിയുടെ ജീവനും വസ്തുവകകള്‍ക്കും ഒരുപിടി സാമൂഹികദ്രോഹികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്നത് ശാസ്ത്രീയപരിശീലനത്തെയും കുറ്റാന്വേഷണ രീതികളെക്കുറിച്ചും അഭിമാനിക്കുന്ന നമ്മുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എന്തുപറയാനാണ്. ദുരന്തമുണ്ടാകുമ്പോഴും കവര്‍ച്ച നടക്കുമ്പോഴുമെല്ലാം കയ്യുംകെട്ടിനോക്കിയിരിക്കുന്ന സര്‍ക്കാരാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending