Connect with us

Video Stories

തീക്കടല്‍ കടഞ്ഞ തിരുമധുരം

Published

on

എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിക്കുന്നതല്ല, എഴുത്തച്ഛനെ കുറിച്ചെഴുതുമ്പോള്‍ സംഭവിക്കുന്നത്. മലയാള ഭാഷയുടെ പിതാവെന്ന് ചരിത്രം കുറിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവല്‍ രചിച്ച സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് എന്നേ സി.ആര്‍ അര്‍ഹനായിയെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അതില്‍ ഒട്ടും മുഷിച്ചിലില്ലാത്ത ആളാവും അദ്ദേഹം.

അമ്പതിലേറെ കൃതികള്‍: നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, തിരക്കഥകള്‍. അങ്ങനെ ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്ന ശാസ്ത്രകാരന്‍ കൈവെക്കാത്ത വ്യവഹാര രൂപങ്ങളില്ല. നാലു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോള്‍ ഒന്നിന് തിരക്കഥ മാത്രമെഴുതി. ഇംഗ്ലീഷില്‍ സ്വതന്ത്ര കൃതികള്‍ക്കൊപ്പം സ്വന്തം കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ശാസ്ത്രകാരന്മാര്‍ക്കും ആത്മീയവാദികള്‍ക്കും ഒരു പോലെ സ്വീകാര്യനാണ് അദ്ദേഹം. ഖസാക്കിലെ രവി കൈകാര്യം ചെയ്ത ആസ്‌ട്രോഫിസിക്‌സ് കൈയിലെടുത്ത് അമ്മാനമാടിയ സി.രാധാകൃഷ്ണന്‍ ഭഗവത്ഗീതക്ക് ശാസ്ത്രവായന നടത്തുക കൂടി ചെയ്യുന്നു. അദൈ്വതത്തെയും ഗോള പ്രപഞ്ചത്തെയും ബന്ധിപ്പിക്കുന്ന ആത്മീയ ഭൗതിക ലോകമാണ് ഈ മലപ്പുറത്തുകാരന്റേത്.

ഇത്രയേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മറ്റൊരാള്‍ മലയാള സാഹിത്യ ലോകത്തുണ്ടാവില്ല. സാഹിത്യവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പുരസ്‌കാരങ്ങളും ചമ്രവട്ടത്തെ വീടിനെ അലങ്കരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം ഇതില്‍ അവസാനത്തേതാവില്ലെന്നുറപ്പാണ്. സി. രാധാകൃഷ്ണന്‍ എഴുപത്തേഴിലും എഴുതിക്കൊണ്ടിരിക്കുകയാണ്. ആനുകാലികങ്ങളുടെ താളുകളില്‍ മലയാളത്തില്‍ സാഹിത്യവും സംസ്‌കാരവും സാമൂഹ്യ വിമര്‍ശവുമെല്ലാം കൂടിക്കലര്‍ന്ന നിലയിലാണെങ്കില്‍ ഇംഗ്ലീഷില്‍ ശുദ്ധ ശാസ്ത്രമാണ്. ഏത് സാധാരണക്കാരനും ശാസ്ത്ര വിജ്ഞാനം പ്രാപ്യമാക്കുന്ന രീതിയാണിദ്ദേഹത്തിന്റേത്.

ജ്ഞാനപീഠ് ഫൗണ്ടേഷന്റെ മൂര്‍ത്തിദേവി പുരസ്‌കാരം 2014ല്‍ തന്നെ സി. രാധാകൃഷ്ണന് ലഭിച്ചു. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന കൃതിക്കായിരുന്നു ഈ പുരസ്‌കാരം. ഭാഷാപിതാവിനോടുള്ള ഭക്തി തന്നെയായിരുന്നു ഈ വലിയ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ സി. രാധാകൃഷ്ണന് തിരൂര്‍ ഏങ്ങണ്ടിയൂര്‍കാരനെന്ന് അിറയപ്പെടുന്ന എഴുത്തച്ഛനോട് ഭാഷാപിതാവെന്നതിലപ്പുറമുള്ള ബന്ധമുണ്ടല്ലോ. ഭാഷാ പിതാവെന്നെല്ലാം പറയുമെങ്കിലും മലയാളത്തിലെ പ്രാചീന കവിത്രയത്തെ കുറിച്ച് ലഭ്യമായ വിവരം പരിമിതമാണ്. തുഞ്ചനാകട്ടെ, കുഞ്ചനാകട്ടെ, ചെറുശ്ശേരിയാകട്ടെ ആരുടെയും ജീവിതത്തെ പറ്റി ഖണ്ഡിതമായി പറയാന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴമ ചൂണ്ടിക്കാട്ടി ക്ലാസിക് പദവി നേടിയെടുക്കാന്‍ കഴിഞ്ഞ ഭാഷക്ക് പക്ഷെ പിതാവിന്റെ ഊരും പേരും കുടുംബവും കിറുകൃത്യമായി പറഞ്ഞുകൊടുക്കാന്‍ സാധിക്കാത്തതിന്റെ കുറവു കൂടി നിരത്തുകയായിരുന്നു സി. രാധാകൃഷ്ണന്‍. ഒരു ഗവേഷകന്റെ മനസ്സോടെ വര്‍ഷങ്ങള്‍ പരിശ്രമിച്ചതിന്റെ കൂടി ഫലമായിരുന്നു തീക്കടല്‍ കടഞ്ഞ് തിരുമധുരം. അറം പറ്റാതിരിക്കാനോ സവര്‍ണ ശാപം ഏശാതിരിക്കാനോ ശാരികപ്പൈതലിനെ കൊണ്ട് പാടിച്ച എഴുത്തഛന്റെ പാത പിന്തുടര്‍ന്നാവാം ജീവചരിത്ര ഗ്രന്ഥത്തിന് നോവല്‍ രൂപം നല്‍കിയത്. അല്ലെങ്കില്‍ ചരിത്രത്തേക്കാള്‍ തനിക്ക് വഴങ്ങുന്നത് നോവലിന്റെ ഭാഷയാണെന്നതുകൊണ്ടുമാകാം.

പുരസ്‌കാരങ്ങള്‍ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്‍. പത്തൊമ്പതാമത്തെ വയസ്സില്‍ നോവലെഴുതിയ അദ്ദേഹം മുപ്പതു വര്‍ഷം മുമ്പെങ്കിലും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. 1962ല്‍ കേരള സാഹിത്യ പുരസ്‌കരാം നിഴല്‍ പാടുകള്‍ നേടിക്കൊടുത്തപ്പോള്‍ 27 വര്‍ഷം മുമ്പ് സ്പന്ദമാപിനികളേ നന്ദി എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിനുടമയായി. മുമ്പെ പറക്കുന്ന പക്ഷിക്ക് 1990ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു. ജി.ശങ്കരക്കുറുപ്പ് പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, ഡോ.സി.പി മേനോന്‍ സ്മാരക പുരസ്‌കാരം, സി. അച്യുതമേനോന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ഓടക്കുഴല്‍, ലളിതാംബിക, ഒളപ്പമണ്ണ, മുട്ടത്തുവര്‍ക്കി, ദേവിപ്രസാദം, ഒ. ചന്തുമേനോന്‍, ഒമാന്‍ പ്രതിഭ, സഞ്ജയന്‍, വള്ളത്തോള്‍, അമൃതകീര്‍ത്തി, ജ്ഞാനപ്പാന,നാദബ്രഹ്മം, നാലപ്പാടന്‍, കെ.പി കേശവമേനോന്‍, മയില്‍പീലി. സമ്മാനത്തുക ഏറെയുള്ള പത്മപ്രഭ, മാതൃഭൂമി പുരസ്‌കാരങ്ങളും സി. രാധാകൃഷ്ണനെ ആദരിക്കുക വഴി ധന്യത നേടിയിട്ടുണ്ട്.

അടിസ്ഥാനപരമായി ശാസ്ത്രകാരനോ സി.രാധാകൃഷ്ണന്‍ അതോ സാഹിത്യകാരനോ? 77ല്‍ എത്തി നില്‍ക്കുന്ന ആ ജീവിതത്തിലൂടെ പരതിയാല്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാകും. നാട്ടിന്‍പുറത്തെ വിദ്യാലയം കഴിഞ്ഞ് കോഴിക്കോട് സാമൂതിരി കോളജിലും പാലക്കാട് വിക്‌ടോറിയ കോളജിലുമായി ഫിസിക്‌സില്‍ ബിരുദ ബിരുദാനന്തര ബിരുദം നേടിയ രാധാകൃഷ്ണന്‍ പഠന കാലത്തെല്ലാം ഒന്നാമതായിരുന്നു. ഗോള്‍ഡ് മെഡലുകളും സ്‌കോളര്‍ഷിപ്പും കൂടെപ്പിറപ്പെന്ന പോലെ വന്നു. പതിനേഴാം വയസ്സില്‍ ഡാനിയല്‍ ഡീഫോയെയും ലിങ്കണ്‍ ബെനറ്റിനെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മാതൃഭൂമി വാരിക നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാമതെത്തുമ്പോള്‍ വയസ്സ് പത്തൊമ്പത് മാത്രം. കൊടൈക്കനാല്‍ ആസ്‌ട്രോ ഫിസിക്‌സ് ഒബ്‌സര്‍വേറ്ററിയിലും പൂന സെസ്‌മോളജി സെന്ററിലും ഉദ്യോഗം നോക്കിയ ഈ ശാസ്ത്രകാരന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ സയന്‍സ് ടുഡേ, ലിങ്ക് വാരിക, പാട്രിയറ്റ് എന്നിവയില്‍ ശാസ്ത്ര കോളങ്ങള്‍ കൈകാര്യം ചെയ്തത് ദീര്‍ഘകാലം. വീക്ഷണം, ഭാഷാപോഷിണി, മലയാള മനോരമ, മാധ്യമം പ്രസിദ്ധീകരണങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആകാശവാണിയിലും ദൂരദര്‍ശിനിയിലും സംഭാവനകള്‍ അര്‍പിച്ചു. അഗ്നി (1978), കനലാട്ടം (1979), പുഷ്യരാഗം (1979), ഒറ്റയടിപ്പാതകള്‍ (1990) എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി കൈരളിക്ക് ലഭിച്ചു. കരള്‍ പിളര്‍ക്കുന്ന ഇക്കാലത്ത് സുകൃതമാണ് സി.രാധാകൃഷ്ണന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending