Connect with us

Sports

ബംഗളൂരുവിന്റെ മധുര പ്രതികാരം

Published

on

 

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തു. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ്ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്‍ ഗോവന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ സമനില കണ്ടെത്തി. സംഭവബഹുലമായ രണ്ടാം പകുതിയില്‍ മിക്കു ബംഗളുരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബംഗളുരു ചെന്നൈയുടെ നെഞ്ചില്‍ അവസാന പ്രഹരവുമേല്‍പ്പിച്ചു.
71ാം മിനിറ്റില്‍ ഹെന്റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബംഗളുരു ഗോളി രക്ഷപ്പെടുത്തി.
ബംഗളുരുവില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയി്ന്‍ 2-1ന് ബംഗളുരു എഫ്.സിയെ തോല്‍പ്പിച്ചിരുന്നു.ഇതിനു മധുര പ്രതികാരം നിര്‍വഹിക്കാന്‍ ബംഗളുരുവിനു കഴിഞ്ഞു. 10 ാം ജയത്തോടെ ബംഗളുരു 30 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനം വീണ്ടും ഭദ്രമായി ഉറപ്പിച്ചു. ചെന്നൈയിന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ബംഗളുരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .
സൂപ്പര്‍ മച്ചാന്‍സ് കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ കളിപ്പിച്ചവരെയാണ് രംഗത്തിറക്കിയത്. മറുവശത്ത് ബംഗളൂരു മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കയ്ക്കു പകരം ഹര്‍മന്‍ജ്യോത് കാബ്രയും ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്‍ഷ്യയ്ക്കു പകരം ഡിമാസ് ഡെല്‍ഗാഡോയും ഇറങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ ബോയിതാങ് ഹാവോകിപ് ചെന്നൈയിന്റെ വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ഉദാന്ത സിംഗിന്റെ കുതിപ്പും തുടര്‍ന്നു ഹര്‍മന്‍ജ്യോത് കാബ്രയിലേക്കു മൈനസ് പാസ്. കാബ്രയുടെ ലോങ് ക്രോസ് ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്ക്. സുനില്‍ ഛെത്രി ബാക്ക് ഹെഡ്ഡറിലൂടെ ബോയിതാങിലേക്ക്. പ്രതിരോധനനിരക്കാരുടെ പിടില്‍ നിന്നും അകന്നു ഫ്രീ ആയി നിന്ന ബോയിതാങിനു അനായസാം ഗോള്‍ നേടാന്‍ കഴിഞ്ഞു.. പന്ത് തടയാനായി മുന്നോട്ടു വന്ന ചെന്നൈയിന്‍ ഗോളി കരണ്‍ജിതിന്റെ കാലില്‍ തട്ടി വലയിലേക്ക് . നാലം മിനിറ്റില്‍ ബംഗളുരുവിനു ലീഡ് ഉയര്‍ത്താന്‍ അവസരം. പക്ഷേ, ഛെത്രിയ്ക്ക് കിട്ടിയ ഈ അവസരം മെയ്ല്‍സണ്‍ ആല്‍വസ് തടഞ്ഞു. ചെന്നൈയിന് 14-ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സണിലൂടെയാണ് ആദ്യ അവസരം.
21 ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ ശ്രമം ബംഗളുരു ഗോള്‍ കീപ്പര്‍ ഗുരുപ്രീത് സിംഗ് രക്ഷപ്പെടുത്തി. ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ടില്‍ ബംഗളുരുവിന്റെ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി ദിശ അല്‍പ്പം മാറി വന്ന പന്താണ് ഉശിരന്‍ സേവിലൂടെ ഗുരുപ്രീത് രക്ഷപ്പെടുത്തിയത്.
ചെന്നൈയിന്‍ കാത്തു നിന്ന സമനില ഗോള്‍ 33ാം മിനിറ്റില്‍ പിറന്നു.ഗോളിന്റെ തുടക്കം ഗ്രിഗറി നെല്‍സന്റെ വിംഗിലേക്കു നല്‍കിയ പാസിലാണ്. പാസ് സ്വീകരിച്ച ജെറി ഗോള്‍ മുഖത്തുകൂടി നല്‍കിയ ക്രോസ് ചാടി ഉയര്‍ന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്റ്റിനരികിലൂടെ വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനിരുദ്ധ് ഥാപ്പയെ ഫൗള്‍ ചെയ്തതിനു ബംഗളുരു ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് പ്രയോജനപ്പെട്ടില്ല. മെയ്ല്‍സണ്‍ ആല്‍വസിന്റെ കിക്ക് ബംഗളുരു മതിലില്‍ തട്ടി അവസാനിച്ചു.
്്അവസരം തുലച്ച ചെന്നൈയിനെതിരെ ബെംഗഌരു 63ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഡെല്‍ഗാഡോയെ ചെന്നൈയിന്റെ ഇനിഗോ കാല്‍ഡറോണ്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കാണ് ഗോളായി മാറിയത്. കിക്ക് കിട്ടിയ സുനില്‍ ഛെത്രിയുടെ ബാലന്‍സ് ചെയ്തു പോസ്റ്റിലേക്കു തിരിച്ചുവിട്ട പന്ത് കരണ്‍ജിത് സിംഗിന്റെ കയ്യില്‍ നിന്നും വഴുതി.ഓടിയെത്തിയ മിക്കു വലയിലേക്കു തട്ടിയിട്ടു . മൊത്തം 11 ഗോളുകള്‍ നേടിയ വെനിസ്വലന്‍ താരം മിക്കുവിന്റെ 10ാ മത്തെ എവേ മത്സര ഗോളാണിത്
71 ാം മിനിറ്റില്‍ കുനിന്മേല്‍ കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്റ്റന്‍ ഹെന്‍ റിക്വെ സെറീനയ്ക്കു മിക്കുവിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു പ്രതിഫലമായ കിട്ടിയ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈ തുലച്ചു. 76ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിനെ ബോക്‌സിനകത്തുവെച്ചു ഹര്‍മന്‍ ജ്യോത് കാബ്ര ഫൗള്‍ ചെയതതിനായിരുന്നു പെനാല്‍്ട്ടി .കിക്കെടുത്ത ജെജെയ്ക്കു ഗോളാക്കാനായില്ല. ജെജെയുടെ കിക്ക് മുന്‍കൂട്ടി കണ്ടതുപോലെ ഗുരുപ്രീത് വലതുവശത്തേക്കു ഡൈവ് ചെയ്തു പെനാല്‍ട്ടി തടുത്തു. ദുര്‍ബലമായ പെനാല്‍്ട്ടി കിക്ക് വളരെ അനായാസമായാണ് ഗുരുപ്രീത് രക്ഷിച്ചത്. മ
അവസാന മിനിറ്റുകളില്‍ റണ്ടു ടീമുകളും തുടരെ സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ബെംഗഌരു ബോയിതാങിനു പകരം നിഷുവിനെയും എറിക് പാര്‍ത്താലുവിനു പകരം നിഷുവിനെയും മിക്കുവിനു പകരം എഡു ഗാര്‍ഷ്യയും ചെന്നൈയിന്‍ അനിരുദ്ധിനു പകരം ജെര്‍മന്‍ പ്രീതിനെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം ജെയ്മി ഗാവിലാനെയും കൊണ്ടുവന്നു.
അവസാന വിസിലിനു സെക്കന്റ്ുകള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗളുരു തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ഗോള്‍ കീപ്പര്‍ നീട്ടിക്കൊടുത്ത കിക്ക് എഡുഗാര്‍ഷ്യ ഹെഡ്ഡറിലൂടെ ഉദാന്ത സിംഗിനു നല്‍കി. പന്തുമായി കുതിച്ച ഉദാന്തയെ കരണ്‍ജിത് സിംഗ് ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു .ഇതിനകം ഉദാന്ത പാസിലൂടെ സുനില്‍ ഛെത്രിയിലേക്കു പന്ത് എത്തിച്ചു. ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത് അവസാന രക്ഷാദൗത്യം നടത്തിയ ജെറിയെ കബളിപ്പിച്ച സുനില്‍ ഛെത്രി വലയിലേക്കു പന്ത് പ്ലേസ് ചെയ്തു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending