Connect with us

Video Stories

‘മന്നാര്‍ഗുഡി മങ്ക’യും തമിഴകത്തെ ബി.ജെ.പിയും

Published

on

കെ.പി ജലീല്‍

യലളിതയുടെ തിരോധാനം തീര്‍ത്ത ശൂന്യതയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളിലാണ് വാര്‍ത്താലോകം. രാജാജി ഹാളിലെ ജയയുടെ ഭൗതിക ശരീരത്തിനടുത്തുവെച്ച് തോഴി ശശികലയുടെ തലയിലും തോളിലും തലോടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മരണത്തില്‍ സാന്ത്വനം പ്രകടിപ്പിച്ചത്. സാധാരണ ഗതിയില്‍ ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യാറില്ല. ഇതിനുപിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം ഒളിപ്പിച്ചിരിപ്പുണ്ടെന്നാണ് പലരും കരുതുന്നത്.

 

കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ വെങ്കയ്യ നായിഡു നേരത്തെ തന്നെ ജയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം ചെന്നൈയില്‍ കരുക്കള്‍ നീക്കുന്നു. മുമ്പും പലപ്പോഴും പ്രധാന മന്ത്രിക്കുപകരം വെങ്കയ്യ നായിഡുവാണ് തമിഴ്‌നാട്ടില്‍ മോദിയുടെ ദൂതുമായി എത്തിയിരുന്നത്. രാജ്യസഭയില്‍ 11 അംഗങ്ങളുള്ള അണ്ണാ ഡി.എം.കെയുടെ പിന്തുണ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിക്ക് പ്രാധാന്യമുള്ളതാണ്. നോട്ട് അസാധുവാക്കിയതിനെതിരെയും മറ്റും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ കാര്യമായി ബഹളം വെച്ചില്ല. ചരക്കുസേവന നികുതിയുടെ കാര്യത്തിലും പാര്‍ട്ടിയുടെ വലിയ പ്രതിഷേധമുണ്ടായില്ല.

 

ജയലളിത ഈ സമയത്ത് ആസ്പത്രിയിലായിരുന്നുവെന്നത് കണക്കിലെടുത്താലും മമതയോ മായാവതിയോ കെജ്‌രിവാളോ പ്രകടിപ്പിച്ച പ്രതിഷേധം അണ്ണാഡി.എം.കെ ഉയര്‍ത്തിയില്ല എന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന ഘടകങ്ങളാണ്. പാര്‍ലമെന്റിലെ പിന്തുണയാവും ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇതിനിടയിലാണ് ജയയുടെ മരണവും ശശികലയെയും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയും വരുതിയിലാക്കാനുള്ള ശ്രമവും. ഇതിന് ഇരുവരും വഴങ്ങിക്കൊടുക്കുമോ എന്ന് പറയേണ്ടത് വരാനിരിക്കുന്ന രാഷ്ട്രീയ കരുനീക്കളാണ്.

 

ഇത് പരാജയപ്പെട്ടാല്‍ ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയെ കയ്യിലെടുക്കാന്‍ ബി.ജെ.പി അവസാന കളി കളിക്കുമോ എന്നാണ് അറിയേണ്ടത്. അതിന് പക്ഷേ നിന്നുകൊടുത്താല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒരുവിധ അടിത്തറയുമില്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് തന്നെ വ്യക്തിപരമായി വലിയ തിരിച്ചടിയാകും നേരിടേണ്ടിവരിക. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രു മിത്രങ്ങളില്ല. മുമ്പ് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് ജയലളിത പുറത്താക്കിയതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, അനധികൃത സ്വത്തു സമ്പാദനക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുവെച്ചും ബി.ജെ.പി ശശികലയെയും കൂട്ടരെയും വിരട്ടിക്കൂടായ്കയില്ല.

 
പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ നല്ല ആത്മബന്ധമാണുള്ളതെന്നാണ് കേള്‍വി. ‘ശശികലയുടെ ആളെ’ന്ന് പാര്‍ട്ടിയില്‍ വിളിപ്പേരുള്ള ആളാണ് ‘ഒ.പി’. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായി നിലകൊള്ളുന്ന തേവര്‍ സമുദായത്തിന്റെ പ്രതിനിധികളാണ് ഇരുവരും. അണ്ണാ ഡി.എം.കെയില്‍ നിന്ന് കുറച്ചു പേരെ ബി.ജെ.പി പിടിച്ചാല്‍ തന്നെയും ബി.ജെ.പി അനുകൂല പക്ഷത്തിന് ഇപ്പോഴൊരു സര്‍ക്കാരുണ്ടാക്കാനാവില്ല. അപ്പോള്‍ തല്‍കാലത്തേക്കെങ്കിലും വെറുതെയിരിക്കാനാവും അവര്‍ ശ്രമിക്കുക. അതേസമയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് വിമതരെ വെച്ച് തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്യാനാവും ബി.ജെ.പിയുടെ ശ്രമം.

 

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറായാല്‍ ഡി. എം.കെ ഭൂരിപക്ഷം നേടുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. എം.ജി.ആര്‍ മരണപ്പെട്ട ശേഷം അണ്ണാ ഡി.എം.കെ തമ്മില്‍ തല്ലിയ 1989ല്‍ ഡി.എം.കെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നുവെന്ന കാര്യം ഓര്‍ക്കണം. 1991ല്‍ ഇരുപക്ഷവും ഒരുമിച്ച ശേഷമായിരുന്നു ജയ ആദ്യ മുഖ്യമന്ത്രിയായി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്. ഈ സന്ദേശം ജയയുടെ പിന്‍ഗാമികളും ഭൈമീകാമുകന്മാരും തിരിച്ചറിയുമോ അതോ കേവല നേട്ടത്തിനായി ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തെ ഒറ്റിക്കൊടുക്കുമോ എന്ന് കാത്തിരുന്നുകാണാം.

 

2014ലെ തിരഞ്ഞെടുപ്പില്‍ തനിച്ചുനിന്നിട്ടുപോലും ലോക്‌സഭയിലേക്ക് 39ല്‍ 37 പേരെയും ജയിപ്പിക്കാന്‍ ജയലളിതയുടെ പാര്‍ട്ടിക്ക് കഴിഞ്ഞു. ഡി.എം.കെ മന്ത്രി രാജയുടെയും എം.പി കനിമൊഴിയുടെയും ടുജി സ്‌പെക്ട്രമടക്കമുള്ള കോടികളുടെ അഴിമതികളാണ് ഇതിനു നിദാനമായത്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 134 നിയമസഭാംഗങ്ങളാണ് 227 അംഗ സഭയില്‍ എ.ഐ. എ.ഡി.എം.കെക്കുള്ളത്. ഡി.എം.കെക്ക് 89ഉം കോണ്‍ഗ്രസിന് എട്ടും മുസ്്‌ലിം ലീഗിന് ഒന്നും.

 
പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത തിരുവാരൂരിലെ വണിക് മാഫിയ എന്നറിയപ്പെടുന്ന മന്നാര്‍ഗുഡി കുടുംബാംഗമാണ് വി.എന്‍ ശശികല. മൂന്നര പതിറ്റാണ്ടായി അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൂട്ടുകാരിയായ ശശികലയിലൂടെയാണ് മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹമുണ്ട്. പുതിയ മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വത്തെ തെരഞ്ഞെടുത്തെങ്കിലും ജയലളിതയെ പിന്തുണച്ചുവന്ന വന്‍ അനുയായി വൃന്ദം ശശികലക്ക് അനുകൂലമായി കൂറുമാറിയിരിക്കുകയാണെന്നാണ് ചെന്നൈയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. പനീര്‍ശെല്‍വം മുഖ്യമന്ത്രിപദത്തിലിരുന്നാല്‍ തന്നെയും ശശികലയായിരിക്കും തല്‍കാലത്തേക്ക് സര്‍ക്കാരിനെ പിന്നില്‍ നിന്ന് നയിക്കുക എന്നാണ് സൂചനകള്‍.

 

ജയലളിത മരിക്കുമ്പോഴും വിലാപയാത്രയിലുമെല്ലാം ശശികലയുടെയും മണ്ണാര്‍ഗുഡി കുടുംബത്തിന്റെയും ശക്തമായ സാന്നിധ്യമാണ് ലോകം കണ്ടത്. ജയ ടി.വി തന്നെ ശശികലയിലേക്ക് കൂടുതല്‍ സമയവും ചാനല്‍ ക്യാമറ തിരിച്ചുവെച്ചുവെന്നതും ചൂണ്ടുപലകയായി കാണണം. വൈകാതെ തന്നെ ജയയുടെ മരണത്തിലൂടെ ഒഴിച്ചിട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ശശികല ഏറ്റെടുത്തേക്കും.

 
സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ താല്‍കാലിക ജീവനക്കാരന്‍ മാത്രമായിരുന്നു ജയലളിതയുടെ ഗുരുവായ എം.ജി രാമചന്ദ്രന്റെ കാലത്ത് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. എം.ജി.ആര്‍ വഴിയാണ് ജയലളിതക്ക് ഭാര്യ ശശികലയെ പരിചയപ്പെടുത്തുന്നത്. സ്വന്തമായി കുടുംബമോ ബന്ധുക്കളോ ഇല്ലാതിരുന്ന ജയ ശശികലയുമായുള്ള ബന്ധത്തിലൂടെയാണ് ഏകാന്തതയെ അകറ്റിയിരുന്നത്. അക്കാലത്ത് സ്റ്റുഡിയോ നടത്തിയിരുന്ന ശശികലക്കായിരുന്നു ജയലളിതയുടെ പാര്‍ട്ടി പ്രചാരണത്തിന്റെ വീഡിയോഗ്രാഫിയുടെ ചുമതല.

 

താന്‍ പോകുന്നിടത്തൊക്കെ തടിച്ചുകൂടുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നന്നായി പകര്‍ത്തിയതില്‍ മതിപ്പുതോന്നിയാണ് ശശികലയെ ജയക്കു സ്വീകാര്യയാകുന്നത്. ഒരവസരത്തില്‍ എം.ജി.ആറുമായുള്ള അടുത്ത ബന്ധം മണത്തറിഞ്ഞ് ശശികലയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ജയ ശ്രമിച്ചതായി വിശ്വസ്ത കേന്ദ്രങ്ങള്‍ പറഞ്ഞിട്ടുണ്ട്. ജയയുമായുള്ള അടുത്ത ബന്ധം ശശികലയും ഭര്‍ത്താവ് നടരാജനും നല്ലവണ്ണം മുതലെടുക്കുന്നതായി പാര്‍ട്ടിയിലെ പലരും ആദ്യ കാലത്ത് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സ്വന്തം അമ്മക്ക് തുല്യമാണ് ശശികലയെന്ന ജയലളിതയുടെ പ്രസ്താവം ഇവരെയൊക്കെ അകറ്റി നിര്‍ത്തുകയായിരുന്നു.

ശശികലയുടെ മകനും കുടുംബവും ജയയുടെ മൃതദേഹത്തിന് സമീപം മുഴുവന്‍ സമയവും നിലയുറപ്പിച്ചതും ജയയുടെ അന്ത്യകര്‍മങ്ങള്‍ ശശികല തന്നെ നിര്‍വഹിച്ചതും എതിരാളികള്‍ക്കുള്ള കനത്ത പ്രഹരമായി. 1996ലും 2011ലും പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കപ്പെട്ട നടരാജനും ശശികലയും കൂട്ടരും രണ്ടു തവണയും ജയക്കെതിരെ തിരിഞ്ഞില്ല എന്നത് ഇവരുടെ കുശാഗ്ര ബുദ്ധിക്ക് തെളിവായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ശശികലയുമായുള്ള ബന്ധം വേര്‍പെടുത്തുന്നത് ജയലളിതക്കും വലിയ പ്രയാസമായിരുന്നുവെന്നത് വേറെ കാര്യം. ഒരു അഭിമുഖത്തില്‍ ജയ തന്നെ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തിന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

‘ശശികലയുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം താനുമായി അവര്‍ക്കുള്ള അടുപ്പം കാരണമാണ്’. ജയലളിതയുടെ ഈ വാക്കുകള്‍ 1992ലായിരുന്നുവെന്ന് ഓര്‍ക്കണം. അതിനുശേഷമാണ് രണ്ടുതവണ അവരെ പുറത്താക്കിയത്. ഒരര്‍ഥത്തില്‍ പാര്‍ട്ടിയിലെ ഏതിരാളികളെ സാന്ത്വനപ്പെടുത്തുന്നതിനുവേണ്ടിയാണ് ജയ ഇങ്ങനെ ചെയ്തതെന്ന് ചിന്തിക്കുന്നവരുമുണ്ട്.

 

ജയയുടെ ശൂന്യത തളം കെട്ടിനില്‍ക്കുന്ന പോയസ് ഗാര്‍ഡനിലും തമിഴ് സര്‍ക്കാരിലും ദ്രാവിഡ രാഷ്ട്രീയത്തിലുമെല്ലാം തനിക്ക് അപ്രമാദിത്തമുണ്ടെന്ന് തന്നെയാണ് ശശികലയുടെ പെരുമാറ്റത്തിലൂടെ കാണാനാവുന്നത്. എ.ഐ.എ.ഡി.എം.കെക്കും പാര്‍ട്ടി നേതാക്കള്‍ക്കും ജയയുടെ മുന്നില്‍ ചിന്ന അമ്മയാണ് ശശികല. ഈ പദവി ഉപയോഗിച്ച് അവര്‍ അധികാരം പിടിക്കുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

ഇനി ശശികലക്ക് താല്‍പര്യമില്ലെങ്കില്‍ തന്നെയും അവരുടെ സില്‍ബന്ധികളും നടരാജനും വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല. കച്ചവട തന്ത്രം നടരാജനെയും മറ്റും സംസ്ഥാനത്തെ അധികാരകൊത്തളങ്ങളിലേക്ക് മാടിവിളിക്കുക തന്നെ ചെയ്യും. നടരാജനും ശശികലക്കും മക്കള്‍ക്കുമൊപ്പം മറ്റ് കുടുംബാംഗങ്ങളായ ഇളവരശി, മകന്‍ വിവേക്, ഡോ. വെങ്കടേഷ്, ഡോ. ശിവകുമാര്‍ എന്നിവരെല്ലാം ജയയുടെ ഭൗതിക ശരീരത്തിന് തൊട്ടടുത്ത് ഏറെ നേരം നിലകൊണ്ടു എന്നത് കാണാതിരുന്നുകൂടാ. ജയയുടെ ദത്തുപുത്രന്‍ സുധാകരനെ എവിടെയും കാണാനില്ല എന്നതും ഏറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending