Video Stories
ആഴ്സനലിന് വിജയത്തുടക്കം
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്സണലിന് വിജയത്തുടക്കം. ജര്‍മ്മന്‍ ക്ലബ്ബ് കൊളോണിനെയാണ് ആഴ്സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗണ്ണേഴ്സ് വിജയം പിടിച്ചു വാങ്ങിയത്. മത്സരത്തിന്റെ ഗതിക്കു വിപരീതമായി ഒമ്പതാം മിനിറ്റില്‍ ഗണ്ണേഴ്സിനെ ഞെട്ടിച്ചു കൊണ്ട് കോളോണാണ് ആദ്യ ഗോള്‍ നേടിയത്.
ആഴസണല്‍ ഗോള്‍കീപ്പര്‍ ഓസ്പിന ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ ജോണ്‍ കോര്ബോദക്ക് പിഴച്ചില്ല. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നുള്ള ഷോട്ട് ആഴ്സണല്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം ആഴ്സണലിന് വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗണ്ണേഴ്സ് ഗോള്‍ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കൊലാസ്നിച്ചിലൂടെയായിരുന്നു ഗണ്ണേഴ്സിന്റെ സമനില ഗോള്‍ പിറന്നത്. കൊലാസ്നിച്ചിന്റെ ഇടംകാലന്‍ ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലയില്‍ കയറി.
67-ാം മിനിറ്റില്‍ അലക്സി സാഞ്ചസിലൂടെ ആഴ്സണല്‍ മുന്നില്‍ കയറി. കളി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ആഴ്സന്‍ വെംഗര്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഹെക്ടര്‍ ബെല്ലറിന് ആഴ്സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. തിയോ വാല്‍കോട്ട് തൊടുത്ത ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിഴവില്ലാതെ ബെല്ലറിന് വലയിലാക്കി. ബെലാറസ് ക്ലബ്ബ് ബെയ്റ്റുമായാണ് ആഴ്സണലിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ ബെയ്റ്റ് ബല്‍ഗ്രേഡ് ക്രിന സ്വസ്ദയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു.
എവര്ട്ടന്
തോല്‍വി
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണല്‍ വിജയം കണ്ടെങ്കിലും വെയ്ന്‍ റൂണിയുടെ എവര്ട്ടന് ദയനീയമായി തോറ്റു. റൊണാള്‍ഡ് കോമാന്റെ സംഘം ഇറ്റാലിന്‍ ടീം അറ്റ്ലാന്റയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. 26 വര്‍ഷത്തിനു ശേഷം യൂറോപ്പ ലീഗിലേക്കു മടങ്ങി എത്തിയ അറ്റ്ലാന്റ ആദ്യ പകുതിയില്‍ തന്നെ എവര്ട്ടന് വലയില്‍ മൂന്നു ഗോളുകള്‍ എത്തിച്ചു.
ആന്‍ഡ്രിയ മസീല്ലോ, അലക്സാണ്ട്രോ ഗോമസ്, ബ്രയാന്‍ ക്രിസ്റ്റാന്റെ എന്നിവരാണ് അറ്റ്ലാന്റക്കായി ഗോളുകള്‍ നേടിയത്.
സൈപ്രസ് ടീം അപോളന്‍ ലിമസോലുമായാണ് എവര്‍ട്ടന്റെ അടുത്ത മത്സരം. ലിമസോല് ഫ്രഞ്ച് ടീം ലിയോണുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. അതേ സമയം ഇറ്റാലിയന്‍ ടീം എ.സി മിലാന് 5-1ന് ഓസ്ട്രിയ വിയന്നയെ തോല്പിച്ചു. മിലാനു വേണ്ടി ആന്ദ്രേ സില്‍വ ഹാട്രിക് നേടി. ആദ്യ 20 മിനിറ്റില്‍ തന്നെ മൂന്നു ഗോളുകളാണ് മിലാന് അടിച്ചു കൂട്ടിയത്. ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ലിവര്‍പൂളിനോട് തോറ്റ ജര്‍മ്മന്‍ ടീം ഹോഫന്‍ഹീമിനെ സ്വന്തം തട്ടകത്തില്‍ പോര്‍ച്ചൂഗീസ് ക്ലബ്ബ് ബ്രാഗ 2-1ന് അട്ടിമറിച്ചു. മറ്റു മത്സരങ്ങളില്‍ വില്ലറയല്‍ അസ്താനയെ 3-1നും റയല്‍ സോസിദാദ് 4-0ന് റോസന്‍ബര്‍ഗിനേയും തോല്പിച്ചു. മരിയോ ബലോട്ടലി ഗോള്‍ നേടിയ മത്സരത്തില്‍ നൈസ് 5-1ന് ബല്‍ജിയം ടീം വാറെഗമിനെ തുരത്തി.
ലാസിയോ 3-2ന് വിറ്റസെയേയും മാര്‍സലെ കോന്യാസ്പറിനെ 1-0നും തോല്പിച്ചപ്പോള് അത്ലറ്റിക്കോ ബില്‍ബാവോ ഹെര്‍ത്താ ബര്‍ലിന്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india7 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

