Connect with us

Video Stories

കോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തത്: വി.ഡി.സതീശന്‍

Published

on

കൊച്ചി:കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ.നിയമ ബിരുദവും കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെന്ന തീരുമാനം ഒരു യുക്തിയുമില്ലാത്തതാണ്.സുപ്രീംകോടതിപോലും നടപ്പാക്കാന്‍ മടിച്ചു നില്‍ക്കുന്ന തീരുമാനം കേരള ഹൈക്കോടതിയില്‍ നിര്‍ബന്ധമാക്കിയതുവഴി തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് ജഡ്ജിമാര്‍ കൂടിയാലോചിച്ച് നടത്തിയിരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

എറണാകുളം പ്രസ്‌ക്ലബ്ബ് ‘മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രസ്‌ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘനയുടെ 19ാം വകുപ്പില്‍ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.ഹൈക്കോടതിയുടെ മീഡിയാറൂം തുറക്കുന്നില്ല എന്നു പറഞ്ഞാല്‍ 19ാം വകുപ്പിനെ സംരക്ഷിക്കാന്‍ കോടതിവളപ്പില്‍ പോലും കഴിയുന്നില്ലെന്നാണ്.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വെറും അഞ്ച് മിനിറ്റുകൊണ്ട് സര്‍ക്കരിനോ കോടതിക്കോ ഒത്തുതീര്‍പ്പാക്കാവുന്നതായിരുന്നു.എന്നാല്‍ ഇവര്‍ ഇടപെടാന്‍ വൈകിയതാണ് പ്രശ്‌നം ഇത്രയും ഗുരുതരമാകാന്‍ കാരണം.

ചില വ്യക്തികളുടെ താല്‍പര്യങ്ങളാണ് ഒരുപറ്റം അഭിഭാഷകര്‍ ഏറ്റെടുത്ത് നടത്തിയത്.കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന ഉറപ്പ് പാലിക്കാന്‍ കോടതിക്കോ അഭിഭാഷകര്‍ അതിരുകടന്നാല്‍ ഇടപെടുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിനോ സാധിച്ചില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.എല്‍.ബി ബിരുദമുളളവര്‍ മാത്രം ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന ഉത്തരവ് അതിര്‍ത്തിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് അസാധുവാക്കലും പോലെ അശാസ്ത്രിയമായ തീരുമാനമാണെന്ന് അഡ്വ.എ.പി.ഉദയഭാനു പറഞ്ഞു. നിരവധി തലങ്ങളിലുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഉള്‍പ്പടെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ജനങ്ങളുടെ അറിയാനുളള അവകാശത്തെ ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ ആരാണ് ജഡ്ജിമാര്‍ക്ക് അധികാരം നല്‍കിയത്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് മാദ്ധ്യമപ്രതിനിധികളെ കോടതിയില്‍ നിന്ന് ഒഴിവാക്കാനുളള തന്ത്രമാണിത്. കുഴപ്പം സംഭവിക്കുന്ന എന്തു കാര്യമാണ് കോടതിയില്‍ നടക്കുന്നതെന്ന് ജഡ്ജിമാര്‍ പറയണം. വാര്‍ത്ത എഴുതിയത് എല്‍.എല്‍.ബിക്കാരനാണോ എന്ന് വായനക്കാര്‍ക്ക് അറിയേണ്ട കാര്യമില്ല.

തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ കോടതി എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കോടതിയില്‍ നിന്നുളള പുതിയ ഉത്തരവുകള്‍ അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അറിയാനുളള അവകാശത്തിന് മേല്‍ ഇതിനെക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ പൊതുസമൂഹവും മാദ്ധ്യമപ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണം.
കഴിഞ്ഞ 120 ദിവസമായി വാര്‍ത്തയുടെ തമസ്‌കരണം നടക്കുന്നതു മൂലം ജഡ്ജിമാര്‍ക്ക് ജനകീയ ഇടപെല്‍ നടത്താന്‍ കഴിയുന്നില്ല. പൊതുസമൂഹത്തിലെ ചര്‍ച്ചകളിലും അനുരഞ്ജനങ്ങളിലൂടെയുമാണ് ജഡ്ജിമാര്‍ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്നത്. ഇതിന്റെ പ്രതിഫലനം വിധികളിലുമുണ്ടാവും. എന്നാല്‍ മാധ്യമ വിലക്കു മൂലം സ്വാശ്രയ കോളജ് പ്രവേശനം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ കോടതികളില്‍ എന്തു ചര്‍ച്ച നടന്നുവെന്ന് അറിയാനുളള അവസരം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ സ്വാഗതമാശംസിച്ചു.എന്‍.പത്മനാഭന്‍ വിഷയം അവതരിപ്പിച്ചു.അഡ്വ.സി.പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷനായിരുന്നു.ട്രഷറര്‍ പി.എ മഹബൂബ് നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending