Connect with us

Video Stories

ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

Published

on

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ അപരാധം തന്നെ. കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി സ്വര്‍ണമെഡല്‍ നേടി ട്രാക്കിലെ ഏഷ്യന്‍ റാണിയായി ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനമായി മാറിയ പെണ്‍കുട്ടിക്ക് സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലേക്കുള്ള നേരിട്ടുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. താരത്തിനു മുമ്പേ പണം ഓടണം എന്നതായിരിക്കുന്നു കായിക ഇന്ത്യയുടെ ഗതികേട്.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള മല്‍സരാര്‍ത്ഥികളെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 23നാണ്. ഏഷ്യന്‍ മീറ്റില്‍ ചൈനയെയും ജപ്പാനെയും പോലെ മികച്ച കായികതാരങ്ങളുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ചിത്ര എന്ന മെലിഞ്ഞൊട്ടിയ പെണ്‍കുട്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നത് കായിക ലോകത്തിനാകെ അഭിമാനജനകമായിരുന്നു. ഇതോടെ ലോക ചാമ്പ്യനാകാനുള്ള പട്ടികയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രയെയും കോച്ചിനെയും മാത്രമല്ല അവളുടെ ഇഷ്ടക്കാരും പിന്തുണക്കാരുമായ മലയാളികളെയും രാജ്യത്തെ കായിക പ്രേമികളെയും ഒറ്റയടിക്ക് നിരാശപ്പെടുത്തിയിരിക്കയാണ് കായിക ലോകത്തെ തല്‍പര മേലാളന്മാര്‍. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.യു ചിത്ര ലോകചാമ്പ്യന്‍ഷിപ്പ് പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള സങ്കടം വിനയാന്വിതയായാണ് പങ്കുവെച്ചത്.
2013ല്‍ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മേളയിലും ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യയുടെ സ്വര്‍ണ ജേതാവ് എന്ന നിലയില്‍ ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള 23 താരങ്ങളുടെയും 13 ഒഫീഷ്യലുകളുടെയും പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കേണ്ട പേരായിരുന്നു ചിത്രയുടേത് എന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് പേരു നല്‍കേണ്ട അവസാന തീയതി ജൂലൈ 24ന് അവസാനിച്ചുവെന്നും റാങ്കിങ് പോരാ എന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനിലെയും കേന്ദ്ര കായിക മന്ത്രാലയത്തിലെയും ഉന്നതര്‍ നല്‍കുന്ന വിശദീകരണം. താന്‍ നിരസിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കായിക താരവും ബന്ധപ്പെട്ടവരും വിവരം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുമ്പോഴേക്കും സമയം കഴിഞ്ഞുവെന്ന മറുപടിയാണത്രെ ലഭിച്ചത്. സ്വാഭാവികമായും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി, കായിക മന്ത്രി, പാലക്കാടുനിന്നുള്ള ലോക്‌സഭാംഗം എന്നിവര്‍ ഡല്‍ഹിയിലെ കായിക വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ചിത്രയുടെ അതേ യോഗ്യതയുള്ള തമിഴ്‌നാട്ടിലെയും മറ്റും താരങ്ങള്‍ക്ക് ലോക അത്‌ലറ്റിക് വേദിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് സഗൗരവം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ കായിക രംഗത്തെക്കുറിച്ച് നാമൊന്നടങ്കം വേവലാതിപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ മേഖലയിലെ ഉന്നതരുടെ ഒത്താശയോടെ ഈ വെട്ടിനിരത്തല്‍ നടന്നിരിക്കുന്നത് എന്നത് നാണക്കേട് എന്നതിലുപരി കൊടിയ രാജ്യദ്രോഹമായിക്കൂടി വേണം വിലയിരുത്താന്‍. അന്വേഷണത്തിനൊടുവില്‍ മനസ്സിലാകുന്നത്, രാജ്യത്തെ ഒഫീഷ്യലുകളുകള്‍ക്ക് വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ്. ചിത്രയെ ഉള്‍പെടുത്തിയാല്‍ ഒഫീഷ്യലുകളുടെ സംഘത്തിലെ പലര്‍ക്കും ലോക യാത്ര നടത്താന്‍ കഴിയുമായിരുന്നില്ലത്രെ. ഇതോടെ കായിക രംഗത്തെയും കായിക താരങ്ങളെയും സേവിക്കുകയല്ല, എങ്ങനെ സര്‍ക്കാര്‍ ചെലവില്‍ ലോക രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താമെന്നാണ് നമ്മുടെ കായിക സംഘടനകളിലെ കൊലകൊമ്പന്മാര്‍ ഉറക്കമിളച്ച് ചിന്തിക്കുന്നത് എന്നാണ് തിരിച്ചറിയപ്പെടുന്നത്. വൈകിയെങ്കിലും അവസരലബ്ധിക്കായി നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് ഈ കായികതാരം. ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി. ഇനി അവിടെനിന്നുള്ള നീതി മാത്രമാണ് ഏക പ്രതീക്ഷ.
ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള നമ്മുടെ അത്‌ലറ്റിക് ടീമിന്റെ പരിശീലകരായി മലയാളികളായ മുന്‍ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജുബോബി ജോര്‍ജ്, രാധാകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ടിരുന്നിട്ടും ചിത്ര തഴയപ്പെട്ടതിന് ന്യായീകരണം തീരെയില്ല. മാനേജര്‍ ടോണി ഡാനിയേലും മലയാളിതന്നെ. എന്നാല്‍ താന്‍ നിരീക്ഷക മാത്രമാണെന്നാണ് ഉഷ പറയുന്നത്. ചിത്രയെ കൂടാതെ മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലെ സ്വര്‍ണജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ്കുമാര്‍ സരോജ് എന്നിവരും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ ട്രാക്കിലെ മികവിന് മാര്‍ക്കിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ലോക മല്‍സരവേദിയില്‍ ഉണ്ടെന്നിരിക്കെ തമ്പ്രാനെ കവച്ചുവെക്കുന്ന മാടമ്പിയുടെ കുബുദ്ധി പ്രയോഗം നടന്നത് എന്തിനാണെന്നാണ് വിശദീകരിക്കപ്പെടേണ്ടത്. ഇനി പന്ത് കേന്ദ്ര കായിക മന്ത്രിയുടെ കോര്‍ട്ടിലാണ്. കോടതി നിര്‍ദേശപ്രകാരം ഇവര്‍ അപേക്ഷിച്ചാല്‍ തന്നെയും അന്താരാഷ്ട്ര അസോസിയേഷന്‍ അനുമതി നല്‍കുമെന്ന ്കരുതുക പ്രയാസം. കാരണം ഇന്ത്യയിലെ കോടതിയുടെ വിധി അന്താരാഷ്ട്ര കായിക ഏജന്‍സിക്ക് ബാധകമാവില്ല എന്നതിനാലാണത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേലുള്ള നികുതിപ്പണം കൊണ്ടാണ് ഈ മേഖലയുടെ പുരോഗതിക്കും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടി നാം ഓരോ അണാപൈസയും ചെലവഴിക്കുന്നത്. പക്ഷേ ഈ തുക അസോസിയേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് വിനോദയാത്ര നടത്താനും നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ച് അന്തിയുറങ്ങാനുമാണ് ചെലവഴിക്കപ്പെടുന്നത് എന്നത് ലജ്ജാകരമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്. എത്രയോ ത്യാഗധനരുടെ വിയര്‍പ്പാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ താരത്തിന്റെ മല്‍സര ഇനം തന്നെ മാറ്റിപ്പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടേത്. കായിക രംഗത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് നോമോരോരുത്തരും വേവലാതിപ്പെടുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ തേടി വെറെങ്ങും പോകേണ്ടതില്ലെന്ന മറുപടിയാണ് ചിത്രയോടുള്ള നെറികേട് നമ്മെയാകെ ബോധ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയിലെ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന നമുക്ക് അന്താരാഷ്ട്ര കായിക വേദികളില്‍ മിക്കപ്പോഴും നാണിച്ച ശിരസ്സുകളുമായി ദേശീയപതാക ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നത് ഇതെല്ലാം കൊണ്ടാണ്.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending