Views
പൂനെയെ കുലുക്കി നോര്‍ത്തിന്റെ ഫ്രീകിക്ക്
ഗോഹട്ടി: അവസാനം നോര്‍ത്ത് ഈസ്റ്റുകാര് വിജയവഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്വാസവും നേടി. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിയുടെ പോരാട്ടത്തില്‍ ഒരു ഗോളിനവര്‍ പൂനെയെ പരാജയപ്പെടുത്തി. ജയിച്ചതിലുടെ പോയന്‍ര് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ് ആറാമത് വന്നു-കേരളാ ബ്ലാസ്റ്റേഴ്സിനെ താഴെ. ഐവറി കോസ്റ്റില്‍ നിന്നുളള മിഡ്ഫീല്‍ഡര്‍ റൊമാരിക്കാണ് തകര്‍പ്പന്‍ ഫ്രീകിക്കില്‍ പൂനെയെ ഞെട്ടിച്ചത്. രണ്ട് ടീമുകളും നിലനില്‍പ്പിന്റെ പോരാട്ടം നടത്തിയപ്പോള്‍ പലവുരു കളി കാടനായി. തമ്മിലടിയും ഉന്തും തളളുമായി റഫറിക്ക് പലവട്ടം കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു.
അതേ സമയം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എഫ്.സി മൂന്നാം സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീം എന്ന പദവിയ്ക്ക് തൊട്ടുമുന്നിലാണ് മുംബൈ സിറ്റി . ഇന്ന് മുംബൈ അരിനയിലെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന് എഫ്.സിയെ പരാജയപ്പെടുത്തിയാല്‍ മുുംബൈ സെമിയില്‍ എത്തുന്ന ആദ്യ ടീം ആയി മാറും.
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളിനു തകര്‍ത്തതോടെ 12 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന മുംബൈ സിറ്റി ഇന്ന് ജയിച്ചാല്‍ 22 പോയിന്റ് എന്ന ലക്ഷ്യം കൈവരിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു ഇത്തവണ മുംബൈ സിറ്റിയുടേത്. ഇതുവരെ ഐഎസ്എല്ലിന്റെ സെമിഫൈനലില്‍ എത്താത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു. രണ്ടാം സീസണില്‍ ആറാമതും. അതിനപ്പുറത്തേക്ുക ഇതുവരെ മുന്നേറാന്‍ മുംബൈക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ജയിച്ചത് ആകെ നാല് മത്സരങ്ങള്‍ മാത്രമാണ്. ആറെണ്ണം സമനില. നാല് തോല്‍വി. എന്നാല്‍ ഇത്തവണ 12 മത്സരങ്ങളില്‍ അഞ്ച് ജയം നാല് സമനില മൂന്നു തോല്‍വി എന്ന നിലയിലേക്കു മുന്നേറി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സെമിഫൈനലിലേക്കു പാതയിലാണ് മുംബൈ, എന്നാലും ആദ്യ നേട്ടം സെമിഫൈനലില്‍ എത്തുക എന്നതാണ് പ്രധാനം . കാരണം മറ്റു ടീമുകളും അധികം ദൂരെ അല്ല. അതേപോലെ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ള നിലയില്‍ ഇത് മതിയായ പോയിന്റാണെന്നു കരുതുന്നില്ല. ് നല്ല പ്രകടനം പുറത്തെടുത്താല്‍ മാത്രമെ അതിനു കഴിയുകയുളുവെന്ന് മുംബൈ സിറ്റിയുടെ പരിശീലകന് അലക്സാണ്ടര്‍ ഗുയിമെറസ് പറഞ്ഞു. ഇത്തവണത്തെ ഐഎസ്എല്‍ സീസസണിലെ ആദ്യ ഹാട്രിക് ഉടമ ഡീഗോ ഫോര്‍ലാന്റെ ഗോള്‍ ദാഹത്തിനു ശമനം ഉണ്ടായിട്ടില്ല. ആദ്യസീസണില്‍ ആന്ദ്രെ മോര്‍ട്ടിസും കഴിഞ്ഞ സീസണില്‍ സുനില്‍ ഛെത്രിയും ആയിരുന്നു മുംബൈയുടെ ഗോള്‍ മെഷീനുകള്‍ . എന്നാല്‍ ഇനിയും ഏറെ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഏതെങ്കിലും ഒരു കളിക്കാരനില്‍ അമിത വിശ്വാസം അര്‍പ്പിക്കാന്‍ കോച്ച് ഗുയിമെറസിനു താല്‍പ്പര്യമില്ല.
കഴിഞ്ഞ മത്സരത്തില്‍ എന്നപോലെ ചെന്നൈയിന് എഫ്.സിക്കേതിരെയും നല്ല കളി പുറത്തെടുത്തു മികച്ച നിലയില്‍ എത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെന്നൈയിന് എഫ്.സിയുടെ കഴിഞ്ഞ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരായ മത്സരം എടുത്താല്‍ മതി അവരുടെ ശക്തി മനസിലാക്കാനെന്നും ഗുയിമെറസ് പറഞ്ഞു. . നിലവിലുള്ള ചാമ്പ്യന്മാരാണ് ചെന്നൈയിന്. അവസാനം വരെ പോരാടുന്ന ടീം കൂടിയാണ് ചെന്നൈയിന് എന്നും ഗുയിമെറസ് ചൂണ്ടിക്കാട്ടി. 11 മത്സരങ്ങളില്‍ നിന്നും 14 പോയിന്റോടെ ചെന്നൈയിന് എഫ്.സി ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനും പിറകെ ഏഴാം സ്ഥാനത്താണ്.നിലവിലുള്ള ചാമ്പ്യന്മാര് എന്ന നിലയില്‍ അവസാന നാല് ടീമുകളുടെ പട്ടികയില്‍ ചെന്നൈയിന് എഫ്.സിയ്ക്കു ഇടംപിടിച്ചേ തീരൂ.ടീമിന് അല്‍പ്പംകൂടി ഭാഗ്യം വേണമെന്ന് ചെന്നൈയിന് എഫ്.സിയുടെ ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി പറഞ്ഞു. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് സെമിയില്‍ തോറ്റെങ്കിലും രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ചെന്നൈയിന് എഫ്.സിക്കു കഴിഞ്ഞു.
ഇത്തവണയുംപ്ലേ ഓഫീല് എത്തുമെന്ന ഉറച്ച വിശ്വാസമാണ് കോച്ച് മാര്‍ക്കോ മറ്റെരാസിക്കുള്ളത്. ഡല്‍ഹിക്കെതിരായ മത്സരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരങ്ങളിലും വീറും വാശിയും കാണിച്ച് ടീമാണ് ചെന്നൈയിന് എഫ്.സിയെന്ന് മറ്റെരാസി ചൂണ്ടിക്കാട്ടി. എന്നാല്‍ എവേ മാച്ചുകളില്‍ ചെന്നായിന്‍ എഫ്.സിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ ഈ സീസണില്‍ കഴിഞ്ഞട്ടില്ല. ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ഡേവിഡി സൂചി, ഡുഡു എന്നിവരിലാണ് ചെന്നൈയിന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജെജെ പരുക്കിന്റെ പിടിയിലായത് തിരിച്ചടിയായി.
ഫുട്ബോള്‍ എന്നത് ശാസ്ത്രമോ കണക്കോ അല്ല പോയിന്റ് കഴിയുന്നത്ര നേടുകയാണ് പ്രധാന കാര്യമെന്നും മറ്റെരാസി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇരുടീമകളും തമ്മില്‍ മത്സരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ചെന്നൈയിനാണ് ഇതില്‍ 90 ശതമാനം വിജയ ശതമാനം എന്നാണ്. അഞ്ച് തവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടി ഇതില്‍ നാല് തവണയും ചെന്നൈയിന് എഫ്.സി ജയിച്ചു. ഈ സീസസില്‍ ചെന്നൈയില്‍ നടന്ന ആദ്യ പാദം 1-1നു സമനിലയിലും പിരിഞ്ഞു. ഇന്ന് മുംബൈ ജയിച്ചാല്‍ ഐഎസ്എല്ലില്‍ ചെന്നൈയ്ക്കെതിരായ ആദ്യ ജയം ആയി അത് രേഖപ്പെടുത്തും.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

