Connect with us

Video Stories

ഫ്‌ലോറിഡയിലെ ടെക്‌നിക്കൽ പ്രശ്‌നം ചർച്ച ചെയ്യാനൊരുങ്ങി ബി.സി.സി.ഐ

Published

on

Ground staff work on the pitch during the rain break during the 2nd international T20 Trophy match between India and the West Indies held at the Central Broward Stadium in Fort Lauderdale, Florida, United States of America on the 28th August 2016 Photo by: Ron Gaunt / BCCI/ SPORTZPICS

ഇന്ത്യ- വെസ്്റ്റിൻഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ സാങ്കേതിക പ്രശ്്‌നം ഐ.സി.സി ചർച്ചക്കെടുക്കുന്നു. 40 മിനിറ്റ് വൈകി കളിതുടങ്ങിയത് മത്സര ഫലം തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഇത് ഗൗരവമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐസിസി മാച്ച് ഒഫീഷ്യൽമാരുടെ വാർഷിക യോഗത്തിൽ വിഷയം ചർച്ചക്കെടുക്കും.

ഇന്ത്യൻ സമയം രാത്രി 7:30 ന് തുടങ്ങേണ്ട മത്സരം തുടങ്ങിയത് 8:10നാണ്. വിൻഡീസിന്റെ 143 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നിൽക്കെ മഴ മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം അഞ്ചോവറെങ്കിലും ബാറ്റ് ചെയ്താൽ ഡെക് വർത്ത്് ലൂയിസ് നിയമപ്രകാരം മത്സര ഗതി നിർണയിക്കാമായിരുന്നിരിക്കെ, ആദ്യം നഷ്ടമായ 40 മിനിറ്റ് നിർണായകമായി. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ പരമ്പര സമനിലയിലാവുമായിരുന്നു.

എന്നാൽ, ആദ്യ 40 മിനിറ്റ് മത്സരം വൈകിയത് ടെക്‌നിക്കൽ പ്രോബ്ലം മൂലമെന്ന് മാത്രമായിരുന്നു സ്്‌റ്റേഡിയത്തിലെ ബിഗ്‌സ്‌ക്രീനിൽ കാണിച്ചിരുന്നത്. യഥാർത്ഥ പ്രശ്‌നമെന്തെന്ന് അപ്പോഴും ആരാധകർക്ക് വ്യക്തമായിരുന്നില്ല.

മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സിന്റെ സാറ്റലൈറ്റ് വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് നിന്നും മാറ്റിസ്ഥാപിക്കേണ്ടി വന്നതിനാലാണ് മത്സരം വൈകിപ്പിച്ചത്. നിലവിൽ മഴ, വെളിച്ചക്കുറവ്, മോശം പിച്ച് എന്നീ കാരണങ്ങൾക്ക് മാത്രമെ മത്സരം വൈകിക്കാവൂ എന്നാണ് ഐസിസി നിയമം. ഇതിൽ നിന്നും വ്യത്യസ്തമായി മത്സരം വൈകിപ്പിക്കാൻ മാച്ച് അമ്പയർ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഗൗരവതരമായി തന്നെ ഐസിസി പരിഗണിക്കുന്നത്.

പരമ്പരയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ഇന്ത്യ ഒരു റൺസിന് മാത്രം പരാജയപ്പെട്ട സാഹചര്യത്തിൽ രണ്ടാമത്തെ മത്സരം ജയിക്കുക ഇന്ത്യക്ക് നിർണായകമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending