Video Stories
ശീത സമ്മേളനത്തിലെ ഉഷ്ണക്കാറ്റ്
ജീവല്‍ പ്രതിസന്ധിയുടെ തീക്ഷ്ണതയില്‍ രാജ്യം വെന്തുരുകുന്നതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റില്‍ പ്രക്ഷ്ബ്ധമായി പതഞ്ഞുപൊങ്ങുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിയിട്ട സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ അനുരണനങ്ങള്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം കണ്ടു. ശ്രദ്ധയും കരുതലുമില്ലാതെ സമീപ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളും ഇഴകീറി പരിശോധിക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം തീരുമാനിച്ചാല്‍ ഇന്ദ്രപ്രസ്ഥത്തിന് ഈ ശൈത്യകാലം അത്ര കുളിരാകില്ല. സംശയങ്ങളില്‍ ബാക്കിവച്ച രണ്ടു സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും പ്രായോഗിക പരിഹാരങ്ങള്‍ കാണാത്ത കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനങ്ങളും ഏക സിവില്‍കോഡും കര്‍ഷക ആത്മഹത്യകളും ഇനിയും കണ്ടെത്താനാവാത്ത ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദുമെല്ലാം വരും നാളുകളില്‍ പാര്‍ലമെന്റില്‍ തീപ്പാറും ചര്‍ച്ചകള്‍ക്ക് വഴിവക്കുമെന്നര്‍ത്ഥം.
അതിസങ്കീര്‍ണമായ ഭരണ വൈകല്യങ്ങളുടെ കനല്‍പഥങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സൃഷ്ടിപരവും നിര്‍മാണാത്മകവുമായ നടപടികളല്ല നരേന്ദ്രമോദി നടപ്പാക്കുന്നത്. നയതന്ത്ര കാര്യങ്ങളിലും ആഭ്യന്തര സുരക്ഷിതത്വത്തിലും സാമ്പത്തിക ആസൂത്രണത്തിലും സാമൂഹിക ഇടപെടലുകളിലുമെല്ലാം ഇത് പ്രകടമാണ്. ഉപരി സഭയിലെ കേവലഭൂരിപക്ഷത്തിന്റെ തന്‍പ്രമാണിത്തം മോദിയുടെ വാക്കുകളിലുംപ്രവൃത്തികളിലും വ്യക്തമാകുന്നു. രാഷ്ട്ര ഭരണത്തിന്റെ വൈഭവമില്ലാത്തതും കൂട്ടുത്തരവാദിത്വത്തിന്റെ കാമ്പറിയാത്തതും തെല്ലൊന്നുമല്ല രാജ്യത്തെ അലട്ടുന്നത്. പവിത്രമായ പൈതൃകത്തിലും പാരമ്പര്യത്തിലും പാരസ്പര്യത്തിലും വിള്ളലുണ്ടാക്കിയാണ് കേന്ദ്ര ഭരണം മുന്നോട്ടു പോകുന്നത്. സാമൂഹിക ഘടനയില്‍ ഇതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അഗ്നിജ്വാലകളായി പടര്‍ന്നു പന്തലിക്കുകയാണ്. കോര്‍പ്പറേറ്റ് ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസൃതമായി രാഷ്ട്രതന്ത്രം മെനയുന്നത് സൃഷ്ടിപരമായ വികസനങ്ങള്‍ക്ക് വിഘാതമാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഭാഷയിലെ രണ്ടു ‘സര്‍ജിക്കല്‍ സ്‌ട്രൈക്കു’കളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.
ഭീകരവാദത്തെയും കള്ളപ്പണയത്തെയും പ്രതിരോധിക്കാനെന്ന പേരിലാണ് ഇവ രണ്ടും അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തു നേട്ടമുണ്ടായെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനായില്ല. ഊഹങ്ങളും വിചാരങ്ങളും പെരുപ്പിച്ചവതരിപ്പിക്കുകയല്ലാതെ പ്രായോഗിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മറുപടികളായിരുന്നില്ല പലതും. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നുവെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, ഇവയുടെ സാംഗത്യത്തില്‍ സംശയമുയരാനുള്ള കാരണമെന്താണ്? സടകുടഞ്ഞെഴുന്നേറ്റുള്ള ഈ ആക്രമണത്തില്‍ എത്ര ഭീകരവാദികള്‍ വെടിയേറ്റുവീണു? എത്ര തീവ്രവാദികളെ പിടികൂടാനായി? അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങളുടെ എത്ര ഉറവിടങ്ങള്‍ കണ്ടെത്താനായി? സമാധാന കരാറുകളുടെ സര്‍വ അതിര്‍വരമ്പുകളും അതിലംഘിക്കുന്ന പാകിസ്താനെ ഈ മിന്നലാക്രമണത്തിലൂടെ എന്തു പാഠം പഠിപ്പിക്കാനായി? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ബാക്കിവച്ചതാണ് ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സംശയത്തിന്റെ മുള്‍മുനിയില്‍ നിര്‍ത്തിയത്. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ അത്ര നിസാരമായി കണ്ടുകൂടാ.
പാകിസ്താനെതിരെയുള്ള പോരാട്ടമായതും രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതും ഭീകരവാദത്തെ അതിന്റെ താവളത്തില്‍ കയറി കശാപ്പുചെയ്യുക എന്ന ഉദ്ദേശ്യമായതും കൊണ്ടാണ് രാജ്യം ഒന്നടങ്കം അതിനെ അംഗീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചതും ഇക്കാരണത്താലാണ്. എന്നാല്‍ പിന്നീടു വന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇതിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം മുട്ടിപ്പോകുന്നതാണ് ആശങ്കയുയര്‍ത്തിയത്.
സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ച രണ്ടാമത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇതേ വഴി തന്നെയല്ലെ തുറന്നുവച്ചത്. കള്ളപ്പണക്കാരെ പടിച്ചുകെട്ടാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുമുള്ള നീക്കത്തെ പ്രഥമദൃഷ്ട്യാ രാജ്യം ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ഇത് നടപ്പിലാക്കിയ രീതികളിലെ പാളിച്ചകള്‍ ഒരോന്നും പുറത്തുകൊണ്ടുവരികയാണുണ്ടായത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കിങ് സംവിധാനം താളംതെറ്റിയതും ജീവിതം ദുസ്സഹമായതും പട്ടണിയിലേക്ക് കൂപ്പുകുത്തിയതും ഈ ഒമ്പതാം ദിവസത്തിലും ജനം അനുഭവിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥക്ക് ഒറ്റ രാത്രി കൊണ്ട് കൂച്ചുവിലങ്ങിടാമെന്ന മിഥ്യാ ധാരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ പരിഷ്‌കാര നടപടികള്‍ പാളാനുള്ള പ്രധാന കാരണം. കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗവും വിദേശ ബാങ്കുകളിലാണെന്നും അതെല്ലാം കയ്യോടെ പിടികൂടി ഒരോ പൗരന്റെയും അക്കൗണ്ടുകളിലേക്ക് പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്നും വീമ്പു പറഞ്ഞവര്‍ ഇപ്പോള്‍ പഴയ വാക്കുകള്‍ വിഴുങ്ങാന്‍ മത്സരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന സഹകരണ ബാങ്കുകളിലാണ് കള്ളപ്പണമെന്ന പുതിയ കണ്ടുപിടുത്തമാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ബാക്കിപത്രം. മദ്യരാജാവ് വിജയം മല്യയുടേതടക്കമുള്ള വന്‍ സ്രാവുകളുടെ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്ര സര്‍ക്കാറിന്റെ ആത്മാര്‍ത്ഥയില്‍ ഇനിയും വെള്ളമൊഴിക്കുന്നുവെന്ന് വിലപിക്കുന്നതിലെന്തര്‍ത്ഥം?
കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനവും കര്‍ഷക ആത്മഹത്യകളും ഏക സിവില്‍കോഡും സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളായി കത്തിയാളി നില്‍ക്കുമ്പോള്‍ കണ്ണു ചിമ്മി ഇരുട്ടാക്കുന്ന ചെപ്പടി വിദ്യകള്‍ മാത്രമാണിത്. ഇതിനെതിരെ രാജ്യ വികാരം ഒന്നിച്ചൊന്നായ് തൂവിത്തിളക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. രാജ്യത്തെ അരക്ഷിതത്വത്തിന്റെയും അരാജകത്വത്തിന്റെയും ആഴക്കടലിലേക്ക് തള്ളിയിടാനുള്ള ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കൈക്കോര്‍ക്കണം. രാജ്യ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പൗരാവകാശങ്ങളെ സംരക്ഷിക്കാനും കണ്ണിലെണ്ണയൊഴിച്ച് കരുതലോടെ കാവലിരിക്കേണ്ട കാലമാണിത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

