Connect with us

Video Stories

സതേണ്‍ ഡെര്‍ബി: കൊച്ചിയില്‍ ഇന്ന് ബ്ലാസ്റ്റേര്‍സും ചെന്നൈയിനും

Published

on

ആദ്യ സീണില്‍ അവസാന സ്ഥാനത്ത് നിന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ അതിജീവനത്തിന്റെ ആദ്യ സീസണ്‍ ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല, 2014ലെ പ്രകടനത്തിന് സമാനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രകടനം, ഇന്ന് ടീം നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ രണ്ടാം സതേണ്‍ ഡെര്‍ബിക്കിറങ്ങുന്നു. ഗോവക്കെതിരായ ജയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജവും ആത്മവിശ്വാസവും മുതലാക്കി ഇന്നും മികച്ച ഗോള്‍ ശരാശരിയോടെ ജയിക്കാനായാല്‍ പോയിന്റ് ടേബിളില്‍ ടീമിന് രണ്ടാം സ്ഥാനക്കാരാവാം. 12 പോയിന്റുമായി പൂനെക്ക് തൊട്ടു പിറകില്‍ അഞ്ചാം സ്ഥാനത്താണ് ടീമിപ്പോള്‍.

ഡല്‍ഹിക്കെതിരെ 4-1 ന് ദയനീയമായി തോറ്റാണ് ചെന്നൈ മച്ചാന്‍സിന്റെ വരവ്. ആദ്യ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയും സമനിലയുമായി 12 പോയിന്റായിരുന്നു കേരളത്തിന്. ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന്റെ പ്രകടനവും പോയിന്റും സമാനമാണ്. 2014ല്‍ ലീഗിലെ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു മഞ്ഞപ്പടയുടേത്. എതിരാളികളുടെ തട്ടകത്തില്‍ തുടര്‍ച്ചയായ അഞ്ചു ഹോം മത്സരങ്ങള്‍ കളിക്കേണ്ടി വന്ന ടീം ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് വരെയെത്തി.

പൂനെക്കെതിരായ ലീഗിലെ അവസാന മത്സരത്തില്‍ ഏക ഗോളിന്റെ വിജയമാണ് ടീമിനെ സെമിഫൈനലിലെത്തിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവുമായി 19 പോയിന്റോടെയായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സെമിപ്രവേശം. പിന്നീട് ചെന്നൈയിനെ തോല്‍പിച്ച് കലാശ കളിയിലേക്കും യോഗ്യരായി. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഗോളടി എണ്ണത്തില്‍ രണ്ടക്കം കടക്കാത്ത ഏക ടീമായിരുന്നു കേരളം. ഈ സീസണിലും ഗോളെണ്ണത്തില്‍ മാറ്റമില്ല, കേരളം ഇതുവരെ നേടിയത് ആകെ ആറു ഗോളുകള്‍ മാത്രം, വഴങ്ങിയത് ഏഴെണ്ണവും.

ഗോവക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജയിച്ചെങ്കിലും ടീം മികച്ച കളി പുറത്തെടുത്തുവെന്ന് പറയാനാവില്ല, ശരാശരി പ്രകടനം മാത്രമായിരുന്നു ടീമിന്റേത്, ഇന്ന് ചെന്നൈയിനെതിരെ ജയിക്കാന്‍ ആ കളി മതിയാവില്ല ബ്ലാസ്റ്റേഴ്‌സിന്. രണ്ടു മത്സരങ്ങള്‍ തോറ്റ് നിര പരുങ്ങലിലാവുന്ന ചെന്നൈയിന് ഇന്ന് ജയിച്ചേ തീരൂ, പത്തു പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ജയിച്ചാല്‍ ചെന്നൈയിന് മൂന്നാം സ്ഥാനക്കാരായി കുതിച്ചുയരാം. ഇരുടീമും വിജയത്തിനായി പന്ത് തട്ടുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ രണ്ടു വീതം എവേ, ഹോം മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. സെമിസാധ്യതക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരമെങ്കിലും ജയിക്കണം. അവസാന ഏഴു മത്സരങ്ങളില്‍ ഡല്‍ഹിക്കെതിരെ മാത്രമാണ് ടീം തോറ്റത്. മധ്യനിര ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മികച്ചൊരു ഫിനിഷറുടെ അഭാവം ടീമിനെ ഇപ്പോഴും ഉലക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending