Connect with us

kerala

ആര്‍.എസ്.എസ് ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്തവരാണ് മുസ്‌ലിം ലീഗ്: നജീബ് കാന്തപുരം

ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Published

on

ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ് എന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം. എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണെന്നും ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും നജീബ് കാന്തപുരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്. എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം. പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്. ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണ്. ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്.
എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം.

പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്.
ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണ്.
ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ്.

വീണ്ടും ആവര്‍ത്തിക്കുന്നു. ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണം.
നമുക്ക് മുന്നോട്ട് പോയേ പറ്റൂ…

വര്‍ഗ്ഗീയ വാദികളേ,
ഏത് മുഴുക്കുടിയനും അവനവന്റെ മക്കളെങ്കിലും കുടിയനാവരുതെന്ന് കൊതിക്കും. ആ നീതി പോലും ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ ചുമലിലേറ്റി തോന്നിവാസം വിളിപ്പിച്ച ആ പിതാവ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പിഴവുണ്ട്: ആന്റണി രാജു

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു.

Published

on

തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലെന്ന് ആന്റണി രാജു പറഞ്ഞു. വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ എന്ന് സുപ്രിം കോടതി ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ത്തതാണോ പ്രശ്നമെന്ന് ആന്റണി രാജുവിനോട് കോടതി ചോദിച്ചു.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാന്‍ഷു ധൂലിയ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Trending