kerala
വാക്ക് പഴയ ചാക്ക് തന്നെ; മദ്യ വര്‍ജന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍
എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍.
തിരുവനന്തപുരം: 2016 നിയമസഭാ ഇലക്ഷന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനത്തില്‍ നിന്ന് വീണ്ടും പിന്നോട്ട് പോയി ഇടതു സര്‍ക്കാര്‍. മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷം വ്യാപകമായി പ്രചരണം നടത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍. കെ എസ് ആര് ടി സി സ്റ്റാന്‍ഡുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാനാണ് പുതിയ നീക്കം.
നഷ്ടത്തിലോടുന്ന കെ എസ് ആര് ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്കോക്ക് വാടകക്ക് നല്‍കും. ഇത്തരം കടമുറികള്‍ ബെവ്കോക്ക് വാടകക്ക് നല്കുന്നതില് തടസ്സങ്ങളില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പലയിടത്തും ആളുകള്‍ മദ്യശാലക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് തടസ്സമുണ്ടാക്കുന്നത്. മദ്യ വില്‍പ്പന ശാലകള്‍ തുറന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ബെവ്കോ കേരളത്തില്‍ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു സ്ഥലത്തും കാണാത്ത അച്ചടക്കമാണ് മദ്യശാലകള്‍ക്ക്
മുന്നില്‍ മദ്യ ഉപയോക്താക്കള്‍ കാണിക്കുന്നത്. അതിനാല്‍ കെ എസ് ആര് ടി സി സ്റ്റാന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ബെവ്കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും ഡ്യുട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയതാല്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കെ എസ് ആര് ടി സി മദ്യപരുടെ സുഖവാസ കേന്ദ്രങ്ങളാക്കുന്നുവെന്നാണ് ആരോപണം. ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ എല്‍ ഡി എഫിന്റെ പഴയ തിരഞ്ഞെുപ്പ് പ്രചാരണ പരസ്യങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് മദ്യ വര്‍ജനത്തിനെതിരെ പരസ്യങ്ങളില്‍ അഭിനയിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ ചിലവില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത കെ പി എസ് സി ലളിതയുടേയും ഇന്നസെന്റിന്റേയും വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
kerala
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര് പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.
kerala
അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആര്) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.
ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈ മാസം ആദ്യം എസ്.ഐ.ആര് ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള് ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News7 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala9 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala10 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്

