Connect with us

Football

തേര്‍ഡ് ഐ: ഗോള്‍മഴയുറപ്പ്- കമാല്‍ വരദൂര്‍

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.

Published

on

2018 ലെ റഷ്യന്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവുമധികം തവണ കയറിയിറങ്ങിയ കളിമുറ്റമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമധ്യത്തിലെ ക്രെസ്റ്റോവിസ്‌കി സ്‌റ്റേഡിയം. അവിടെ നടക്കേണ്ടതായിരുന്നു ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ വ്ഌഡിമിര്‍ പുട്ടിന്റെ റഷ്യ സെലന്‍സ്‌ക്കിയുടെ യുക്രെയ്‌നിനെതിരെ അനാവശ്യ കയ്യേറ്റത്തിന് മുതിര്‍ന്നു. യുദ്ധമെന്ന ഭീകരത ലോകത്തെ വേദനിപ്പിച്ചപ്പോള്‍ എല്ലാവരും റഷ്യക്കെതിരായി. അങ്ങനെയാണ് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അതിസുന്ദര റഷ്യന്‍ നഗരത്തോട് വിട ചൊല്ലാന്‍ നിര്‍ബന്ധിതരായത്. പുട്ടിന്‍ യുദ്ധം മുറുക്കിയപ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മക്‌റോണ്‍ യുവേഫയോട് പറഞ്ഞു- ഫൈനലിന് പാരീസ് റെഡിയാണെന്ന്.

2006 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന അതേ പാരീസ്. അന്ന് ചാമ്പ്യന്‍സ് ലീഗിന്റെ നാമധേയം യൂറോപ്യന്‍ കപ്പ് എന്നായിരുന്നു. ബാര്‍സിലോണക്കാര്‍ ആഴ്‌സനലിനെ വീഴ്ത്തിയ രാത്രി. ബാര്‍സിലോണ സ്‌പെയിനും ആഴസ്‌നല്‍ ഇംഗ്ലണ്ടുമാവുമ്പോള്‍ ഇന്നും അതേ തരത്തില്‍ മറ്റൊരു ഇംഗ്ലീഷ്-സ്പാനിഷ് അങ്കം. കാല്‍പ്പന്ത് മൈതാനത്ത് പന്ത് തട്ടുന്നത് പതിനൊന്ന് പേരാണെങ്കിലും കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വ്യക്തിഗത മികവുകള്‍ പ്രധാനമാണ്.

റയല്‍ മാഡ്രിഡ് ഇത്തവണ സ്വപ്‌ന തുല്യമായ യാത്രയിലുടെയാണ് അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. തോല്‍പ്പിച്ചവരുടെ ഗണത്തില്‍ മെസിയും നെയ്മറും എംബാപ്പേയും കളിച്ച സാക്ഷാല്‍ പി.എസ്.ജി, നിലവിലെ വന്‍കരാ ചാമ്പ്യന്മാരും മാസോണ്‍ മൗണ്ട്, അന്റോണിയോ റുഡിഗര്‍, ടിമോ വെര്‍ണര്‍, റുമേലു ലുക്കാക്കു തുടങ്ങിയവരുടെ ചെല്‍സി, കെവിന്‍ ഡി ബ്രുയനും റഹീം സ്‌റ്റെറര്‍ലിങും റിയാദ് മെഹ്‌റസും ഗബ്രിയേല്‍ ജീസസുമെല്ലാം അണി നിരന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയുമെല്ലാം. ഈ കളികളില്ലെല്ലാം അരങ്ങ് തകര്‍്ത്തത് ഒരു 35 കാരനായിരുന്നു-ഡബിള്‍ ഹാട്രിക് മികവില്‍ അരങ്ങ് തകര്‍ത്ത കരീം ബെന്‍സേമ. ഇന്ന് അദ്ദേഹമാണ് ടീമിന്റെ നായകന്‍.

ലിവര്‍ സംഘത്തില്‍ കളിയുടെ ഗതിക്കും വേഗത്തിനുമൊപ്പം താള-ലയ സമ്പന്നമായി പന്ത് തട്ടുന്ന സാദിയോ മാനേ എന്ന മുന്‍നിരക്കാരന്‍. സീസണില്‍ മാനേ സ്വന്തം രാജ്യമായ സെനഗലിന് ആഫ്രിക്കന്‍ വന്‍കരാ കിരീടം സമ്മാനിച്ചു, സെനഗലിന് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സമ്മാനിച്ചു, ലിവറിന് ഒന്നിലധികം കിരീടങ്ങള്‍ സമ്മാനിച്ചു- ഇന്ന് അദ്ദേഹമിറങ്ങുമ്പോള്‍ റയലിന്റെ പുകള്‍പെറ്റ സീനിയര്‍ ഡിഫന്‍ഡര്‍ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കളിയിലെ രസതന്ത്രം മെനയുന്നതില്‍ മുന്‍നിരക്കാര്‍ക്കുള്ള പങ്ക് വലുതാവുമ്പോള്‍ സ്‌റ്റെഡെ ഡി ഫ്രാന്‍സില്‍ ബെന്‍സേമയും മാനേയുമായിരിക്കും കിരീട നിര്‍ണയത്തിലെ പ്രധാനികള്‍.

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും. ഇവരെ ഒരുക്കുന്നത് മൈതാനത്തെ പുകള്‍പെറ്റ ആശാന്മാരാണ്. കാര്‍ലോസ് അന്‍സലോട്ടിയും ജുര്‍ഗന്‍ ക്ലോപ്പെയും. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള പരിശീലകര്‍. രണ്ട് പേരും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. ഒരു തരത്തിലും പ്രതിരോധ സോക്കറില്‍ വിശ്വാസമര്‍പ്പിക്കാത്തവര്‍. അതിനാല്‍ ഗോളുകളധികം പിറന്നാലും അല്‍ഭുതപ്പെടാനില്ല. തിരിച്ചുവരവാണ് റയലിന്റെ ശക്തി. സീസണില്‍ മൂന്ന് നിര്‍ണായക ദ്വിപാദ മല്‍സരങ്ങളില്‍ പിറകില്‍ നിന്നും തിരികെ വന്നവര്‍. ഏതൊരു സാഹചര്യത്തെയും അനുഭവക്കരുത്തില്‍ നേരിടാനുള്ള ആത്മവിശ്വാസമാണ് സീമപകാലത്തെ റയല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Trending