Connect with us

world

ശ്രീലങ്കന്‍ കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് ഡേറ്റാ റെക്കോഡര്‍ കണ്ടെടുത്തു

Published

on

 

കൊളംബൊ: ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ കയറ്റിയ കപ്പലില്‍ നിന്ന് ഡേറ്റാ റ്‌ക്കോര്‍ഡര്‍ കണ്ടെടുത്തു. ലങ്കന്‍ നാവികസേനയുടെ സഹായത്തോടെ മര്‍ച്ചന്റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ (വി.ഡി. ആര്‍) കണ്ടെടുത്തത്.

അതേസമയം, എണ്ണയുടെയോ രാസചോര്‍ച്ചയുടെയോ ലക്ഷണങ്ങള്‍ ഭീഷണിയാകുന്ന തരത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പോര്‍ട്ട് അതോറിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കന്‍ നാവികസേനയും ഇന്ത്യന്‍ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മെയ് 21 ന് കൊളംബോയുടെ തീരത്തുവച്ചാണ് സിങ്കപ്പൂര്‍ ചരക്കുകപ്പലിന് തീപിടിച്ചത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.

അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലില്‍ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയില്‍ പരന്നൊഴുകിയത്. ഇന്ധനച്ചോര്‍ച്ച ഇനിയും കൂടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കരക്കടിഞ്ഞ മൈക്രോ പ്ലാസ്റ്റിക് കൂമ്പാരം നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അവര്‍ ചിരിച്ചു, വേദനകള്‍ മറന്ന്

Published

on

ഗസ്സ: രണ്ട് വര്‍ഷത്തിലേറെയായി ഇസ്രാഈലി വംശഹത്യയില്‍ സര്‍വവും തകര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടവരാണ് ഗസ്സയിലെ കുട്ടികള്‍. കൂട്ട ബോംബാക്രമണം കുടിയൊഴിപ്പിക്കല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം, വീടുകളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞത് തുടങ്ങി ഗസ്സയിലെ കുട്ടികള്‍ കടന്നു പോയത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ചിരി മാഞ്ഞു പോയ ഗസ്സയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചിരി മാഞ്ഞു പോയ മുഖങ്ങളില്‍ ചിരി പടര്‍ത്താനായൊരു ശ്രമം. ഇസ്രാഈലിന്റെ യുദ്ധവും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് ആശ്വാസവും വിനോദവും അനുഭവിക്കാനുള്ള അപൂര്‍വ ഇടം നല്‍കിക്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിലെ കുടിയൊഴിപ്പിക്കല്‍ ക്യാമ്പുകളിലൊന്നില്‍ ഒരു താല്‍ക്കാലിക സ്‌ക്രീന്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പോസിറ്റീവ് വൈബില്‍ ജീവിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു സംരംഭത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മിനാസ് അല്‍ ജാബറിന്റെ പ്രതികരണം. ഗസ്സയിലെ യുദ്ധസമയത്ത് അവര്‍ താമസിച്ചിരുന്ന രംഗങ്ങള്‍, യുദ്ധം തുടങ്ങിയ സീനുകള്‍ക്കൊന്നും സ്‌ക്രീനില്‍ ഇടം നല്‍കിയില്ല.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 20,000 കുട്ടികള്‍ കൊല്ലപ്പെടുകയും 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കുറഞ്ഞത് 55,000 കുട്ടികള്‍ക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ വംശഹത്യയില്‍ നഷ്ടപ്പെട്ടു. 92 ശതമാനം സ്‌കൂളുകളും ഗുരുതരമായി കേടു പാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാല്‍, മിക്ക കുട്ടികള്‍ക്കും രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ല. വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായാണ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എനിക്ക് ഒരു പുതിയ കാര്യമാണ്. ഞാന്‍ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നു. സിനിമ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങള്‍ അത് ശരിക്കും ആസ്വദിച്ചു.’ സിനിമ കാണാനെത്തിയ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടി സാറ അബു ഷാര്‍ബി പറഞ്ഞു. കുട്ടികള്‍ക്കു പ്രതീക്ഷയും ഭാവനയും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി ഫലസ്തീന്‍ സംവിധായകന്‍ മുസ്തഫ അല്‍ നബീഹ് പറഞ്ഞു. എല്ലാം നഷ്ടമായ ഒരു കുട്ടിക്ക് സിനിമയിലൂടെ മികച്ച യാഥാര്‍ത്ഥ്യത്തെ കാണാന്‍ കഴിയും അല്‍ നബിഹ് പറഞ്ഞു.
സിനിമ ഒരു കുട്ടിയെ ഭാവന, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇത് അവരുടെ മനസ്സിനെ ചലിപ്പിക്കുന്നു, അവരെ ഒരു വിദൂര ചക്രവാളത്തിലേക്ക് എത്താന്‍ അനുവദിക്കുന്നു, ഒപ്പം അവര്‍ക്ക് ചുറ്റുമുള്ള നാശത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിറങ്ങളും കഥകളും നിമിഷങ്ങളും കാണിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ വംശഹത്യ തീര്‍ത്ത മാനസികാഘാതത്തില്‍ നിന്നും ഗസ്സയിലെ കുഞ്ഞുങ്ങളെ പടിപടിയായി പുറത്ത് കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനമെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28നാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.

Continue Reading

News

യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; 12 വയസുകാരന്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ റഷ്യ 137 ഡ്രോണുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചു.

Published

on

യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 12 വയസുകാരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ റഷ്യ 137 ഡ്രോണുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചു. യുക്രെയ്‌നിലെ സെന്‍ട്രല്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍, വ്യാഴാഴ്ച രാത്രി റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഒരു വീട് തകര്‍ത്തു, അവിടെ ആണ്‍കുട്ടി കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക സൈനിക ഭരണകൂടത്തിന്റെ തലവന്‍ വ്‌ലാഡിസ്ലാവ് ഹൈവാനെങ്കോ പറഞ്ഞു.

യുക്രേനിയന്‍ അതിര്‍ത്തിയിലുള്ള റഷ്യയിലെ ക്രാസ്‌നോദര്‍ മേഖലയിലെ തുറമുഖത്താണ് ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് തെമ്രിയൂക്ക് കടല്‍ തുറമുഖത്ത് തീ പടരുകയും തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ട്രംപിന്റെ പ്രാരംഭ 28 പോയിന്റ് പ്ലാന്‍ ചോര്‍ന്നെങ്കിലും ഏറ്റവും പുതിയ ചര്‍ച്ചകള്‍ എങ്ങനെ പോകുന്നു എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ മൂടി വെച്ചിരിക്കുകയാണ്. മിയാമിയിലെ തന്റെ രാജ്യത്തിന്റെ പ്രതിനിധി സംഘം ക്രെംലിനിലെ ചര്‍ച്ചകളെക്കുറിച്ച് യുഎസില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം അതിന്റെ അധിനിവേശവുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ പുടിന്‍ സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നുവെന്ന് സെലെന്‍സ്‌കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ നേതാക്കളും ആവര്‍ത്തിച്ച് ആരോപിച്ചു.

‘യുദ്ധം വലിച്ചിഴക്കാനും യുക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കാനും പുടിന്‍ മറ്റ് എന്ത് ന്യായങ്ങളാണ് കൊണ്ടുവന്നതെന്ന്’ ഉദ്യോഗസ്ഥര്‍ക്ക് അറിയണമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച ഇന്ത്യാ സന്ദര്‍ശനത്തില്‍ പുടിനൊപ്പം എത്തിയ ക്രെംലിന്‍ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, സമാധാന ചര്‍ച്ചകളിലെ യൂറോപ്പിന്റെ നിലപാടിനെക്കുറിച്ചുള്ള റഷ്യന്‍ നേതാക്കളുടെ സമീപകാല വിമര്‍ശനം ആവര്‍ത്തിച്ചു. യുക്രെയ്നിനപ്പുറത്തുള്ള റഷ്യന്‍ ആക്രമണത്തെക്കുറിച്ച് കീവിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആശങ്കാകുലരാണ്.

യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ (500 മൈല്‍) കിഴക്ക് സിസ്റാനിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഉക്രേനിയന്‍ ഡ്രോണുകള്‍ ഇടിച്ചതായി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങളിലും നിയമവിരുദ്ധമായി ക്രിമിയയിലും ഒറ്റരാത്രികൊണ്ട് 85 യുക്രേനിയന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധം തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

News

ഇത് പൊളിറ്റിക്കലി കറക്റ്റല്ലെന്ന് പറയുന്നവരുണ്ടാവാം, എനിക്കത് പ്രശ്‌നമല്ല, സൊമാലിയന്‍ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് ട്രംപ്

, ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്‌നമല്ല.’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

യു.എസില്‍ നിന്ന് സൊമാലിയന്‍ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്. ‘അവര്‍ വന്നിടത്തേക്ക് തിരികെ പോകണം. അവരുടെ രാജ്യം ഒരു കാരണവശാലും നല്ലതല്ല, ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്‌നമല്ല.’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍, അവര്‍ നമ്മുടെ രാജ്യത്ത് കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ യു.എസിന് വഴിതെറ്റും,’ ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ആവര്‍ത്തിച്ചു.

ഇമിഗ്രേഷന്‍ വകുപ്പ് മിനസോട്ട സ്‌റ്റേറ്റില്‍ നിയമവിരുദ്ധ സൊമാലിയന്‍ കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താന്‍ ലക്ഷ്യമിട്ട് നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. സൊമാലിയന്‍ വംശജരായ അമേരിക്കന്‍ പൗരന്‍മാരെ പോലും ഇമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദിഷ്ട നടപടികള്‍ മൂലം പുറത്താക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന് മിനിസോട്ടയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും അവ അവഗണിക്കുന്നുവെന്നും സൊമാലിയന്‍ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ പറഞ്ഞു.

ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്ന മിനിയ പോളിസിലും സെന്റ് പോളിലുമായാണ് അമേരിക്കയിലെ സൊമാലിയന്‍ വംശജരില്‍ ഭൂരിഭാഗവും കഴിയുന്നത്.

സൊമാലിക്കാര്‍ക്ക് നല്‍കുന്ന നിയമപരമായ താത്കാലിക സംരക്ഷിതപദവി റദ്ദാക്കാനാണ് ട്രംപ് സര്‍ക്കാറിന്റെ നീക്കം. യു.എസിന്റെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഗുണം വലിയതോതില്‍ കൈപ്പറ്റുന്ന സൊമാലിയന്‍ വംശജര്‍ അമേരിക്കക്കായി കാര്യമായൊന്നും സംഭാവനചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കയുടെ വിവിധ നഗരങ്ങളിലായി 80,000 സൊമാലിയക്കാര്‍ കഴിയുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍

‘ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്‌നമല്ല. അവരെ ഈ രാജ്യത്ത് ഞാന്‍ ആഗ്രഹിക്കുന്നില്ല. സൊമാലിയ, പേരിന് മാത്രമൊരു രാജ്യമാണ്, അവരിങ്ങനെ ചുറ്റിക്കറങ്ങുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു.’ ട്രംപ് പറഞ്ഞു.

ഏതാനും ദിവസംമുന്‍പ് വൈറ്റ്ഹൗസിനുസമീപം രണ്ട് നാഷണല്‍ ഗാര്‍ഡുകള്‍ക്കുനേരേ വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൊമാലിയന്‍ വംശജയായ ഇലാന്‍ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. ‘ഞാന്‍ എപ്പോഴും അവരെ ശ്രദ്ധിക്കാറുണ്ട്. ഒമര്‍ എല്ലാവരെയും വെറുക്കുന്നു, അവര്‍ക്ക് വലിയ കഴിവില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന് തന്നോടുള്ള അഭിനിവേശം ഭയപ്പെടുത്തുന്നതാണെന്ന് ഇലാന്‍ ഒമര്‍ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ആവശ്യമായ സഹായം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് ഒമര്‍ കുറിച്ചു. ‘പ്രസിഡന്റിന് വിദഗ്ദമായി ചെയ്യാനറിയുന്ന കാര്യം വഴിതിരിച്ചുവിടലാണ്. തന്റെ മിക്കവാറും എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന വസ്തുത മറച്ചുവെക്കാന്‍ ഇപ്പോള്‍ സൊമാലി അമേരിക്കന്‍ സമൂഹത്തെ ആക്രമിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണ്. പ്രസിഡന്റിന്റെ വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ക്കിടയിലും ഞങ്ങള്‍ മുന്നോട്ടുപോകും,’ മറ്റൊരു കുറിപ്പില്‍ ഇലാന്‍ പറഞ്ഞു.

 

Continue Reading

Trending