Connect with us

kerala

റമസാന്‍ കാര്യണ്യ പ്രവര്‍ത്തനങ്ങളാല്‍ നിറയട്ടെ: സാദിഖലി തങ്ങള്‍

ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

മലപ്പുറം: ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്‌ലാം പരിചയപ്പെടുത്തിയ നന്മകള്‍ അധികരിപ്പിച്ചും, വിലക്കിയ തിന്മകളില്‍ നിന്നും വഴിമാറി നടന്നും ഈ മാസത്തെ സജീവമാക്കുകയാണ് ലോക മുസ്‌ലിംകള്‍. റജബ് മാസം മുതല്‍ ഓരോ വിശ്വാസിയും ഈ മാസത്തിന്റെ പവിത്രതയിലേക്ക് അലിയാന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു.

അല്ലാഹുവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യണേ, റമസാന്‍ മാസത്തെ നീ ഞങ്ങള്‍ക്ക് എത്തിച്ചുതരണേ എന്ന് നിരന്തരം പ്രാര്‍ത്ഥിച്ചും റമസാനെ വലവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയും റജബും ശഅബാനും വിശ്വാസികള്‍ സജീവമാക്കി. ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം റമസാനില്‍ ജീവിക്കുക എന്നത് തന്നെ വലിയൊരു നേട്ടമാണ്. പുണ്യ മാസത്തില്‍ സര്‍വതും അല്ലാഹുവിലേക്ക് സമര്‍പ്പിക്കാനുള്ള ഒരു വേള. സര്‍വ തെറ്റുകുറ്റങ്ങളില്‍ നിന്നും പൊറുക്കലിനെ തേടി അല്ലാഹുവിനോട് യാചിക്കാനുള്ള വിശേഷാവസരം. കൂടുതല്‍ ആത്മീയ ചിന്തകളില്‍ മുഴുകിയും ആരാധനാ നിഷ്ഠകള്‍ കര്‍ക്കശമാക്കിയും അല്ലാഹുവിന്റെ അനുഗ്രഹം നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തില്‍ വ്യാപൃതമാവേണ്ട ദിനങ്ങള്‍. ആരാധനാ കര്‍മങ്ങളില്‍ നിമഗ്‌നനായിരിക്കാനാണ് വിശ്വാസിയെ റമസാന്‍ നിരന്തരം പ്രേരിപ്പിക്കുന്നത്.

കാരുണ്യം, പാപമോചനം എന്നിവയെല്ലാം റമസാന്റെ പ്രത്യേകതയാണ്. റമസാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കരിച്ചു കളയുകയെന്നതാണ്. പാപങ്ങളെ കരിച്ചു കളയുകയെന്നോ, അനിയന്ത്രിത ജീവിത ശൈലിയെ തിരുത്തുക എന്നോ ആണ് വാക്കിന്റെ അര്‍ത്ഥത്തില്‍ നിന്നും മനസിലാക്കേണ്ടത്. പാപമോചനത്തിലേക്ക് ആനയിക്കുന്നതിനുള്ള ഏറ്റവും സുഗമമായ പാതയാണ് റമസാന്‍ മാസം. പിശാചിനെ ബന്ധിയാക്കി അല്ലാഹു നമ്മുടെ വഴി എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു. ലോകരക്ഷിതാവ് നിര്‍ബന്ധമായും നിറവേറ്റാന്‍ ആവശ്യപ്പെട്ട കര്‍മങ്ങള്‍ക്കൊപ്പം തന്നെ മറ്റു പുണ്യ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും അധികരിപ്പിക്കാനും ഈ നാളുകളില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും അവര്‍ക്കായി ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടുകയും വേണം. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്നാണ് ഖുര്‍ആന്‍ വചനം. സമൂഹത്തെ മനസിലാക്കാനുള്ള ഉത്തമ സമയമാണ് റമസാന്‍. പ്രയാസമനുഭവിക്കുന്നവന്റെ നോവ് കാണുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ വ്രതാനുഷ്ഠാനം നമുക്ക് നല്‍കും. ബോധപൂര്‍വ്വം നന്മകള്‍ അധികരിപ്പിച്ചും തിന്മകളില്‍ നിന്നും വിട്ടൊഴിഞ്ഞുനിന്നും അല്ലാഹുവിന്റെ പാതയില്‍ നാം അണിനിരക്കണം. റമസാനില്‍ ആര്‍ജ്ജിച്ചെടുക്കുന്ന നന്മനിറഞ്ഞ, ആരോഗ്യകരമായ ജീവിത ശൈലി തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. റമസാന്‍ കാലം അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending