Connect with us

News

മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546, 24 മണിക്കൂറിനിടെ 756 പേര്‍

രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി.

Published

on

ഗസ്സ: രണ്ടാഴ്ചയിലധികമായി ഇസ്രാഈല്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 6546 ആയി. 24 മണിക്കൂറിനിടെ മാത്രം നഷ്ടമായത് 756 ഫലസ്തീനികളുടെ ജീവനാണ്. ഇന്നലെ മാത്രം പൊലിഞ്ഞത് 344 കുരുന്നു ജീവന്‍. 2700ലധികം കുട്ടികളെയാണ് ഇതുവരെ ഇസ്രാഈല്‍ കൊന്നൊടുക്കിയത്. 17,439 പേര്‍ക്ക് പരിക്കേറ്റു. മരുന്നും വൈദ്യുതിയും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഗസ്സയിലെ ആരോഗ്യരംഗം പൂര്‍ണമായും സ്തംഭിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അല്‍ ഖുര്‍ദ പറഞ്ഞു.
ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗസ്സയിലെ സ്ഥിതി പ്രവചനാധീതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതക്കെതിരെ ആഗോള സമൂഹം പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമും രംഗത്തെത്തി. മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ മഹാ ദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് ഓക്‌സ്ഫാം വ്യക്തമാക്കി. കുടിവെള്ളക്ഷാമം രൂക്ഷമാണ്. യു.എന്‍ കണക്കു പ്രകാരം ഒരുവ്യക്തിക്ക് കഴിയാന്‍ ചുരുങ്ങിയത് 15 ലിറ്റര്‍ ശുദ്ധജലം വേണം. എന്നാല്‍ ഗസ്സയില്‍ ശരാശരി മൂന്നു ലിറ്റര്‍ ശുദ്ധജലം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ഗസ്സക്കു പുറമെ ലബനാന്‍ അതിര്‍ത്തിയിലും ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. സിറിയക്കു നേരെയും ഇന്നലെ ആക്രമണമുണ്ടായി. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനകം ഫലം പ്രതീക്ഷിക്കുന്നതായും ഖത്തര്‍ പ്രതികരിച്ചു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചതിനു പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഹമാസ് കൂടുതല്‍ ബന്ദികളെ മോചിപ്പിച്ചത്. ഇതിനിടെ ഹമാസ് ഭീകര സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് തൂര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെ ത്തി. സ്വന്തം മണ്ണിന്റെ മോചനത്തിനു വേണ്ടിയാണ് ഹമാസ് പോരാടുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഗോള സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജോര്‍ദ്ദാന്‍ ഭരണധാകി കിങ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending