kerala
ലഹരിക്കെതിരെ ജീവിതം സമരമാക്കിയ ദമ്പതികൾ
ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.
പി.കെ മുഹമ്മദലി
‘തോറ്റ സമരമാണ് പക്ഷെ നാടിനും സമൂഹത്തിനും കുടുംബത്തിനും അനിവാര്യമായ സമരമാണ്, കേരള മദ്യ നിരോധന സിമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മദ്യത്തിനും ലഹരിക്കുമെതിരെ നടക്കുന്ന എല്ലാം സമരങ്ങളുടേയും തുടക്കത്തിൽ പറയുന്ന വാക്കുകളാണിത്. ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.

നാടും വീടുമെല്ലാം ലഹരിയിൽ ഭീതിയിലാഴ്ത്തുന്ന പുതിയ ന്യൂജൻ കാലത്ത് ഇവരുടെ സമരം പ്രസക്തമാണ്. മദ്യ നിരോധനത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിശ്രമമില്ലാതെ കേരളത്തിന്റെ തെരുവിൽ നാൽപത്തിയഞ്ച് വർഷം സമര മുഖത്തുള്ള ദമ്പതികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററേയും ഭാര്യയും മദ്യ നിരോധന സിമിതി മഹിളാ വേദിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയുമായ പത്മിനി ടീച്ചറെയും മലയാളികൾ അടുത്തറിയേണ്ടവരാണ്.

സ്വന്തം നാടായ കേരള ഗാന്ധി എന്ന് അറിയപെടുന്ന മുചുകുന്ന് കേളപ്പജിയുടെ നാട്ടിൽ നിന്ന് ആരംഭിച്ച സമരവും ബോധവൽക്കരണവുമാണ് ഇന്ന് കേരളത്തിലാകെ പടർന്ന് പന്തലിച്ചത്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ച രണ്ട് ജീവിതങ്ങൾ. സത്യാഗ്രഹ സമരങ്ങൾ,പദയാത്രകൾ,നിരാഹാര അനുഷ്ഠാനങ്ങൾ,ബോധവൽക്കരണ പ്രസംഗങ്ങൾ ഇങ്ങനെ ധർമോൽസുകവും സമരോൽസകവുമായ ദിവസങ്ങളിലൂടെയാണ് ഇവരുടെ ജീവിതം കടന്ന് പോവുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി മുചുകുന്നാണ് കുഞ്ഞികൃഷ്ണൻമാസ്റ്ററുടെ ജനനം.

കർഷകനായ ചെറിയോമന നായരുടെയും കല്യാണി അമ്മയുടെയും മകനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ പയ്യോളി ഗവ:ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തികരിച്ച് ടി.ടിസി ചെയ്യുകയും ശേഷം മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ അധ്യാപനം നടത്തുകയും മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സജീവമാകുന്നതിന് വേണ്ടി 2002 ൽ വളണ്ടിയർ റിട്ടയർമെന്റ് വാങ്ങുന്നത് വരെ അധ്യാപക ജോലിയിൽ തുടർന്നു.കൊയിലാണ്ടി കീഴരിയൂർ ഇടത്തിൽ അച്ചുതന്റെയും ലക്ഷ്മി അമ്മയുടെയും മകളായ പത്മിനി ടീച്ചർ 1973 ലാണ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ സമര സഖിയായി കടന്നുവരുന്നത് .
ഗുരുവായുരപ്പൻ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത് മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ തന്നെ അധ്യാപിക ആവുകയും 2005 ൽ പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. എല്ലാം ഭാഷകളും കൈകാര്യം ചെയ്യുന്ന മാഷിന് അറബി ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യാക അഗാതമായ കഴിവാണ്. ഖുർആനും പ്രവാചക ഹദീസുകളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്ഥിരമായ ഉദ്ധരണികളാണ് . മദ്യ നിരോധന സമരങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബിയും മഹാത്മ ഗാന്ധിജിയുമാണ് മാഷിന്റെ മാതൃക. ഖുർആൻ വലിയ പ്രചോദനമാണ് . ഖുർആനിലാണ് ലഹരിക്കെതിരെ വലിയ വിലക്കുകളും താക്കീതുമുള്ളത്. സകല തിന്മകളുടെയും മാതാവാണ് മദ്യം എന്ന ഖുർആൻ വചനമാണ് ഞാൻ നടത്തുന്ന സമരങ്ങൾ മുന്നോട്ട് ഉയർത്തിവെക്കുന്നതെന്നാണ് മാഷ് പറയുന്നത് .
സ്കൂൾ പഠന കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച മാഷ് കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായിരുന്നു.1981 ലാണ് ആദ്യമായി മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്വന്തം നാട്ടിൽ മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തുകയും അത് പൂർണ്ണ വിജയത്തിലെത്തുകയും 1982 ൽ നാട്ടുകാരെയെല്ലാം ഒരുമിപ്പിച്ച് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിറിയക് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയാണ് ജന്മനാടായ മുചുകുന്നിനെ മദ്യവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടുന്നാണ് മാഷിന്റെ പ്രവർത്തന തുടക്കം.

1982 ൽ തന്നെ തലശ്ശേരി മുതൽ തിരുവനന്തപുരം സിക്രട്ടറിയേറ്റ് വരെ മദ്യവിരുദ്ധ പദയാത്ര നടത്തുകയും പ്രദേശികമായി തുറക്കുന്ന മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തി 85 ഓളം മദ്യഷാപ്പുകൾ അടച്ചുപൂട്ടിക്കാൻ മാഷിന് സാധിച്ചിട്ടുണ്ട്. കെ.എർ ഗൗരിയമ്മയാണ് ഈ സമയത്ത് എക്സൈസ് വകുപ്പ് മന്ത്രി. കോൺഗ്രസിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകേണ്ട സ്ഥിതി 1986 കാലഘട്ടത്തിൽ മാഷിന് വന്നിട്ടുണ്ട് . 2002 ആഗസ്തിൽ കേരളമാകെ രണ്ട് മാസം നീണ്ട് നിൽക്കുന്ന പദയാത്ര നടത്തി രാജീവ് ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളിലെ ഒരു പ്രദേശത്ത് മദ്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നാട്ടുകാർക്ക് അധികാരം നൽകുന്ന 232,447 വകുപ്പുകൾ പുനസ്ഥാപനത്തിനായി മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പിട്ട ഭീമ ഹർജി സർക്കാറിന് സമർപ്പിച്ചു.
ഇങ്ങനെ ചെറുതും വലുതുമായ നിരവധി സമരങ്ങൾ നടത്തുകയും നടത്തികൊണ്ടിരിക്കുകയാണ് മാഷ്. സമരങ്ങളുടെ ഭാഗമായി രണ്ട് തവണ മാഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ മലപ്പുറം കലക്ട്രേറ്റിലാണ് അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്ന് കൊണ്ടിരിക്കുന്നത്. ഇടത് സർക്കാർ കഴിഞ്ഞ കാലത്തെ എല്ലാം നിയമങ്ങളും കാറ്റിൽ പറത്തി കേരളത്തിൽ മദ്യവും ലഹരിപദാർത്ഥങ്ങളും ഒഴുക്കികൊണ്ടിരിക്കുകയാണ്. ബാറുകളും പ്രാദേശിക മദ്യഷാപ്പുകളും വർദ്ധിച്ചതിൽ കണക്കില്ല. സർക്കാർ ലഹരി ഉപയോഗക്കാർക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഈ നയം തിരുത്തുന്നത് വരെ സ്വന്തം ജീവൻ പണയം വെച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറുമുണ്ടാകും.
ഇപ്പോൾ മലപ്പുറത്ത് സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. മുമ്പും നിരവധി നിരാഹര സത്യാഗ്രഹ സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം വർഷങ്ങളോളം മലപ്പുറത്ത് നടത്തിയിട്ടുണ്ട്. ആ സമരങ്ങളെല്ലാം വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് മലപ്പുറത്ത് ഇങ്ങനെയൊരു സമരം നടത്തുന്നതെന്ന് മലയാളികളുടെ ചോദ്യത്തിന് മാഷിന് പ്രതീക്ഷ നിർഭരമായ ഉത്തരമാണ്. ഏറ്റവും അധികം വിശ്വാസികളും ഖുർആൻ വായിക്കുന്ന ജില്ലയും മലപ്പുറമാണ്. വിശ്വാസികളും മതബോധം ഉള്ളവരുമാണ് ഈ സമരത്തിന്റെ മൂലധനവും പ്രതീക്ഷയും. മുസ്ലിം ലീഗ് പാർട്ടി സമരത്തിന് തരുന്ന വലിയ പിന്തുണയാണ് ഒരോ ദിവസവും മുന്നോട്ടുള്ള ഊർജ്ജം.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി സാഹിബ് മുസ്ലിം ലീഗ് എംഎൽഎമാരും പാണക്കാട് കുടുംബവും സമരത്തിന് തരുന്ന പിന്തുന്ന ആശവഹമാണ്.
പുതിയ കാലത്ത് കേരളം അഭിമുഖികരിക്കുന്ന മഹാ തിന്മക്കെതിരെ മറ്റു രാഷ്ട്രീയ പാർട്ടികളെയൊന്നും സമര മുഖത്ത് കാണാത്തത് എന്ത് കൊണ്ടെന്ന വലിയ ചോദ്യം മാഷ് ഉന്നയിക്കുന്നുണ്ട്. ഏകദേശം 35000 ത്തിലധികം പേരാണ് എൻഡോ സൽഫാൻ ദുരിത ബാധിതർ.എന്നാൽ മദ്യത്തിന്റെയും ലഹരിയുടെയും കാരണത്താൽ ദുരിതം അനുഭവിക്കുന്നവർ 40 ലക്ഷത്തിൽ പരം ആളുകളാണ്.കൊക്കകോളക്കെതിരെ കേരളത്തിൽ വലിയ സമരങ്ങൾ നടന്നു. പക്ഷെ മദ്യത്തിനും ലഹരി പദാർത്ഥങ്ങൾക്കുമെതിരെ കേരളത്തിൽ ഒരു സമരവും നടക്കുന്നില്ല.
സർക്കാർ തന്നെ കുടിപ്പിക്കുകയും കുടിച്ച് വാഹനമോടിച്ചാൽ പിഴ ഇടാക്കുകയും ചെയ്യും. ഇതെന്ത് നിയമമാണ്. ബാറുകൾക്കും മദ്യഷാപ്പുകൾക്ക് മുന്നിലും പൊതു ജനങ്ങൾക്ക് വിലങ്ങിട്ട് വാഹനങ്ങളുടെ നീണ്ട നിര കാണാം.എന്ത് കൊണ്ട് ബാറുകൾക്ക് മുന്നിൽ പൊലീസ് പരിശോധന നടത്താത് ? കുഞ്ഞികൃഷ്ണൻ മാസ്റ്ററും പത്മിനി ടീച്ചറും ചോദിക്കുന്ന ചോദ്യങ്ങളുടെ മുന്നിൽ സർക്കാർ ഉത്തരമില്ലാതെ മുട്ടുമടക്കുകയാണ്. നാടും കുടുംബവുമെല്ലാം വിട്ടാണ് മാഷും ഭാര്യയും സമരത്തിന്റെ മുന്നണിപോരാളികളായി ഉള്ളത്. മക്കളോടൊപ്പവും പേര മക്കളോടൊപ്പവും വീട്ടിൽ വിശ്രമിക്കേണ്ട സമയത്ത് വീട് അടച്ച്പൂട്ടി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളെ അഭിമാനമാണ്.
നാൽപത്തിയഞ്ച് വർഷത്തെ സമരങ്ങൾക്കിടയിൽ ഒരു പാട് ബാറുകളും മദ്യഷാപ്പുകളും അടച്ച്പൂട്ടാനും പുതുതായി തുറക്കാൻ ശ്രമം നടത്തിയപ്പോൾ ഇല്ലായ്മ ചെയ്യാനും ഒരോ സർക്കാർ വരുമ്പോഴും മദ്യ നയത്തിൽ വിവിധ മാറ്റങ്ങൾ കൊണ്ട് വരാനും സമരങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തിലെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും സമാധാനവും നന്മയും ആഗ്രഹിക്കുന്ന മനുഷ്യർക്ക് വേണ്ടി മരണം വരെ ഈ മഹാ തിന്മക്കെതിരെ സമരമുഖത്ത് ഉണ്ടാകുമെന്നാണ് മാഷിനും ഭാര്യ പത്മിനി ടീച്ചർക്കും പറയാനുള്ളത്. നമ്മുടെ സംസ്കാരത്തെ തകർക്കുന്ന കൊലയാളിയായ ലഹരിക്കെതിരെ സമര ജീവിതം സമർപ്പിക്കുകയാണ് ഇരുവരും
kerala
സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.
നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.
ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര് 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര് 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം
kerala
തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്ക്കൊപ്പം പരാതിക്കാരന് ധനേഷ് കുമാറും ഹാജരായിരുന്നു.
വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന് ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന് ഒഴിവാക്കിയത്.
എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
kerala
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.
ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala9 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

