kerala
‘സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണം: ഡോ.എം.പി അബ്ദുസമദ് സമദാനി എംപി
നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല
സഹകരണ പ്രസ്ഥാനത്തിന്റെയും നിർദ്ദിഷ്ട സർവകലാശാലയുടെയും ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ സാമ്പത്തികമായി ഉദ്ധരിക്കാനാണ് സഹകരണ പ്രസ്ഥാനം സ്ഥാപിതമായത്. സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ചുകൊണ്ടാണ് സഹകരണപ്രസ്ഥാനം ഇന്ത്യയിൽ രൂപകല്പന ചെയ്തത്. എന്നാൽ ഉപരിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്കുകളായി അത് മാറിക്കഴിഞ്ഞു.
ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച സംരംഭങ്ങൾ
ഇന്ന് കർഷകരെയും തൊഴിലാളികളെയും തന്നെ മാറ്റി നിർത്തുകയാണ്. ഇന്ന് സഹകരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകത മറ്റു മേഖലകളിലെന്നപോലെ അതിന്റെ ബഹുസ്വരതാവിരുദ്ധ സ്വഭാവമാണ്. സ്ത്രീകളെയും ദളിതരെയും പ്രാദേശിക ഗോത്രവിഭാഗങ്ങളെയും ഉൾകൊള്ളുംവിധം സഹകരണ മേഖലയെ മാറ്റിപ്പണിയേണ്ടതുണ്ട്.
നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല. സർക്കാരിന്റെ വിഭാഗീയ നയങ്ങൾ മറ്റു മേഖലകളെയെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും ഹാനികരമായി ബാധിക്കുകയാണ്. സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾടെയും സ്വയംഭരണാവകാശം സർക്കാർ തകർക്കുകയാണ്. സാകല്യത്തെ സമ്മിശ്രമായി കാണുന്നതിൽ പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ മുൻവിധികളോടു കൂടിയുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.
അത് ആരോഗ്യകരമായ കാമ്പസിനെയും വിദ്യാഭ്യാസ നായത്തെയും തകർക്കുകയാണ്. സഹകരണ സർവകലാശാല ബിൽ അടക്കമുള്ള സർക്കാർ നടപടികൾ പരമപ്രധാനനമായ ഫെഡറലിസത്തിനു നിരക്കുന്നതല്ല. വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ വകുപ്പിൽ പെടുന്നതാണെന്ന കാര്യം സർക്കാർ ഓർക്കണം. ഒന്നിനു പിറകെ ഒന്നായി ഫെഡറലിസത്തിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ബിൽ കേവലം ഉപരിതല സ്പർശിയാണ്.
ഗുജറാത്തിലെ മരുപ്പറമ്പായിക്കിടക്കുന്ന പ്രദേശങ്ങളെ ക്ഷീരവികസനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണാക്കിത്തീർത്തുകൊണ്ട് ധവള വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഡോ.വർഗീസ് കൂര്യൻ സ്ഥാപിച്ച ഐ.ആർ.എം.എ ആണ് ഇപ്പോൾ സർവ്വകലാശാലയായിത്തീർന്നിരിക്കുന്നത്. ഗ്രാമീണ ജനതയിൽ വലിയ പരിവർത്തനം കൊണ്ടുവന്ന ഈ സംരംഭത്തെ ആധാരമാക്കിയാണ് 1976ൽ
ശ്യാം ബെനഗൽ ‘മൻഥൻ’ എന്ന ക്ലാസിക് സിനിമ എടുത്തത്.
സഹകരണ പ്രസ്ഥാന നായകരിൽപ്പെടുന്ന ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ നമാകരണം ചെയ്യപെട്ടിരിക്കുന്ന നിർദ്ദിഷ്ട സർവകലാശാലയുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകത്തിലെ ആദ്യ ഭാഗമാണെന്ന് സമദാനി പറഞ്ഞു: “ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞീടുന്ന ദീപം”. ഈ വചനങ്ങളിൽ പറയുംപോലെ വിജ്ഞാനവും സർവകലാശാലകളും സകല അതിർത്തിയെയും ഭേദിക്കുന്നതാകണം. അത് ചെറുപ്പക്കാർക്ക് തൊഴിൽ നൽകണം പക്ഷെ, കേവലം തൊഴിൽ ദാനത്തിൽ മാത്രം പരിമിതമാവരുത്. കവി പറഞ്ഞതുപോലെ: “ബിഎ പാസ്സായി, ജോലി കിട്ടി, പെൻഷനും ലഭിച്ചു, പിന്നെ മരിച്ചുപോവുകയും ചെയ്തു”. എന്ന രീതിയിലുള്ള ബിരുദ ധാരികളെ ഉൽപാദിപ്പിക്കാനുള്ള കേന്ദ്രങ്ങളാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
film
30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ മുതല്‍
registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്, കലാസാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
kerala
പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര് ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
kerala
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര് പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.
തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.
രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര് പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
-
world20 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala21 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

