Connect with us

kerala

തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് സിപിഐഎം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കത്തതില്‍ പരക്കെ വിമര്‍ശനം

എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Published

on

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതിന്റെ അധികാരഭ്രമത്തില്‍ ജനവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത് തുടര്‍ന്ന് എല്‍ഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് വിജയാഘോഷം എ.കെ.ജി സെന്ററില്‍ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മുമ്പ് കേരളത്തില്‍ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം കരിമരുന്ന് പ്രയോഗം നടത്തി വിജയമാഘോഷിച്ചതും, നരേന്ദ്രമോദി സ്‌റ്റൈലില്‍ വിളക്കുകത്തിച്ച് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ഭാര്യ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും, ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധിപേര്‍ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അങ്ങനെയിരിക്കെ, എല്‍ഡിഎഫ് മുന്നണി യോഗത്തിന് ശേഷമാണ് എകെജി സെന്ററില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അതിന്റെ ചിത്രം സിപിഐമ്മും കാനം രാജേന്ദ്രനും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും പേര്‍ എ.കെ.ജി സെന്ററില്‍ ഒത്തുകൂടിയത്. വീട്ടില്‍ പോലും സാമൂഹിക അകലം പാലിക്കണമെന്നും,മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണെന്നും ദിവസവും ജനങ്ങളെ ഉപദേശിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പരിപാടിക്ക് നേതൃത്വം നല്‍കിയത് ജനങ്ങളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സാധാരണ ജനങ്ങള്‍ക്ക് ഒരു നീതിയും സഖാക്കള്‍ക്കും പ്രിയ്യപ്പെട്ടവര്‍ക്കും മറ്റൊരു നീതിയും നടപ്പിലാക്കി സംസ്ഥാനത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ഇതെന്നാണ് പ്രധാന വിമര്‍ശനം. ഊടുവഴികള്‍ കയറി കെട്ടി അടച്ചും സദാ പോലീസിനെ നിറുത്തിയും കര്‍ശന നടപടികള്‍ നിലനില്‍ക്കുന്ന നാട്ടില്‍, ഒരു സാധാരണക്കാരന് തന്റെ കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങാന്‍ കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും പോവേണ്ട ഗതികേടുള്ള നാട്ടില്‍, ഇങ്ങനെ കൂട്ടം ചേര്‍ന്ന് കേക്ക് മുറിച്ച്, അത് ഫെയ്ബുക്കിലുമിട്ട് ആഘോഷിക്കുന്നത് സാധാരണക്കാരനെ കൊഞ്ഞനം കുത്തല്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉയരുന്നുണ്ട്.

ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് കിടപ്പാണെന്ന പേരുപറഞ്ഞാണ് ലഹരിക്കടത്ത് കേസില്‍ അകത്ത് കിടക്കുന്ന ജാമ്യത്തിന് അപേക്ഷിച്ച ബിനീഷ് കോടിയേരിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

 

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending