Connect with us

kerala

തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് സിപിഐഎം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കത്തതില്‍ പരക്കെ വിമര്‍ശനം

എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Published

on

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതിന്റെ അധികാരഭ്രമത്തില്‍ ജനവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത് തുടര്‍ന്ന് എല്‍ഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് വിജയാഘോഷം എ.കെ.ജി സെന്ററില്‍ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മുമ്പ് കേരളത്തില്‍ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം കരിമരുന്ന് പ്രയോഗം നടത്തി വിജയമാഘോഷിച്ചതും, നരേന്ദ്രമോദി സ്‌റ്റൈലില്‍ വിളക്കുകത്തിച്ച് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ഭാര്യ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും, ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധിപേര്‍ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അങ്ങനെയിരിക്കെ, എല്‍ഡിഎഫ് മുന്നണി യോഗത്തിന് ശേഷമാണ് എകെജി സെന്ററില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അതിന്റെ ചിത്രം സിപിഐമ്മും കാനം രാജേന്ദ്രനും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും പേര്‍ എ.കെ.ജി സെന്ററില്‍ ഒത്തുകൂടിയത്. വീട്ടില്‍ പോലും സാമൂഹിക അകലം പാലിക്കണമെന്നും,മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണെന്നും ദിവസവും ജനങ്ങളെ ഉപദേശിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പരിപാടിക്ക് നേതൃത്വം നല്‍കിയത് ജനങ്ങളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സാധാരണ ജനങ്ങള്‍ക്ക് ഒരു നീതിയും സഖാക്കള്‍ക്കും പ്രിയ്യപ്പെട്ടവര്‍ക്കും മറ്റൊരു നീതിയും നടപ്പിലാക്കി സംസ്ഥാനത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ഇതെന്നാണ് പ്രധാന വിമര്‍ശനം. ഊടുവഴികള്‍ കയറി കെട്ടി അടച്ചും സദാ പോലീസിനെ നിറുത്തിയും കര്‍ശന നടപടികള്‍ നിലനില്‍ക്കുന്ന നാട്ടില്‍, ഒരു സാധാരണക്കാരന് തന്റെ കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങാന്‍ കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും പോവേണ്ട ഗതികേടുള്ള നാട്ടില്‍, ഇങ്ങനെ കൂട്ടം ചേര്‍ന്ന് കേക്ക് മുറിച്ച്, അത് ഫെയ്ബുക്കിലുമിട്ട് ആഘോഷിക്കുന്നത് സാധാരണക്കാരനെ കൊഞ്ഞനം കുത്തല്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉയരുന്നുണ്ട്.

ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് കിടപ്പാണെന്ന പേരുപറഞ്ഞാണ് ലഹരിക്കടത്ത് കേസില്‍ അകത്ത് കിടക്കുന്ന ജാമ്യത്തിന് അപേക്ഷിച്ച ബിനീഷ് കോടിയേരിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

 

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending